മരുമകളുമായി ലൈംഗിക ബന്ധം; ഭർത്താവിൻറെ ലിംഗം ഛേദിച്ച് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു കളഞ്ഞ യുവതിക്ക് അഞ്ചുവർഷം തടവ് വിധിച്ച് കോടതി; ഭാര്യയോട് ക്ഷമിച്ചു എന്ന് വെളിപ്പെടുത്തലുമായി കൃത്രിമ ലിംഗവുമായി ജീവിക്കുന്ന ഭർത്താവ്

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച്‌ ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച്‌ ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ അതിബായ കോടതിയില്‍ പറഞ്ഞു. ഛേദിച്ചെടുത്ത ലിംഗഭാഗം ടോയ്ലറ്റില്‍ കഴുകി. തന്റെ ഭര്‍ത്താവ് 15 വയസ്സുള്ള മരുമകളുടെ കൂടെയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫാരിയാസ് ആക്രമണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഡയാന കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ജഡ്ജി റോബര്‍ട്ട ലയൗണ്‍ ചിയാപ്പെറ്റ ഡി മൊറേസ് ബാരോ മെയ് 15 ന് അവരഞ നാല് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു.

പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും താന്‍ അവളോട് ക്ഷമിക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. താന്‍ അക്രമാസക്തമായ വികാരത്തിന് കീഴിലാണ് പെരുമാറിയതെന്ന സാഹചര്യം ജഡ്ജി അവഗണിച്ചുവെന്നാരോപിച്ച്‌ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന് ഫാരിയസ്.

ഇപ്പോള്‍ കൃത്രിമ ലിംഗം ഘടിപ്പിച്ചിരിക്കുകയാണ് പെട്രോള്‍ പമ്ബ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന നൊഗ്വീര ഡി ഒലിവേറ. ഛേദിക്കപ്പെട്ട അവയവം ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതിന് മുമ്ബ് അതിന്റെ ഒരു ചിത്രമെടുത്തു. ഇത് വീണ്ടും ഘടിപ്പിക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് താന്‍ അത് ഫ്‌ളഷ് ചെയ്തു കളഞ്ഞതെന്നും ഫാരിയസ് വിശദീകരിച്ചു.

15 വയസ്സുള്ള തന്റെ മരുമകളുമായി ഫാരിയസിനെ വഞ്ചിച്ചാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ബ്രസീലില്‍ സമ്മതത്തിന്റെ പ്രായം 14 ആണ്. ഡിസംബര്‍ 22 ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് സഹോദരനുമായി നടന്ന ചെന്ന ഫാരിയസ് താന്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തെന്ന് നേരിട്ടു പറയുകയായിരുന്നു.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.