ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു ഐഫോൺ 16ഇ ; ലക്ഷ്യം കയറ്റുമതിയോ?

ടെക്ക് ഭീമനായ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്ബനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവല്‍ മോഡലാണിത്.ഐഫോണ്‍ എസ്‌ഇയുടെ പിൻഗാമിയായ ഈ ഫോണ്‍ ഫെബ്രുവരി 19നാണ് ഇന്ത്യയില്‍ 59,900 രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയത്.

ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു, ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വില്‍പ്പനയും ഡെലിവറിയും ആരംഭിക്കും.ഇപ്പോഴിതാ വില്‍പ്പനയ്ക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ ഇതിന്‍റെ അസംബ്ലിംഗ് ജോലികള്‍ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകള്‍. ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്‍റെ ഭാഗമായി പ്രാദേശിക വിപണികളെയും കയറ്റുമതിയെയും ലക്ഷ്യം വച്ചാണ് ഉത്പാദനം.

ഐഫോണ്‍ 16e ഉള്‍പ്പെടെയുള്ള മുഴുവൻ ഐഫോണ്‍ 16 ലൈനപ്പും ഇന്ത്യൻ ഉപഭോക്താക്കള്‍ക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു എന്ന് ആപ്പിള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ആപ്പിളിന്‍റെ നിർമ്മാണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനുള്ള ആപ്പിളിന്‍റെ തീരുമാനം ഒരു ചരിത്ര നാഴികക്കല്ലാണ്.

മുമ്ബ്, ഈ ഉയർന്ന നിലവാരമുള്ള മോഡലുകള്‍ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ചൈനയില്‍ മാത്രമാണ് അസംബിള്‍ ചെയ്തിരുന്നത്.തുടക്കത്തില്‍, ഐഫോണ്‍ 16 പ്രോ യൂണിറ്റുകളില്‍ ചൈനയില്‍ അസംബിള്‍ ചെയ്‌തു എന്ന ലേബല്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ അസംബിള്‍ ചെയ്‌തു എന്ന ലേബലുള്ള എന്ന പതിപ്പുകളും ഉള്‍പ്പെടുത്തി.

മറ്റ് നിരവധി ഐഫോണ്‍ മോഡലുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഇതില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15, മുഴുവൻ ഐഫോണ്‍ 16 സീരീസും ഉള്‍പ്പെടുന്നു. ചൈനീസ് നിർമ്മാണ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ആപ്പിളിന്‍റെ പുതിയ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകള്‍.അതേസമയം ഇന്ത്യയിലെ റീട്ടെയില്‍ സൗകര്യങ്ങളും ആപ്പിള്‍ വികസിപ്പിക്കുന്നുണ്ട്. ദില്ലി, മുംബൈ സ്റ്റോറുകള്‍ക്ക് പുറമേ, രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് 2024 നവംബറില്‍ സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരു, പൂനെ, ദില്ലി-എൻസിആർ മേഖല എന്നിവിടങ്ങളില്‍ കമ്ബനി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. മുംബൈയിലും പുതിയൊരു റീട്ടെയില്‍ സ്റ്റോർ തുറക്കും.ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, അടുത്തിടെ ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോർ ആപ്പ് പുറത്തിറക്കിയിരുന്നു. വർഷങ്ങളായി മറ്റ് വിപണികളില്‍ ആപ്പിള്‍ സ്റ്റോർ ആപ്പ് ലഭ്യമാണ്. എങ്കിലും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമായിരുന്നില്ല.

ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ഉള്ള ഫിസിക്കല്‍ സ്റ്റോർ, അംഗീകൃത വില്‍പ്പനക്കാർ, മൂന്നാം കക്ഷി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ, രാജ്യത്തെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്‌സസ് സുഗമമാക്കുക എന്നതാണ് ആപ്പിള്‍ സ്റ്റോർ ആപ്പിന്‍റെ ലക്ഷ്യം.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.