കൈയിലില്ലാത്ത വണ്ടിക്ക് ദിവസവും പെറ്റി വരുന്നു; ഒരു മാസം കൊണ്ട് 50,000 ആയപ്പോള്‍ ആളെത്തപ്പി ഇറങ്ങി, സംഭവിച്ചത്

കൊല്ലം: കൈയിലില്ലാത്ത സ്കൂട്ടറിന്റെ പേരില്‍ ഒരു മാസം കൊണ്ട് യുവാവിന് ലഭിച്ചത് 51,500 രൂപയുടെ പിഴ. ഐഎ ക്യാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളാണ് മിക്ക ദിവസവും മെസേജുകളായി രതീഷിന് ലഭിച്ചിരുന്നത്. കെ.എല്‍ 01 എ.ജി 1531 എന്ന നമ്പറിലുള്ള സ്കൂട്ടര്‍ പക്ഷേ അദ്ദേഹം നേരത്തെ തന്നെ മറ്റൊരാള്‍ക്ക് വിറ്റ് കഴിഞ്ഞതായിരുന്നു.

2023 ജൂണ്‍ ആറാം തീയ്യതി മുതല്‍ ജൂലൈ പത്താം തീയ്യതി വരെയുള്ള ദിവസങ്ങളിലാണ് എ.ഐ ക്യാമറകളില്‍ നിന്നുള്ള ഫൈന്‍ അറിയിപ്പുകള്‍ രതീഷിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി എത്തിയത്. 15 ചലാനുകളിലായി അദ്ദേഹത്തിന് 51,500 രൂപയുടെ പിഴ നോട്ടീസുകളെത്തി. തന്റെ കൈയില്‍ ഇല്ലാതിരുന്ന വണ്ടിയുടെ പേരില്‍ ദിവസവും ഇങ്ങനെ മെസേജുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ അങ്കലാപ്പിലായ രതീഷ് ഈ വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണമായി. ഒപ്പം മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടി. എംവിഡിയുടെ ഫേസ്ബുക്ക് പേജിലൂടെ മെസേജ് അയച്ചായിരുന്നു അദ്ദേഹം തന്റെ സങ്കടം അറിയിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി.

രതീഷ് വിറ്റ വാഹനം എവിടെ എന്നറിയാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരുടെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ഒടുവില്‍ കൊല്ലം പത്താനപുരത്തെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വാഹനം കൊണ്ടുനടക്കുന്നതെന്ന് മനസിലായി. ഇയാള്‍ ഹെല്‍മറ്റ് വെയ്ക്കാതെയും മറ്റും വാഹനം ഓടിക്കുന്നതിന്റെ ചെലാനുകളാണ് രതീഷിന്റെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തില്‍ സ്കൂട്ടര്‍ എംവിഡി കസ്റ്റഡിയിലെടുത്തു.

എന്നാല്‍ പെറ്റി അറിയിപ്പുകളെല്ലാം രതീഷിന്റെ ഫോണിലേക്കാണ് വന്നിരുന്നതെങ്കിലും വാഹനത്തിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല. നേരത്തെ ഉപയോഗിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ മനുവിന്റെ പേരിലായിരുന്നു സ്കൂട്ടര്‍. ഫോൺ നമ്പര്‍ മാത്രമാണ് രതീഷിന്റേതായി വാഹന രേഖകളില്‍ ഉണ്ടായിരുന്നത്. കൃത്യമായി മൊബൈല്‍ നമ്പര്‍ വാഹന രേഖകളോടൊപ്പം ഇല്ലാതിരുന്നതിനാല്‍ തന്റെ പേരിലുള്ള സ്കൂട്ടറിന് വലിയ തുക പിഴ വന്നതും അതിന് പിന്നാലെയുണ്ടായ പുകിലുകളുമൊന്നും മനു അറി‌ഞ്ഞതുമില്ല. വാഹനം വിറ്റപ്പോള്‍ കൃത്യമായി രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റാതിരുന്നതിനാല്‍ നിലവില്‍ ഈ വാഹനത്തിന് ലഭിച്ച 51,500 രൂപയുടെ ചലാന്‍ മനുവിന്റെ കൂടി ബാധ്യതയായി നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയ ശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒപ്പം കൃത്യവും ഉപയോഗത്തിലുള്ളതുമായ മൊബൈല്‍ നമ്പര്‍ തന്നെ വാഹന രേഖകളോടൊപ്പം ചേര്‍ക്കുകയും വേണം.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.