‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ പോലീസ് മർദിക്കുന്നു’ ; പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്ത്..?

മഹാരാഷ്ട്ര: ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വെച്ച്‌ ഒരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ‘ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടര്‍ ലൈന്‍ ഓഫ് ചെയ്ത ആംബുലന്‍സ് ഡ്രൈവറെ പൊലീസ് കൈയ്യോടെ പിടികൂടിയപ്പോള്‍’ എന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

എന്നാല്‍, എന്താണ് ഈ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത് തന്നെയാണോ..? പരിശോധിക്കാം…

ഇത് പ്രചരിക്കുന്നത് പോലെ തെലങ്കാനയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ പോലീസ് മർദിക്കുന്ന വീഡിയോ അല്ല, മഹാരാഷ്ട്രയിലെ ജല്‍ന ദീപക് ആശുപത്രിയില്‍ ഏപ്രില്‍ 9നു സംഭവിച്ചതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഈ ക്യാപ്‌ഷനിൽ വൈറലാകുന്നത്.

പ്രദേശത്തെ ബിജെപി യുവജന സെക്രട്ടറി ശിവരാജ് നരിയാല്‍വാലെയെ ആണ് പൊലീസ് കൂട്ടമായി മര്‍ദ്ദിക്കുന്നത്.

ആശുപത്രിയില്‍ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൊലീസ് യുവാവിനെ ആക്രമിച്ചത്. പൊലീസിന്റെ ഗുണ്ടാവിളയാട്ടം ഫോണില്‍ റെക്കോര്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു യുവാവിനു നേരെയുള്ള മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ശിവരാജ്. ഇതേസമയം, റോഡില്‍ അപകടത്തില്‍പ്പെട്ട യുവാവിനെയും കൊണ്ട് ചിലര്‍ ആശുപത്രിയിലെത്തി. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. എന്നാല്‍, ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാരോപിച്ച്‌ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മേല്‍ തട്ടിക്കയറി. യുവാവിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഇവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പിടിവലികള്‍ക്കിടയില്‍ ആശുപത്രിയിലെ ചില ചില്ലുകള്‍ തകര്‍ന്നു വീണു.

താമസിയാതെ ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിളിച്ചു. പോലീസിനെത്തി എല്ലാവരേയും ചോദ്യം ചെയ്തു. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെയും അവര്‍ക്കുവേണ്ടി വാദിച്ചവരേയും ജാതി പറഞ്ഞ് പൊലീസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ശിവരാജ് വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.