ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ രാജി

ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായെന്ന റിപ്പോർട്ടിന് പിന്നാലെ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായില്‍നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ ഡിആർഐയുടെ പിടിയിലായെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ അഫ്ഗാൻ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷംമുതല്‍ ഡല്‍ഹിയിലെ അഫ്ഗാൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്ന് എക്‌സില്‍ സാകിയ കുറിച്ചു. എന്നാല്‍, ഏപ്രില്‍ 25 ന് ഡിആർഐ സാകിയയുടെ കൈയില്‍ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടിനെക്കുറിച്ച്‌ പ്രസ്താവനയില്‍ പരാമർശമില്ല.

ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കള്‍ക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങള്‍, തന്റെ കർത്തവ്യനിർവഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

“എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും എന്റെ പരിശ്രമങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളുടെ നിരന്തരവും ഏകോപിതവുമായ സ്വഭാവം, സഹിക്കാവുന്ന പരിധി മറികടന്നിരിക്കുന്നു. ക്രിയാത്മകമായ സഹായത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ സംവിധാനത്തിനുള്ളിലെ ഏക വനിതാ പ്രതിനിധിയെയാണ് അന്യായമായി ലക്ഷ്യമിടുന്നതെന്ന് കൂടുതല്‍ വ്യക്തമാണ്,” – സാകിയ ആരോപിച്ചു.

തന്റെ ഭരണകാലത്ത് നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നതായും സാകിയ വ്യക്തമാക്കി. “കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ പദവിയാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണപരമായ ശ്രമങ്ങള്‍ക്കും പങ്കിട്ട കാഴ്ചപ്പാടിനും ഞാൻ നന്ദിയുള്ളവളാണ്”- സാകിയ പറഞ്ഞു.2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി ചുമതലയേറ്റത്. സാകിയയുടെ രാജിസംബന്ധിച്ച്‌ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം

നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

സൈബർ ആക്രമികളെ തുരത്താൻ വാട്‍സ്ആപ്പ്; പുതിയ സെറ്റിംഗ്‍സ് പരീക്ഷണത്തിൽ

സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപ്പില്‍ ഉടൻ തന്നെ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ (Strict Account Settings) എന്ന പുത്തന്‍ ഫീച്ചർ പ്രത്യക്ഷപ്പെടും. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പരിചയമില്ലാത്ത

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ

ജില്ലയിലേവർക്കും പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ,

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.