ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ്. ഇരയായത് തൃശൂര്‍ സ്വദേശിനി;പ്രതിയെ കുടുക്കി പോലീസ്

തൃശൂർ: ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ് നടത്തുന്ന മുംബൈ സ്വദേശിനി പിടിയില്‍. 2020 ഡിസംബറിൽ തൃശൂരിലെ ന്യൂ ജനറേഷന്‍ ബാങ്ക് ശാഖയിലെ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വ്യാജ രേഖകള്‍ ചമച്ച് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി, ബാങ്കിങ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്.

മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനി സ്വദേശനി നൂര്‍ജഹാന്‍ അബ്ദുള്‍ കലാം ആസാദ് അന്‍സാരി ആണ് അറസ്റ്റിലായത്. വലിയ തുകകള്‍ ഇടപാടു നടത്തുന്ന ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ഇ-മെയിലുകൾ ഹാക്കിങ് വഴി നിരീക്ഷിച്ച് തട്ടിപ്പു നടത്തേണ്ട ഇരയെ കണ്ടെത്തും. തുടർന്ന് അക്കൗണ്ട് ഉടമകളുടെ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ, ഉപഭോക്താക്കളുടെ സമൂഹ മാധ്യമങ്ങളിലോ, വെബ് സൈറ്റുകളിലോ ഉള്ള രേഖകള്‍ തട്ടിയെടുക്കുകയോ ചെയ്യും. ഇടപാടുകാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റുകകള്‍ വഴി കരസ്ഥമാക്കുകയും അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇൻ്റര്‍നെറ്റ് ബാങ്കിങ് പാസ് വേഡുകള്‍ മാറ്റി അതുവഴി പണം പിന്‍വലിക്കുകയുമാണ് സംഘത്തിൻ്റെ തട്ടിപ്പ് ശൈലി.

തൃശൂര്‍ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി മുംബെയില്‍ നിന്നും വിമാന മാര്‍ഗമാണ് പ്രതി ഉള്‍പ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനുവേണ്ടി തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളത്തു നിന്നും മുംബെയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബീഹാര്‍, മുംബെ, ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു.

പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച്, കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. പോലീസ് സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവില്‍ പോയിരുന്നു. പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴാണ് പിന്തുടര്‍ന്ന് പിടികൂടിയത്.

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ

മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി  താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.