മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും :മന്ത്രി എ.കെ ശശീന്ദ്രന്‍

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. നൂതന പരീക്ഷണമെന്ന നിലയിലാണ് സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് നടപ്പാക്കിയത്. സംസ്ഥാനത്ത് പദ്ധതി വിജയകരമാണെന്നും എല്ലായിടത്തും ഫെന്‍ന്‍സിങ് തന്നെയാണ് പരിഹാര മാര്‍ഗ്ഗമെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും അതത് സ്ഥലത്തെ സവിശേഷത അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷക-ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വയംരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി, ജീവനക്കാരെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനകീയ താത്പര്യം കണക്കിലെടുത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി റാപിഡ് റസ്‌പോണ്‍സ് ടീം ആന്‍ഡ് എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ കെ.വി ബിജുവിന് 12 ബോര്‍ പബ് ആക്ഷന്‍ ഗണ്‍ മന്ത്രി കൈമാറി. കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, നൂല്‍പ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, പി.വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമല്‍ ജോയി, എ.എന്‍ സുശീല, വൈല്‍ഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ കെ. വിജയാനന്ദന്‍, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എസ് ദീപ, നോര്‍ത്ത്- സൗത്ത് വയനാട് ഡഡി.എഫ്.ഒമാരായ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, അജിത്ത് കെ രാമന്‍, വന്യജീവി സങ്കേതം എ.ഡി.സി.എഫ് സൂരജ് ബെന്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി.കാക്കവയൽ ടൗണിലെ കെഎം ഫിഷ് സ്റ്റാളിൽ നിന്നുമാണ് പതിനായിരം രൂപയോളം നഷ്ടമായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കട ഉടമയോട് മീൻ നന്നാക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന്

വനത്തിൽ കയറി മൃഗവേട്ട; നാല് പേർ പടിയിൽ

പുൽപ്പള്ളി: കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത് റേഞ്ച് ഓഫീസർ എം കെ

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി നാളെ(നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍

ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം 18 മുതൽ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ നവംബര്‍ 18 മുതൽ 24 വരെ ജില്ലയിൽ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ഭാഗത്ത് ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 18 രാവിലെ 12 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.