കർഷക മാനിഫെസ്റ്റോയുമായി കിഫ

കൽപ്പറ്റ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ.മത്സരിക്കുന്ന സ്ഥാനാർത്ഥികളോട് പതിനൊന്ന് ചോദ്യങ്ങളുമായി കിഫ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം തുടങ്ങി. ഈ വരുന്ന പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ എന്ന പേരിലാണ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്.

1. കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും മുന്നണിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?

2. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാനും അത് നടപ്പാക്കുവാനും നിങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും സമ്മർദ്ദം ചെലുത്തുവാനും നിങ്ങൾ തയ്യാറാണോ?

3. വന്യജീവികളെ വളർത്തേണ്ടത് വനത്തിലാണ് എന്നും, അതിന്റെ പരിപൂർണമായ ഉത്തരവാദിത്തം ഫോറെസ്റ് വകുപ്പിനും സംസ്ഥാന സർക്കാരിനും ആണെന്നും, സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റാതെ വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ , അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കരഷകർക്കുണ്ട് എന്നും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു ഭരണ സമിതിയിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? തയ്യാറാണെങ്കിൽ പഞ്ചായത്തു ഭരണ സമിതി അധികാരം ഏറ്റെടുത്തു എത്ര ദിവസത്തിനുള്ളിൽ ഈ പ്രമേയം നിങ്ങൾ പാസാക്കും?

4. കേരളത്തിലെ കർഷകരുടെ മുപ്പത്തി അയ്യായിരത്തില്പരം ഏക്കർ ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ EFL (Ecologically Fragile Land Act 2003) എന്ന കരി നിയം നിയമം റദ്ദു ചെയ്യണം എന്നും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം എന്നതും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

5. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

6. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ , കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് സർകാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എങ്കിൽ അതിനെതിരെ നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

7. റബ്ബർ, കൊക്കോ, കാപ്പി , തേയില തുടങ്ങിയ തോട്ടവിളകൾ രൂക്ഷമായ വിലയിടിവിനെതുടർന്നു കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിൽ ഉള്ളതിനാൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ്‌ , പ്ലാവ്, സപ്പോട്ട, റംബുട്ടാൻ , മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ചുകൊണ്ട് നിയമനിർമാണം നടത്തുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

8. കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും പുതിയത് നടാനുമുള്ള കർഷകൻറെ അവകാശത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

9. 1977 ജനുവരി 1 നു മുൻപ് കർഷകർ കൈവശം വെച്ചിരിക്കുന്ന ഭൂമി വനഭൂമിയല്ല കൃഷി ഭൂമിയാണ് എന്ന സുപ്രീം കോടതി വിധി വന്നശേഷവും, 1977 ജനുവരി 1 നു മുൻപ് കൈവശം തെളിയിക്കുന്ന രേഖകൾ ഉള്ള കർഷകരെയും ഭൂമി സംബന്ധമായ രേഖകൾ നൽകാതെ പീഡിപ്പിക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ? ആണെങ്കിൽ ഇതുമായി ബന്ധപെട്ടു എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും?

10. വയനാട് ജില്ലയിൽ കടുവ സങ്കേതം വേണ്ട എന്ന് പരസ്യമായി പറയുവാനും അതിനെതിരെ പ്രവർത്തിക്കുവാനുമുള്ള ആർജവം നിങ്ങൾ കാണിക്കുമോ? നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ വയനാട്ടിൽ കടുവാ സങ്കേതം വരുന്നതിനെതിരെ പഞ്ചായത്തു പ്രമേയം പാസ്സാക്കുവാൻ തയ്യാറാണോ? ആണെങ്കിൽ അധികാരമേറ്റു എത്ര ദിവസത്തിനകം പ്രസ്തുത പ്രമേയം പാസാക്കും

11. ഇടുക്കി ജില്ല നേരിടുന്ന വിവേചനപരമായ നിർമാണ നിയന്ത്രണങ്ങളും പട്ടയ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾ എന്ത് നടപടി സ്വീകരിക്കും?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു ശേഷം ഇതൊന്നും ചെയ്യാതിരിക്കുകയും ചെയ്താൽ സ്വയം രാജി വെച്ച് പോകാനുള്ള ആർജവം നിങ്ങൾ കാണിക്കുമോയെന്നാണ് കർഷക മാനിഫെസ്റ്റോയിൽ സംഘടന ചോദിക്കുന്നത്.

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയ‌ലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.