പടിഞ്ഞാറത്തറ: ബാണാസുര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ റിസര്‍വ്വൊയറില്‍ നിന്നും ഇന്ന് ഷട്ടർ കൂടുതൽ ഉയർത്തി.ഇന്ന് രാവിലെ മുതല്‍ പലപ്പോഴായി 60 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാണ് കരമാന്‍തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്.ഇന്നലെ 30 സെന്റിമീറ്റര്‍ സ്പില്‍വേഷട്ടര്‍ ഉയര്‍ത്തി മിനുട്ടില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പുറത്തുവിട്ടത്.എന്നാല്‍ ഡാം റിസര്വ്വൊയറിലേക്ക് രാത്രിയിലും പകലുമായി കൂടുതല്‍ മഴവെള്ളം ഒഴുകിയെത്തിയതോടെയാണ് ഇന്ന് വീണ്ടും ഷട്ടറുകള്കൂടുതല് ഉയര്‍ത്തിയത്.നാല് ഘട്ടങ്ങളിലായി 60 സെന്റിമീറ്ററാണ് ഇന്ന് ഉയര്‍ത്തിയിരിക്കുന്നത്.ഇതോടെ സെക്കന്റില്‍ 75 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍തോട്ടിലൂടെ പുറത്തേക്കൊഴുക്കുന്നത്.സെക്കന്റില്‍ 150 ക്യബിക്മീറ്റര് വെള്ളം വരെ പുറത്തേക്കൊഴുക്കിവിടാന്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.റിസര്‍വ്വൊയറിന്റെ സംഭരണശേഷിയായ 775.6 മീറ്ററില്‍ 775.2 മീറ്റര്‍ വെള്ളം നിറഞ്ഞതോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.മഴശക്തമായി തുടര്‍ന്നാല്‍ ജാഗ്രതാമുന്നറിയിപ്പുകള്‍ നല്കിയ ശേഷം ഷട്ടറുകള്‍ നേരിയ തോതില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ