സ്‌കൂൾ അധ്യാപകനെതിരെ 500ലധികം ലൈംഗികാതിക്രമ പരാതികൾ ; ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്യാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി.

ചെന്നൈ: വിദ്യാര്‍ത്ഥിനിയുടെ ലെെംഗികാതിക്രമ പരാതിയില്‍ ചെന്നെെയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു സ്കൂളില്‍ നിന്നും സമാന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. 500-ഓളം ലെെഗിംകാതിക്രാമ പരാതികളാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന് അടക്കം ഉയരുന്നത്.
ചെന്നൈയില്‍ തന്നെയുള്ള മറ്റൊരു സ്‌ക്കൂളിലെ കൊമേഴ്സ് അധ്യാപകനെതിരെയാണ് കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ കുറ്റാരോപിതനായ അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്തതായി വ്യക്തമാക്കി. സ്‌കൂള്‍ കമ്മിറ്റി എല്ലാ പരാതികളും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് വിശദീകരിച്ചു.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചെന്നൈയിലെ തന്നെ മറ്റൊരു സ്‌ക്കൂളില്‍ നിന്നും ഇയാളെ മുന്‍പ് പുറത്താക്കിയിരുന്നതായി പൂര്‍വ്വവിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പെൺകുട്ടികളെ മടിയില്‍ പിടിച്ചിരുത്തുകയും ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതടക്കമുള്ള അധ്യാപകന്റെ പെരുമാറ്റ രീതി തികച്ചും അസഹ്യമായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതായി പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ വിശദീകരിച്ചു. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് അതിരാവിലെ വിദ്യാര്‍ഥിനിയെ ക്ലാസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചതുള്‍പ്പെടെ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്.

ആരോപണവിധേയനായ അധ്യാപകനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കേസെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നേരത്തെ ചെന്നൈയിലെ തന്നെ പ്രശസ്തമായ സിബിഎസ്എസി സ്‌കൂളിലെ അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ടവ്വല്‍ മാത്രം ധരിച്ചെത്തുകയും ഇയാള്‍ക്കെതിരെ നിരവധി ലൈംഗികാതിക്രമണ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് പരിശോധിക്കാന്‍ സ്‌ക്കൂള്‍ മാനേജ്മെന്റുകള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ല​ഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും

ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ല​ഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ

പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ

ഓല ഷോറൂമിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം; മോശം സർവീസിൽ പ്രതിഷേധിച്ച് ഉടമകൾ ഷോറൂം പൂട്ടിപ്പിച്ചു

കൽപ്പറ്റ: മോശം വിൽപ്പനാനന്തര സേവനത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൽപ്പറ്റയിലെ ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂം പൂട്ടിപ്പിച്ചു. കൈനാട്ടിയിലുള്ള ഷോറൂമിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സ്കൂട്ടർ ഉടമകളുടെ പ്രതിഷേധം. സർവീസിനെത്തിച്ച വാഹനങ്ങൾ മാസങ്ങളായി നശിക്കുകയാണെന്നും കമ്പനി

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.

കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23

സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്, 5 ജില്ലകളിൽ മുന്നറിയിപ്പ്; 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത, ഇന്ന് മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ്

വയോജന കലാമേള

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.