‘പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്, അത് ഇപ്പോള്‍ ശരിക്കും സംഭവിച്ചു’; അച്ഛന്റെ കല്യാണ വിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി.

കഴിഞ്ഞ ദിവസമാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാര്‍ പുനര്‍വിവാഹിതനായത്. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറിയിരുന്നു.കണ്ണൂര്‍ സ്വദേശിനിയെയാണ് നിയാസ് മരക്കാര്‍ വിവാഹം കഴിച്ചിരിക്കുന്നത്.

അനാര്‍ക്കലിയും ചേച്ചി ലക്ഷ്മിയും കണ്ണൂരില്‍ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. നടി ലാലി പിഎമ്മുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷമാണ് നിയാസ് രണ്ടാം വിവാഹം കഴിച്ചത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ ആശംസകള്‍ അറിയിച്ചും , നിരവധി ചോദ്യങ്ങള്‍ ചോദിച്ചും ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വാപ്പയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ചും അതേതുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ് അനാര്‍ക്കലി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

‘ഞാന്‍ ഇന്നലെ സമൂഹമാധ്യമത്തില്‍ സ്റ്റോറി പങ്കുവച്ചിരുന്നു. എന്റെ വാപ്പയുടെ വിവാഹം. അതുകഴിഞ്ഞ് ഒരുപാട് പേര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതൊരു സാധാരണകാര്യമായാണ് എനിക്ക് തോന്നിയത്. ഞാന്‍ സന്തോഷവതിയാണ്. കുറേപേര്‍ എന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.’അനാര്‍ക്കലി പറയുന്നു.

‘ഞാന്‍ ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചുവെന്നും പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയും വാപ്പയും ഒരുവര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. 30 വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷമാണ് ഇവര്‍ പിരിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്. വാപ്പയെ ഇനിയിമൊരു വിവാഹം കഴിപ്പിക്കണം എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു.’

‘അവസാനം വാപ്പ തന്നെ ഒരാളെ കണ്ടെത്തി. നിയമപരമായി വിവാഹമോചിതനായതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതില്‍ പ്രധാനകാര്യമെന്തെന്നുവച്ചാല്‍ ഈ വാര്‍ത്ത വന്ന ശേഷം എന്റെ ഉമ്മയെ വിളിച്ച് കുറേപേര്‍ ആശ്വസിപ്പിക്കാന്‍ നോക്കി. ബന്ധുക്കള്‍ക്കിടയില്‍ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാന്‍ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്.’

‘എന്റെ അമ്മയെ നിങ്ങള്‍ കുറേപേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സൂപ്പര്‍ കൂള്‍ അമ്മയാണ് അവര്‍. വാപ്പ വേറെ വിവാഹം കഴിച്ചു എന്ന പേരില്‍ ഉമ്മ തകര്‍ന്നുപോകില്ല, വിഷമിക്കുകയുമില്ല. ഡിവോര്‍സ് ആകാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം സന്തോഷത്തോടെ തന്നെ ഉമ്മ മുന്നോട്ടുകൊണ്ടുപോകുന്നു. വാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയിട്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. അത് ഓരോരുത്തരുടെ ചോയ്‌സ് ആണ്.’

‘എനിക്ക് ഓര്‍മ വരുന്ന കാലം മുതല്‍ ഉമ്മ വളരെ തുറന്നുചിന്തിക്കുന്ന ആളാണ്. ആ ലാളനയുടെയും ശിക്ഷണത്തിന്റെയും ഫലമായാണ് ഞങ്ങള്‍ ഇന്നലെ ആ ചടങ്ങ് കൂടിയത്. ഞങ്ങള്‍ക്കതൊരു സാധാരണ കാര്യമായിരുന്നു. കാരണം വാപ്പ ഒറ്റയ്ക്കാണ്. വാപ്പയ്‌ക്കൊരു കൂട്ട് വേണമായിരുന്നു. കൊച്ചുമ്മയെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്.’

‘വാപ്പ വേറെ വിവാഹം കഴിക്കരുത്, വേറൊരു സ്ത്രീ വരരുത്, എന്നൊക്കെ ചിന്തിക്കുന്നത് സെല്‍ഫിഷ് ആയ കാര്യമാണ്. പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.’ എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു ഉമ്മയുടെയും ആഗ്രഹം. 30 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്‌നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന ആഗ്രഹം ഉമ്മയ്ക്ക് ഉണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാല്‍ വിവാഹം കഴിക്കും.’അനാര്‍ക്കലി പറഞ്ഞു.

രണ്ടാം ടെസ്റ്റിലും വിജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി

100 രൂപയില്‍ താഴെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മെസേജ് ലഭിക്കില്ല; നിര്‍ദേശം ആര്‍ബിഐ പരിഗണനയില്‍

100 രൂപയില്‍ താഴെയുള്ള പണമിടപാടുകള്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അപേക്ഷിച്ച് ഇന്ത്യന്‍ ബാങ്കുകള്‍. യുപിഐ വഴി ചെറിയ തുകകളുടെ ഇടപാടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി

ശൈശവ വിവാഹങ്ങളിൽ കേരളത്തിൽ വലിയ വർദ്ധനവ്, 18 ൽ 10ഉം തൃശൂരിൽ, ‘പൊൻവാക്ക്’ തുണച്ചത് 48 പേരെ

തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്.

മെസിയുടെ സന്ദർശനം:’50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ ക്രമീകരിക്കും’

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍

ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.