മംഗളൂരുവിൽ കൊച്ചി മോഡൽ വാട്ടർ മെട്രോ പദ്ധതി

മംഗളൂരു: നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവിസിന് കർണാടക മാരിടൈം ബോർഡ് പദ്ധതി. കൊച്ചി വാട്ടർ മെട്രോയുടെ ചുവടുപിടിച്ചാണ് തുറമുഖ നഗരത്തിൽ ജലയാന പദ്ധതി നടപ്പാക്കുന്നത്. ഇരുനദികളെ ബന്ധിപ്പിച്ച് ബജൽമുതൽ മറവൂർവരെയാണ് മെട്രോ സർവിസ്. പ്രഥമ ഘട്ടത്തിൽ 17 സ്റ്റേഷനുകളിലായി 30 കിലോമീറ്റർ ദൂരം പൂർത്തീകരിക്കും. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.

മാരിടൈം ബോർഡ് രണ്ടുവർഷം മുമ്പ് നേത്രാവതി, ഫൽഗുനി നദികളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരുന്നു. ചരക്ക് നീക്കത്തിനും യാത്രക്കാർക്കും ഒരേസമയം പ്രയോജനപ്പെടും വിധം ആവിഷ്കരിച്ച ബാർജ് പദ്ധതി ഫയലിൽനിന്ന് ഇതുവരെ വെള്ളത്തിൽ ഇറങ്ങിയില്ല. ഇതേത്തുടർന്ന് 2024-25 ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വാട്ടർ മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. മെട്രോ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലം, നെറ്റ്‌വർക്ക് സാധ്യത എന്നിവയെല്ലാം പഠനവിധേയമാക്കും. പഴയ മംഗലാപുരം തുറമുഖത്തെ തിരക്ക് കുറക്കുന്നതിന് റോറോ സര്‍വിസ് (റോൾ-ഓൺ/റോൾ-ഓഫ്) നടത്തുന്നതിനുള്ള സാധ്യത പഠനവും നടത്തും. കഴിഞ്ഞവർഷം ഇന്ത്യയിൽ ആദ്യമായി കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തിരുന്നു. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളും 38 ജെട്ടികളുമാണ് കൊച്ചിയിലുള്ളത്. സുഖകരവും സുരക്ഷിതവുമായ യാത്രാമാർഗമെന്ന നിലയിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാണ്.

മംഗളൂരു വാട്ടർ മെട്രോ പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന നിരീക്ഷണമുണ്ട്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് നഗരം കറങ്ങാമെന്നതിനാൽ വിനോദസഞ്ചാര മേഖലയിലും നേട്ടം പ്രതീക്ഷിക്കുന്നു. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ ബീച്ച് വ്യൂ, ഉള്ളാൾ (കൊടേപുര), ഹൊയിഗെ ബസാർ, ബെംഗ്രെ, ബന്ദർ (പഴയ തുറമുഖം), ബോലൂർ-ബൊക്കപട്ടണ, തണ്ണീർ ഭവി, സുൽത്താൻ ബത്തേരി, പുതിയ മംഗളൂരു തുറമുഖം, ബംഗ്ര കുളൂർ, കുളൂർ പാലം, ബൈക്കാംപാടി ഇൻഡസ്ട്രിയൽ ഏരിയ, കുഞ്ഞത്ത് ബെയിൽ, മറവൂർ പാലം എന്നിവയാണ് വാട്ടർ മെട്രോ ആദ്യഘട്ട സ്റ്റേഷനുകൾ.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.