ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പൊലീസും എംവിഡിയും സാക്കിർ മേമനോട് പിഴ ഈടാക്കില്ല; വിചിത്രമായ കാരണം !

റോഡിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യുമ്പോൾ അപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോഴും പുറകിലിരുന്ന് യാത്ര ചെയ്യുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത്. എന്നാൽ, ഇതൊരു അസാധാരണ മനുഷ്യനെക്കുറിച്ചാണ്. ഇദ്ദേഹം ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഒരു പൊലീസും എംവിഡിയും ഇദ്ദേഹത്തെ ശാസിക്കുകയോ പിഴ ഈടാക്കുകയോ ഇല്ല. കാരണമറിയണ്ടേ?

ഹെൽമെറ്റ് ധരിക്കാതെ സ്ഥിരമായി മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ഈ മനുഷ്യന്‍റെ പേര് സാക്കിർ മേമൻ ( Zakir Memon). 2019 -ലാണ് ഹെൽമറ്റ് ധരിക്കാതെ സ്ഥിരമായി ചുറ്റി കറങ്ങുന്ന സാക്കിർ ഗുജറാത്ത് ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കാൻ തീരുമാനിച്ചു. പക്ഷേ, സാക്കിറിന് പറയാനുണ്ടായിരുന്നത് കേണ്ട പൊലീസുകാർ അമ്പരന്നു. വിപണിയിൽ ലഭ്യമായ ഒരു ഹെൽമെറ്റും തന്‍റെ തലയ്ക്ക് പാകമല്ലെന്നായിരുന്നു സാക്കിറിന്‍റെ വാദം. തുടക്കത്തിൽ സംശയം തോന്നിയ പോലീസ്, സാക്കിറിന്‍റെ അവകാശവാദം സാധൂകരിക്കുന്നതിനായി ഒരു ഹെൽമറ്റ് കടയിൽ സാക്കിറിനെയും കൂട്ടികൊണ്ട് പോയി പരിശോധിച്ചു. സംഗതി ശരിയായിരുന്നു. ആ കടയിലെ മുഴുവൻ ഹെൽമറ്റ് വച്ച് പരിശോധിച്ചിട്ടും അയാളുടെ തലയിൽ വെക്കാൻ പറ്റിയ ഹെൽമെറ്റ് പൊലീസിന് കണ്ടത്താനായില്ല.

ഒടുവിൽ ഒരു മുന്നറിയിപ്പ് നൽകി പോലീസ് സാക്കിറിനെ വിട്ടയച്ചു. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് താക്കീതായി 1,000 രൂപ പിഴ ഈടാക്കിയെങ്കിലും സക്കീർ പിന്നെയും ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് തുടർന്നു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നപ്പോള്‍ സാക്കിർ ഗുജറാത്ത് പൊലിസിന് സുപരിചിതനായി. ഹെൽമറ്റ് ധരിക്കണമെന്ന നിയമം പാലിക്കാൻ സക്കീറിനെ നിർബന്ധിക്കുന്നതിൽ കാര്യമില്ലന്ന് അവർക്കും മനസ്സിലായി. സാക്കീറിന് മുൻപിൽ അവശേഷിക്കുന്ന ഒരേ ഒരു മാർഗം കസ്റ്റമൈസ്ഡ് ഹെൽമെറ്റ് വാങ്ങുക എന്നതാണ്. പക്ഷേ, അതിന്‍റെ വില സാക്കിറിന് താങ്ങാനാകില്ല. കാരണം അദ്ദേഹം ഒരു സാധാരണ പഴം വിൽപ്പനക്കാരനാണ്. സാക്കിര്‍ ഇന്നും ഛോട്ടാ ഉദയ്പൂരിലൂടെ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച് നടക്കുന്നു. കണ്ടില്ലെന്ന് നടിച്ച് ഗുജറാത്ത് പോലീസും.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ

മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്

സമസ്ത @ 100 കമ്പളക്കാട് റെയ്ഞ്ചിൽ 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി

കമ്പളക്കാട്: ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ

വർഗ്ഗിയശക്തികളെ നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യവസ്ഥിതികൾ അധപതിച്ചു : ബിഷപ്പ് മാർ അലക്സ് താരാമംഗലം

മാനന്തവാടി: ഇന്ത്യൻ പൗരന്റെ അടിസ്ഥാന അവകാശങ്ങളെ വിധ്വംസിച്ച് വർഗീയ ശക്തികൾ നിയമങ്ങൾ കയ്യാളുമ്പോൾ ഭാരതത്തിന്റെ മതേതരത്വത്തിന് മുറിവേൽക്കുകയാണെന്നും നിതിന്യായ വ്യവസ്ഥകളെ നിയന്ത്രിച്ച് നിയമങ്ങൾ ദുർവ്യഖ്യാനം ചെയ്യുമ്പോൾ മതേതരത്വം ഇന്ത്യയിൽ നഷ്ടമാകുകയാണെന്നും ബിഷപ്പ് മാർ അലക്സ്

ജയശ്രീ ട്രാഫിക് ക്ലബ്ബിന് തുടക്കം

പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക്

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്‌

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.