വയനാട് ജില്ലയിലെ നാലിടങ്ങളിൽ ‘ഓപ്പറേഷൻ അഭ്യാസ്’ വിജയകരമായി നടത്തി

-മാനന്തവാടി ഗാന്ധി പാർക്കിൽ ‘ബോംബിട്ടു’
-കിൻഫ്ര പാർക്കിൽ ‘മിസൈൽ ആക്രമണം’

മാനന്തവാടി:
ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി
ബുധനാഴ്ച വൈകിട്ട് നടത്തിയ സിവിൽ ഡിഫെൻസ് മോക്ക് ഡ്രിൽ, ‘ഓപ്പറേഷൻ അഭ്യാസ്’ വയനാട് ജില്ലയിലെ നാലിടങ്ങളിൽ വിജയകരമായി സംഘടിപ്പിച്ചു.
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്, ചൂണ്ടേൽ കിൻഫ്ര വ്യവസായ പാർക്ക്, അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം (ആർഎആർഎസ്),
വൈത്തിരിയിലെ എൻ ഊര് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.

മാനന്തവാടി ഗാന്ധി പാർക്കിൽ
‘ബോംബ് ആക്രമണ’മായിരുന്നു. വൈകീട്ട് നാലിന് ഉണ്ടായ ‘ആക്രമണ’ത്തിൽ രണ്ടു പേർ ‘മരണപ്പെട്ടു’.
അപകട അലാം മുഴങ്ങിയപ്പോൾ പരിക്കേറ്റ എട്ടു പേരെ ഉടൻ തന്നെ സമീപത്തുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. പരിക്കിന്റെ ആഴമനുസരിച്ച് ട്രയാജ് മേഖലയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.

24 സിവിൽ ഡിഫൻസ് വളണ്ടിയർമാരും 22 എൻസിസി കേഡറ്റുകളും 7 അഗ്നിരക്ഷ സേനാംഗങ്ങളും
രണ്ട് ഹോം ഗാർഡുകളും ആരോഗ്യ വിഭാഗത്തിൽനിന്ന് 52 പേരും പൊലീസിൽ നിന്ന് 15 പേരും പട്ടാളത്തിൽനിന്ന് മൂന്നുപേരും എൻസിസി ഓഫീസറായ ഒരാളും ഇവിടെ രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. മൂന്നു ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.
മാനന്തവാടി തഹസിൽദാർ
എം ജെ അഗസ്റ്റിൻ ആയിരുന്നു ഇൻസിഡന്റ് കമാൻഡർ. ആക്രമണം നടന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തയ്യാറെടുപ്പ് ആയിരുന്നു ഇവിടെ വിലയിരുത്തിയത്.

‘മിസൈൽ ആക്രമണ’ത്തിൽ ഒരു വ്യവസായ യൂണിറ്റിൽ ‘തീപിടിച്ചുണ്ടായ’ അത്യാഹിതമായിരുന്നു കിൻഫ്ര പാർക്കിൽ.

ഉടൻ തന്നെ കൽപ്പറ്റ അഗ്നി രക്ഷാസേന യൂണിറ്റിൽ നിന്നും
വാഹനങ്ങൾ എത്തി തീയണച്ചു. പരിക്കേറ്റ അഞ്ചു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷ സേന കല്പറ്റ സ്റ്റേഷൻ ഓഫീസർ പി കെ ബഷീർ ആയിരുന്നു ഇൻസിഡന്റ് കമാൻഡർ.

ആർഎആർഎസ് ക്യാമ്പസിലും എൻ ഊരിലും ആക്രമണ സൂചന ലഭിച്ചാലുള്ള തയ്യാറെടുപ്പ് ആയിരുന്നു പരിശോധിച്ചത്.
ആർഎആർഎസ് ക്യാമ്പസ്സിൽ ആകാശം വഴിയുള്ള
ആക്രമണത്തിന്റെ അലാം മുഴങ്ങിയപ്പോൾ തന്നെ കോളേജ് പരിസരത്ത് ഉണ്ടായിരുന്ന 150 പേരെ മിനിറ്റുകൾക്കുള്ളിൽ 4 ഗ്രൂപ്പായി തിരിച്ച് ക്ലാസ് മുറികളിലേക്ക് മാറ്റി. മുറികളുടെ ജനലുകളും വാതിലും അടച്ചു, വിളക്ക് അണച്ചു തയാറായി നിന്നു.
സുൽത്താൻ ബത്തേരി തഹസിൽദാർ ശിവദാസൻ എം എസ് ആയിരുന്നു ഇൻസിഡന്റ് കമാൻഡർ.

എൻ ഊരിൽ നിന്ന് 82 പേരെ 21 വാഹനങ്ങളിലായി അലാം മുഴങ്ങി മിനിറ്റുകൾക്കുള്ളിൽ സമീപത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി.

ഇവിടെ 32 സിവിൽ ഡിഫൻസ് വളണ്ടിയർമാരും 30 പോലീസുകാരും 19 എൻസിസി കേഡറ്റുകളും
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളും 10 റവന്യൂ ജീവനക്കാരും അഗ്നിരക്ഷാസേന യിലെ ആറു പേരും രണ്ട് ഹോംഗാർഡുമാരും എൻ ഊരിലെ 70 ജീവനക്കാരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

വൈത്തിരി തഹസിൽദാർ വി കുമാരി ബിന്ദുവായിരുന്നു ഇൻസിഡന്റ് കമാൻഡർ. വൈത്തിരി
ഇൻസ്പെക്ടർ സി ആർ അനിൽകുമാർ,
അഗ്നിരക്ഷാ സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ സതീഷ് ബാബു,
ഡെപ്യൂട്ടി തഹസിൽദാർ കെ അശോകൻ എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഓപ്പറേഷൻ അഭ്യാസിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും റസ്പോൺസിബിൾ ഓഫീസറും ജില്ലാ കളക്ടറുമായ ഡി ആർ മേഘശ്രീ മേൽനോട്ടം വഹിച്ചു.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.