വിവാഹേതര ബന്ധങ്ങൾക്ക് വേണ്ടിയുള്ള ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ, ആളുകൾ കൂടി എന്ന് ഡേറ്റിംഗ് കമ്പനി

ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ പ്രചാരമാണ് സമീപകാലത്തായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിരവധിപ്പേരാണ് ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നതും കാണുന്നതും ഡേറ്റ് ചെയ്യുന്നതുമെല്ലാം. നേരത്തെ നമ്മുടെ സമൂഹത്തിന് ഡേറ്റിംഗ് ആപ്പ് എന്നതൊക്കെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറിമറിയുകയും ഡേറ്റിംഗ് ആപ്പുകൾ പരിചിതമാവുകയും ചെയ്തു.

എന്നാൽ, ഇന്ത്യക്കാർ ഏറെയും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. എന്നാൽ, അതേ ഇന്ത്യയിൽ തന്നെ വിവാഹിതർക്ക് വേണ്ടിയുള്ള ഡേറ്റിംഗ് ആപ്പിന് വൻ പ്രചാരമുണ്ട് എന്നും അനേകം പേർ അത് ഉപയോഗിക്കുന്നുണ്ട് എന്നുമാണ് പറയുന്നത്.

ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന വിവാഹേതരബന്ധത്തിനുള്ള ഡേറ്റിംഗ് ആപ്പ് ഗ്ലീഡൻ പറയുന്നത് തിങ്കളാഴ്ച ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപയോക്താക്കളെ അവർ മറികടന്നു കഴിഞ്ഞു എന്നാണ്. അതിൽ രണ്ട് മില്ല്യൺ ആളുകൾ ഇന്ത്യയിൽ നിന്നുമാണ്. 2022 സപ്തംബറിനെ അപേക്ഷിച്ച് 11 ശതമാനമാണ് ഡേറ്റിംഗ് ആപ്പിൽ എത്തിയിരിക്കുന്നവരുടെ വർധന.

കമ്പനി നൽകുന്ന ഡാറ്റ അനുസരിച്ച്, പുതിയ ഉപഭോക്താക്കളിൽ ഭൂരിഭാഗവും വികസിത നഗരങ്ങളിൽ നിന്നുമുള്ളവരാണ് അതായത് 66 ശതമാനം പേർ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ശേഷിക്കുന്ന പുതിയ സബ്സ്ക്രൈബർമാർ വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളിൽ നിന്നുമാണ്. അത് 44 ശതമാനമാണ്.

“വിവാഹജീവിതവും ഏകപങ്കാളികളെന്ന രീതിയേയും ആരാധിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ, ആപ്പിൽ സബ്സ്ക്രൈബർമാർ വർധിക്കുന്നുണ്ട്. 2022 -ൽ മാത്രം ഞങ്ങൾക്ക് +18 ശതമാനം പുതിയ ഉപയോക്താക്കളെ ലഭിച്ചു. 2021 ഡിസംബറിലെ കണക്ക് നോക്കിയാൽ അത് 1.7 ദശലക്ഷത്തിൽ നിന്ന് +2 ദശലക്ഷമായി വർദ്ധിച്ചു” എന്ന് ഗ്ലീഡന്റെ ഇന്ത്യയിലെ കൺട്രി മാനേജർ സിബിൽ ഷിഡെൽ പറഞ്ഞു.

തങ്ങളുടെ സബ്സ്ക്രൈബർമാരിൽ ഏറിയ പങ്കും ധനിക കുടുംബത്തിൽ നിന്നും ഉള്ളവരാണ് എന്നും ഗ്ലീഡൻ പറയുന്നു. മിക്കവാറും ആളുകൾ എഞ്ചിനീയർമാർ, ബിസിനസുകാർ, ഡോക്ടർമാർ, കൺസൾട്ടന്റുമാർ തുടങ്ങിയവരൊക്കെയാണ്. മിക്കവാറും പുരുഷന്മാർ 30 -കളിലുള്ളവരും സ്ത്രീകൾ 26 മുതൽ അങ്ങോട്ടുള്ളവരുമാണ് എന്നും കമ്പനി പറയുന്നു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.