ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ രാജി

ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായെന്ന റിപ്പോർട്ടിന് പിന്നാലെ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായില്‍നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ ഡിആർഐയുടെ പിടിയിലായെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ അഫ്ഗാൻ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷംമുതല്‍ ഡല്‍ഹിയിലെ അഫ്ഗാൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്ന് എക്‌സില്‍ സാകിയ കുറിച്ചു. എന്നാല്‍, ഏപ്രില്‍ 25 ന് ഡിആർഐ സാകിയയുടെ കൈയില്‍ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടിനെക്കുറിച്ച്‌ പ്രസ്താവനയില്‍ പരാമർശമില്ല.

ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കള്‍ക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങള്‍, തന്റെ കർത്തവ്യനിർവഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

“എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും എന്റെ പരിശ്രമങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളുടെ നിരന്തരവും ഏകോപിതവുമായ സ്വഭാവം, സഹിക്കാവുന്ന പരിധി മറികടന്നിരിക്കുന്നു. ക്രിയാത്മകമായ സഹായത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ സംവിധാനത്തിനുള്ളിലെ ഏക വനിതാ പ്രതിനിധിയെയാണ് അന്യായമായി ലക്ഷ്യമിടുന്നതെന്ന് കൂടുതല്‍ വ്യക്തമാണ്,” – സാകിയ ആരോപിച്ചു.

തന്റെ ഭരണകാലത്ത് നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നതായും സാകിയ വ്യക്തമാക്കി. “കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ പദവിയാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണപരമായ ശ്രമങ്ങള്‍ക്കും പങ്കിട്ട കാഴ്ചപ്പാടിനും ഞാൻ നന്ദിയുള്ളവളാണ്”- സാകിയ പറഞ്ഞു.2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി ചുമതലയേറ്റത്. സാകിയയുടെ രാജിസംബന്ധിച്ച്‌ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

വാഹന ടെന്‍ഡര്‍

മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജകടറ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

പതാകപ്രയാണം ആരംഭിച്ചു

മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍,

സുരേഷ് ബാബുവാളൽ കോട്ടത്തറ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ

കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി സുരേഷ് ബാബുവാളലിനെ തെരഞ്ഞെടുത്തു. Facebook Twitter WhatsApp

വയനാട് ഗവ.മെഡിക്കല്‍ കോളജ്: മടക്കിമലയിലെ ഭൂമി പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു ഏറ്റെടുത്ത ഭൂമി പരിഗണിക്കണമെന്ന സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററിന്റെ(എസ്എച്ച്ആര്‍പിസി) ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ഗവ.മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.