ഉറുമ്പുകള്‍ കൊണ്ട് ചട്‍ണി; വിചിത്രമായ വിഭവം കഴിച്ചുനോക്കുന്ന യുവതി.

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും അനവധി വീഡിയോകളാണ് വരാറ്. ഇവയില്‍ ഫുഡ് വീഡിയോകള്‍ക്ക് തന്നെയാണ് ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറ്. പ്രാദേശികമായ രുചിഭേദങ്ങള്‍, പാചകത്തിലെ പരീക്ഷണങ്ങള്‍, ഭക്ഷണപ്രേമികള്‍ക്കിടയിലെ പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഫുഡ് വീഡിയോകളില്‍ പ്രമേയമായി വരാറ്.

ഇവയില്‍ പ്രാദേശികമായി ഓരോ നാടുകളിലുമുള്ള രുചിവൈവിധ്യങ്ങള്‍ കാണിക്കുകയും ഇവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണെങ്കില്‍ പെട്ടെന്ന് തന്നെ കാഴ്ചക്കാര്‍ കൂടുതലായി വരാറുണ്ട്. പറഞ്ഞുകേട്ടോ കണ്ടോ രുചിച്ച് അനുഭവിച്ചോ ഒന്നും പരിചയമില്ലാത്ത വിഭവങ്ങളെ കുറിച്ച് അറിയുന്നതിനുള്ള ആളുകളിലെ ആകാംക്ഷ തന്നെയാണ് ഈ തിരക്കിന് കാരണം.

അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു ഫുഡ് വ്ളോഗറുടെ വീഡിയോ. ഛത്തീസ്ഗഡിലെ ബസ്‍തര്‍ മേഖലയിലൂടെ യാത്ര ചെയ്യുകയാണ് യുവ വ്ളോഗറായ വിദ്യ രവിശങ്കര്‍.

ഇവിടെ വച്ച് വിചിത്രമായൊരു വിഭവത്തെ കുറിച്ച് മനസിലാക്കുകയാണ് വിദ്യ. ഉറുമ്പുകളെ വച്ച് ഉണ്ടാക്കുന്നൊരു ചട്‍ണിയാണ് സംഭവം. പലരും ഈ വിഭവത്തെ കുറിച്ച് നേരത്തെ തന്നെ കേട്ടിരിക്കും. എന്നാലിതെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു അത്ഭുതമോ ഞെട്ടലോ എല്ലാമായിരിക്കും.

ഉറുമ്പുകളെ മരങ്ങളില്‍ നിന്ന് കൂടോടെ എടുക്കുകയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് ഉറുമ്പിൻ കൂട്ടങ്ങളെ എടുത്ത് ചതച്ച് പ്രത്യേകരീതിയിലാണ് ചട്‍ണി തയ്യാറാക്കുന്നത്. വിദ്യ ഇത് രുചിച്ചുനോക്കുന്നതും വീ‍ഡിയോയില്‍ കാണാം.

പല അഭിപ്രായങ്ങളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. ചിലര്‍ ഇത് കാണാൻ പോലും കഴിയുന്നില്ലെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ യാത്രകള്‍ ചെയ്യുന്നതും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സ്വന്തമാക്കുന്നതുമെല്ലാം സ്വാഗതം ചെയ്യുകയാണ്. അതേസമയം ഉറുമ്പിനെ കഴിക്കുന്ന ആളുകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് ചൂടൻ മറുപടി നല്‍കുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ സാംസ്കാരികമായ വ്യത്യാസങ്ങളുണ്ടാകുമെന്നും അത് ഉള്‍ക്കൊള്ളുന്നതിന് പകരം അവിടെ പല തട്ടുകള്‍ വച്ച് മനുഷ്യരെ വിലയിരുത്തുന്നത് ശരിയല്ലെന്നുമാണ് ഇവര്‍ ശക്തമായി വാദിക്കുന്നത്.

വിദ്യ പങ്കുവച്ച വീഡിയോ കാണാം…
https://www.instagram.com/reel/Cqev8H9J5xK/?igshid=YmMyMTA2M2Y=

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.