യുവാക്കളും അഭ്യസ്തവിദ്യരും സംസ്ഥാനം വിടുന്നുവെന്നും സർക്കാർ ജോലിയോട് വിമുഖത കാണിക്കുന്നുവെന്നും ഇതിൻ്റെ ഉത്തരവാതിത്വം ഇടത് സർക്കാരിന് മാത്രമാണെന്നും എൻ.ജി.ഒ അസോസിയേഷൻ് ജില്ലാ പ്രസിഡൻ്റ് കെ.റ്റി ഷാജി ആരോപിച്ചു. 117 മാസത്തെ ക്ഷാമബത്ത കുടിശ്ശിക തടഞ്ഞുവയ്ച്ചതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച വഞ്ചനാദിനം- പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഒൻമ്പത് വർഷമായി സംസ്ഥാന ജീവനക്കാരോടും ഇടത് സർക്കാർ നീതിപുലർത്തുന്നില്ല. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ ഇവയൊക്കെ സമയബന്ധിതയായി സർക്കാർ അനുവദിക്കാത്തതു മൂലം ആകർഷണിയത നഷ്ടപ്പെട്ട് യുവക്കൾ സർക്കാർ സർവ്വീസിൽ താൽപര്യം കാണിക്കാതെ മറ്റ് വഴികൾ തേടുന്നു. നല്ല മിടുക്കരായ ചെറുപ്പക്കാർ സിവിൽ സർവ്വീസിലേക്ക് കടന്നു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ക്ഷാമബത്ത ഉൾപ്പെടെ ആനുകൂല്യങ്ങൾ എല്ലാം കൃത്യമായി അനുവദിച്ചിരുന്നു.
സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി വി.എസ് ശരത് അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ ജിതേഷ് മുഖ്യപ്രഭാക്ഷണം നടത്തി. എം.വി സതീഷ്. ടി.പരമേശ്വരൻ, കെ.ജി.പ്രശോഭ്,വി.എഫ്.റോബിൻസൻ. നിഷാ പ്രസാദ്, വി.മുരളി, ലിതിൻ മാത്യു, കെ.സി.ജിനി എന്നിവർ നേതൃത്വം കൊടുത്തു