ഐക്യ കേരളത്തിന് ഇന്ന് 64 വയസ്സ്.

കേരള സംസ്ഥാനം രൂപീകൃതമായിട്ട്‌ ഇന്ന് 64 വര്‍ഷം തികയുകയാണ്‌. 1956 നവംബര്‍ ഒന്നിനാണ്‌ ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപം കൊള്ളുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനു 9 വര്‍ങ്ങള്‍ക്കു ശേഷമാണ്‌ കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്‌. പാരിസ്ഥിതികവും സാമൂഹികവുമായ തലത്തില്‍ ഒട്ടനവധി വ്യത്യസ്ഥതകള്‍ അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമാണ്‌ കേരളം.സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍കൊണ്ട്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ്‌. ലോകത്ത്‌ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിലേറിയത്‌ കേരള സംസ്ഥാനത്തിലാണ്‌. കമ്യൂണിസ്റ്റ് നേതാവായ ഇ എം എസ്‌ നമ്പൂതിരിപ്പാടായിരുന്നു കേരളത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി. 1957 ഏപ്രില്‍ അഞ്ചിനാണ്‌ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ കേരളത്തില്‍ അധികാരം ഏല്‍ക്കുന്നത്‌.

വിദ്യാഭ്യസ-ഭരണ-വികസന കാര്യങ്ങളില്‍ കേരളം ഇന്ത്യയില മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്‌ . ഇടതു വലതു രാഷ്ട്രീയ കക്ഷികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ഒരു രഷ്ട്രീയ പാര്‍ട്ടിക്കും അധികാരത്തിലെത്താന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിച്ചിട്ടില്ലായെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌.1956നു മുന്‍പ്‌ തിരുവതാകൂര്‍, കൊച്ചി മലബാര്‍ എന്നിങ്ങനെ മൂന്ന്‌ സംസ്ഥാനങ്ങളായാണ്‌ കേരളം നിലനിന്നിരുന്നത്‌. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഭഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പോരാട്ടങ്ങള്‍ നടന്നു.ഇതിന്റെ ഫലം കൂടിയാണ്‌ കേരള സംസ്ഥാന രൂപികരണത്തനു പിന്നില്‍. 1953ല്‍ സര്‍ദാര്‍ കെ എം പണിക്കര്‍ അംഗമായുള്ള സംസ്ഥാന പുനസംഘടനാ കമ്മിഷന്‍ രൂപീകരിച്ചു. 1955ല്‍ കമ്മീഷന്‍ കേന്ദ്രത്തിന്‌ റിപ്പോര്‍ട്ട്‌ കൈമാറി. അതില്‍ കേരളത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തി മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്ത്യയുടെ ഭൂപടം തയാറാക്കിയത്‌.

കേരള സംസ്ഥാനം രൂപികരിക്കുമ്പോള്‍ ആകെ 5 സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ 14 ജില്ലകളും 20 ലോക്‌സഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനം ആണ്‌ കേരളം.

ഹിന്ദു ഐതീഹ്യ പ്രകാരം വിഷ്‌ണുവിന്റെ അഞ്ചാമത്തെ അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ്‌ കേരളമെന്നാണ്‌ കഥ. രൂപീകൃതമായി 64 വര്‍ഷങ്ങള്‍ക്കിപ്പുറം നിരവധി മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്‌ കഴിഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ലോകത്തിന്‌ തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്നും ഉണ്ടായി എന്നതാണ്‌ ഏറ്റവും എടുത്തു പറയേണ്ടത്‌. ആരോഗ്യ സാമൂഹ്യ രംഗത്തിന്‌ പുറമേ കലാ സാസ്‌കാരിക മേഖലയിലും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.