നിയന്ത്രണമില്ലാതെ വിലക്കയറ്റം

രാജ്യത്തെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതപൂർണമാക്കി വിലക്കയറ്റം കുതിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പ്രകാരം ഭക്ഷ്യപദാർത്ഥങ്ങളുടെ വിലയില്‍ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി വിലയില്‍ മാത്രം 42 ശതമാനം വർദ്ധന വന്നുകഴിഞ്ഞു. കഴിഞ്ഞ 57 മാസത്തിനിടെ ഇത്രയും വലിയ തോതില്‍ വില ഉയരുന്നത് ഇതാദ്യമാണ്. പണപ്പെരുപ്പമാകട്ടെ 6.2 ശതമാനമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തില്‍ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണ്. ശതമാനക്കണക്കുകള്‍ യഥാർത്ഥ വിലയെ പ്രതിഫലിപ്പിക്കാറില്ലെന്നത് യാഥാർത്ഥ്യമാണ്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്ന് പറയുന്നതുപോലെ, യഥാർത്ഥ വിലയും സർക്കാർ സൂചിക പ്രകാരമുള്ള വിലയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിലക്കയറ്റം ഒരുപോലെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അനുഭവം. ഭക്ഷ്യധാന്യോല്പാദനം ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും കുറവോ തളർച്ചയോ പ്രകടമല്ലെങ്കിലും വിലനിലവാരം ഉയരുന്നതിലാണ് പരക്കെ ഉൽകണ്ഠ. ഉത്സവനാളുകള്‍ക്ക് മുൻപ് പൊതുവേ വില ഉയരുന്ന പ്രതിഭാസം മുൻകാലങ്ങളിലും പതിവാണ്. ഇപ്പോഴും അതു ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയ്ക്കൊക്കെ ദിവസംപ്രതിയാണ് വില കൂടുന്നത്. സവാളയ്ക്കും ഉള്ളിക്കും മറ്റും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് വില ഉയർന്നുകഴിഞ്ഞു. സെപ്തംബറില്‍ പച്ചക്കറി വിലയില്‍ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയതെങ്കില്‍ ഒക്ടോബറില്‍ 42 ശതമാനമായി ഉയർന്നു. ഭക്ഷ്യഎണ്ണ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ സർക്കാർ ഇടപെടലുകള്‍ അനിവാര്യമാണ്. വിപണി ഇടപെടലുകളിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഭക്ഷ്യധാന ഉല്പാദനത്തില്‍ രാജ്യം റെക്കാഡ് നേടിയിട്ടുണ്ടെങ്കിലും ദാരിദ്ര്യ‌വും വിശപ്പും ഇന്നും സങ്കടകരമായ യാഥാർത്ഥ്യമാണ്. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കപ്പെട്ട ശേഷവും റേഷൻ സംവിധാനത്തില്‍പ്പെടാതെ വളരെയധികം പേർ ഇപ്പോഴും രാജ്യത്തുണ്ട്. ഭക്ഷ്യ ഉല്പാദന രംഗത്ത് വൻകിടക്കാരുടെ സാന്നിദ്ധ്യവും കുത്തകയും വർദ്ധിച്ചുവരുന്നത് പ്രത്യക്ഷത്തില്‍ ദോഷകരമായി ഭവിക്കുന്നത് അർദ്ധ പട്ടിണിക്കാരെയാണ്. കർഷകർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കഴിയുന്നില്ല. നല്ല ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമങ്ങള്‍ സംഘടിത ലോബികള്‍ ആസൂത്രിതമായി അട്ടിമറിച്ചത് കണ്ടതാണ്. കൃഷിമേഖലയില്‍ ഇപ്പോഴും ഇടനിലക്കാർക്കും കരാറുകാർക്കുമാണ് ആധിപത്യം. എത്ര സമൃദ്ധമായ വിളവെടുപ്പാണെങ്കിലും വിപണിയില്‍ വില നിശ്ചയിക്കുന്നത് ഇത്തരക്കാരായിരിക്കും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ക്ക് പുറമെയാണ് കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാർഷികത്തകർച്ച. ഇത്തരം സാഹചര്യങ്ങള്‍ ഇവിടെ മാത്രമല്ല. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ പല രാജ്യങ്ങളും നേരിടുന്നുണ്ട്. കേരളത്തില്‍ തീർത്ഥാടനകാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നത് പതിവാണ്. സപ്ലൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളാണ് ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സപ്ലൈകോയുടെ പ്രവർത്തനം ദുർബലമാവുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് വളരെയധികം ശ്രമപ്പെട്ടാണ് അവ നടത്തിക്കൊണ്ടുപോയത്. ഓണം കഴിഞ്ഞതോടെ വീണ്ടും ദുർബലമായി. വിപണിയില്‍ നിലവില്‍ അരിക്കു മാത്രമാണ് വില കൂടാത്തത്. പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വിലയായതോടെ പലതും ഉപേക്ഷിക്കേണ്ടിവരികയാണ്. തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം വിലക്കയറ്റം കൂടിയാകുമ്പോള്‍ സാധാരണക്കാർ വൻ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാന സർക്കാർ ഇതിലുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ വിലക്കയറ്റ നിയന്ത്രണ നടപടികള്‍ ഊർജ്ജിതമായി ഏറ്റെടുക്കാനുമാകുന്നില്ല.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്

തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.