മരുമകളുമായി ലൈംഗിക ബന്ധം; ഭർത്താവിൻറെ ലിംഗം ഛേദിച്ച് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു കളഞ്ഞ യുവതിക്ക് അഞ്ചുവർഷം തടവ് വിധിച്ച് കോടതി; ഭാര്യയോട് ക്ഷമിച്ചു എന്ന് വെളിപ്പെടുത്തലുമായി കൃത്രിമ ലിംഗവുമായി ജീവിക്കുന്ന ഭർത്താവ്

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച്‌ ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച്‌ ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ അതിബായ കോടതിയില്‍ പറഞ്ഞു. ഛേദിച്ചെടുത്ത ലിംഗഭാഗം ടോയ്ലറ്റില്‍ കഴുകി. തന്റെ ഭര്‍ത്താവ് 15 വയസ്സുള്ള മരുമകളുടെ കൂടെയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫാരിയാസ് ആക്രമണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഡയാന കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ജഡ്ജി റോബര്‍ട്ട ലയൗണ്‍ ചിയാപ്പെറ്റ ഡി മൊറേസ് ബാരോ മെയ് 15 ന് അവരഞ നാല് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു.

പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും താന്‍ അവളോട് ക്ഷമിക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. താന്‍ അക്രമാസക്തമായ വികാരത്തിന് കീഴിലാണ് പെരുമാറിയതെന്ന സാഹചര്യം ജഡ്ജി അവഗണിച്ചുവെന്നാരോപിച്ച്‌ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന് ഫാരിയസ്.

ഇപ്പോള്‍ കൃത്രിമ ലിംഗം ഘടിപ്പിച്ചിരിക്കുകയാണ് പെട്രോള്‍ പമ്ബ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന നൊഗ്വീര ഡി ഒലിവേറ. ഛേദിക്കപ്പെട്ട അവയവം ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതിന് മുമ്ബ് അതിന്റെ ഒരു ചിത്രമെടുത്തു. ഇത് വീണ്ടും ഘടിപ്പിക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് താന്‍ അത് ഫ്‌ളഷ് ചെയ്തു കളഞ്ഞതെന്നും ഫാരിയസ് വിശദീകരിച്ചു.

15 വയസ്സുള്ള തന്റെ മരുമകളുമായി ഫാരിയസിനെ വഞ്ചിച്ചാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ബ്രസീലില്‍ സമ്മതത്തിന്റെ പ്രായം 14 ആണ്. ഡിസംബര്‍ 22 ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് സഹോദരനുമായി നടന്ന ചെന്ന ഫാരിയസ് താന്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തെന്ന് നേരിട്ടു പറയുകയായിരുന്നു.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.