ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായ യുവരാജ് സിങിൻ്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. കളിക്കളത്തിലും ജീവിതത്തിലും സൂപ്പര്‍ ഹീറോ ആയ യുവരാജിന്റെ ജീവിതത്തിലെ നിര്‍ണായകമായ 5 വര്‍ഷങ്ങളാണ് പ്രധാനമായും സിനിമയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
കാന്‍സര്‍ രോഗ ബാധിതനായിരുന്ന യുവരാജ് സിങിന്റെ പ്രചോദനപരമായ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത് ടി സീരിസാണ്. ഭുഷണ്‍കുമാറും രവി ഭാഗ്ചന്ദകുമാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിന്റെ സംവിധായകനയോ അണിയറ പ്രവര്‍ത്തകരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പതിമൂന്നാം വയസ്സില്‍ പഞ്ചാബിന്റെ അണ്ടര്‍ 16 ക്രിക്കറ്റ് ടീമിലൂടെയാണ് യുവരാജ് സിങ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തി യുവരാജ് ചരിത്രമെഴുതിയിരുന്നു. 2009 ലാണ് യുവരാജിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് രോഗ വിമുക്തി നേടിയ താരം 2019 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.