ഓൺലൈൻ പണമിടപാട് നടത്താൻ ഉപയോഗിക്കുന്ന പേടിഎം ആപ്പിന്റെ വ്യാജപതിപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്ത കേസുകളിലായി 8 പേരെ അറസ്റ്റ് ചെയ്തത്. പേടിഎം സ്പൂഫ് എന്ന ആപ്പായിരുന്നു ഇവർ തട്ടിപ്പ് നടത്താൻ ഉപയോഗിച്ചത്.
കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്പൂഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പിന്നീട് പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളഞ്ഞതിനു ശേഷമായിരിക്കും പണം നൽകിയിട്ടില്ലെന്നും തങ്ങൾ പറ്റിക്കപ്പെട്ടുവെന്നും കടക്കാർക്കു മനസ്സിലാക്കുന്നത്. ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. ചില ആപ്പുകൾ ഡിലീറ്റ് ചെയ്തു. പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരാവുകയും,ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും വേണമെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.