കൈയിലില്ലാത്ത വണ്ടിക്ക് ദിവസവും പെറ്റി വരുന്നു; ഒരു മാസം കൊണ്ട് 50,000 ആയപ്പോള്‍ ആളെത്തപ്പി ഇറങ്ങി, സംഭവിച്ചത്

കൊല്ലം: കൈയിലില്ലാത്ത സ്കൂട്ടറിന്റെ പേരില്‍ ഒരു മാസം കൊണ്ട് യുവാവിന് ലഭിച്ചത് 51,500 രൂപയുടെ പിഴ. ഐഎ ക്യാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളാണ് മിക്ക ദിവസവും മെസേജുകളായി രതീഷിന് ലഭിച്ചിരുന്നത്. കെ.എല്‍ 01 എ.ജി 1531 എന്ന നമ്പറിലുള്ള സ്കൂട്ടര്‍ പക്ഷേ അദ്ദേഹം നേരത്തെ തന്നെ മറ്റൊരാള്‍ക്ക് വിറ്റ് കഴിഞ്ഞതായിരുന്നു.

2023 ജൂണ്‍ ആറാം തീയ്യതി മുതല്‍ ജൂലൈ പത്താം തീയ്യതി വരെയുള്ള ദിവസങ്ങളിലാണ് എ.ഐ ക്യാമറകളില്‍ നിന്നുള്ള ഫൈന്‍ അറിയിപ്പുകള്‍ രതീഷിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി എത്തിയത്. 15 ചലാനുകളിലായി അദ്ദേഹത്തിന് 51,500 രൂപയുടെ പിഴ നോട്ടീസുകളെത്തി. തന്റെ കൈയില്‍ ഇല്ലാതിരുന്ന വണ്ടിയുടെ പേരില്‍ ദിവസവും ഇങ്ങനെ മെസേജുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ അങ്കലാപ്പിലായ രതീഷ് ഈ വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണമായി. ഒപ്പം മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടി. എംവിഡിയുടെ ഫേസ്ബുക്ക് പേജിലൂടെ മെസേജ് അയച്ചായിരുന്നു അദ്ദേഹം തന്റെ സങ്കടം അറിയിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി.

രതീഷ് വിറ്റ വാഹനം എവിടെ എന്നറിയാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരുടെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ഒടുവില്‍ കൊല്ലം പത്താനപുരത്തെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വാഹനം കൊണ്ടുനടക്കുന്നതെന്ന് മനസിലായി. ഇയാള്‍ ഹെല്‍മറ്റ് വെയ്ക്കാതെയും മറ്റും വാഹനം ഓടിക്കുന്നതിന്റെ ചെലാനുകളാണ് രതീഷിന്റെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തില്‍ സ്കൂട്ടര്‍ എംവിഡി കസ്റ്റഡിയിലെടുത്തു.

എന്നാല്‍ പെറ്റി അറിയിപ്പുകളെല്ലാം രതീഷിന്റെ ഫോണിലേക്കാണ് വന്നിരുന്നതെങ്കിലും വാഹനത്തിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല. നേരത്തെ ഉപയോഗിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ മനുവിന്റെ പേരിലായിരുന്നു സ്കൂട്ടര്‍. ഫോൺ നമ്പര്‍ മാത്രമാണ് രതീഷിന്റേതായി വാഹന രേഖകളില്‍ ഉണ്ടായിരുന്നത്. കൃത്യമായി മൊബൈല്‍ നമ്പര്‍ വാഹന രേഖകളോടൊപ്പം ഇല്ലാതിരുന്നതിനാല്‍ തന്റെ പേരിലുള്ള സ്കൂട്ടറിന് വലിയ തുക പിഴ വന്നതും അതിന് പിന്നാലെയുണ്ടായ പുകിലുകളുമൊന്നും മനു അറി‌ഞ്ഞതുമില്ല. വാഹനം വിറ്റപ്പോള്‍ കൃത്യമായി രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റാതിരുന്നതിനാല്‍ നിലവില്‍ ഈ വാഹനത്തിന് ലഭിച്ച 51,500 രൂപയുടെ ചലാന്‍ മനുവിന്റെ കൂടി ബാധ്യതയായി നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയ ശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒപ്പം കൃത്യവും ഉപയോഗത്തിലുള്ളതുമായ മൊബൈല്‍ നമ്പര്‍ തന്നെ വാഹന രേഖകളോടൊപ്പം ചേര്‍ക്കുകയും വേണം.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.