ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിഹിതം കേന്ദ്രസർക്കാർ വർഷം തോറും വെട്ടിക്കുറയ്ക്കുന്നത് സ്ഥിരീകരിച്ച് രാജ്യസഭയില്‍ ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാന്റെ മറുപടി. 2020-21ല്‍ 1.1 ലക്ഷം കോടി രൂപയായിരുന്നത് 2021-22ല്‍ 97,794 കോടിയായി കുറച്ചു. 2022-23ല്‍ 90,041 കോടിയും 2023-24ല്‍ 88,554 കോടിയുമായും വെട്ടിക്കുറച്ചു. 2021-22ല്‍ 11.37 ശതമാനം, 2022-23-ല്‍ 7.93 ശതമാനം, 2023-24ല്‍ 1.65 ശതമാനവുമാണ് കുറച്ചത്. തൊഴില്‍ ദിനങ്ങളിലും കുറവുണ്ടായി. 2022-23ല്‍ തൊഴില്‍ ദിനങ്ങളിലെ ഇടിവ് 18.92 ശതമാനമായിരുന്നു. 2023-24ല്‍ തൊഴില്‍ദിനങ്ങള്‍ വർധിച്ചിട്ടും ചെലവഴിച്ച തുക കുറഞ്ഞു. കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതില്‍ വരുത്തുന്ന കാലതാമസത്തിന് തെളിവാണിത്. തൊഴിലുറപ്പ് പദ്ധതിയിലെ ശരാശരി വേതനം കുറയുകയോ കാര്യമായി വർധിക്കാതെ നില്‍ക്കുകയോ ചെയ്യുന്നതായും കണക്കുകള്‍ കാണിക്കുന്നു. 2019-20ല്‍ 267 രൂപ, 2020-21ല്‍ 283 രൂപ, 202-222ല്‍ 269 രൂപ, 2022-23ല്‍ 304 രൂപ, 2023-24ല്‍ 283 രൂപ എന്നിങ്ങനെയാണ് ശരാശരി വേതന നിരക്ക്. ഗ്രാമീണ തൊഴിലില്ലായ്മ വലിയ പ്രശ്നമായി തുടരുമ്പോഴും തൊഴിലുറപ്പ് പദ്ധതി വിഹിതം കുറയ്ക്കുന്നത് ദരിദ്ര ജനതയോടുള്ള വെല്ലുവിളിയാണെന്ന് വി.ശിവദാസൻ എംപി പ്രതികരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ