കഠിനകഠോര ഡ്രൈവിങ് ടെസ്റ്റ്! ഏജന്‍റുമാര്‍ വീണ്ടും രംഗത്തിറങ്ങുമോ? ഇനി ലൈസന്‍സിനുള്ള കാത്തിരിപ്പും നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പും നീളും. പ്രതിദിനം ഒരു ബാച്ചിൽ 60 ലൈസൻസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 30 ആക്കി ചുരുക്കാനുള്ള തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് തരപ്പെടുത്തി നൽകാനായി ഏജൻറുമാരും രംഗത്തിറങ്ങാൻ ഇടയുണ്ട്. അതേസമയം, എന്ത് എതിർപ്പുണ്ടായാലും പരിഷ്ക്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന നിലപാടിൽ ആണ്‌ ഗതാഗത മന്ത്രി. മെയ് ഒന്നു മുതൽ പ്രതിദിനം 30 പേർക്ക് ഡ്രൈവിംഗ് പരീക്ഷയക്ക് അനുമതി നൽകിയാൽ മതിയെന്നാണ് ഉത്തരവ്. രണ്ടു ബാച്ചുകളിലായി പരീക്ഷ നടത്തിയാൽ 60 പേക്ക് അവസരം ലഭിക്കും. 120 പേർക്ക് അവസരം നൽകിയിരുന്ന സ്ഥാനത്താണ് നേർ പകുതിയാകുന്നത്. പകുതിയായി കുറയ്ക്കുമ്പോള്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള അപേക്ഷരുടെ എണ്ണം ക്രമപ്പെടുത്തേണ്ടിവരും.

അങ്ങനെ വരുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസ് കിട്ടാൻ വലിയ കാലതാമസമുണ്ടാകും. നിലവിൽ തന്നെ ലൈസന്‍സ് ടെസ്റ്റില്‍ തോല്‍ക്കുന്നവരെ അയൽ സംസ്ഥാനത്തുകൊണ്ടുപോയി ലൈസൻസ് തരപ്പെടുത്തുന്ന ഏജൻറുമാർ സംസ്ഥാനത്തുണ്ട്. അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ഈ ഏജൻറുമാർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു താൽക്കാലിക അഡ്രസുണ്ടാക്കി വലിയ കടമ്പകളില്ലാതെ ലൈസൻസ് സമ്പാദിക്കും. പിന്നീട് പരിവാഹനിൽ ഓണ്‍ലൈൻ വഴി അപേക്ഷിച്ച് കേരളത്തിലെ വിലാസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ലോബി പുതിയ കൂടുതൽപേരെ ചാക്കിട്ട് ലൈൻസ് വാങ്ങികൊടുക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഡ്രൈവിംഗ് പരീക്ഷ കർശനമാക്കുമ്പോള്‍ ഏജൻറുമായി മുഖേനെ പണം കൊടുത്ത് വാങ്ങുന്ന ലൈസൻസ് തടയാൻ മാർഗമില്ലാത്ത സാഹചര്യമുണ്ടാകും.

86 സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. 10 സ്ഥലങ്ങളിൽ മാത്രമാണ് മോട്ടോർവാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്. ബാക്കി സ്ഥലങ്ങളിലെല്ലാം പൊതുയിടങ്ങലിലും ഗ്രൗണ്ടിലുമാണ് ടെസ്റ്റ്. ഇതിന് പകരം ദീർഷകാല അടിസ്ഥാനത്തിൽ ഭൂമി കണ്ടെത്തി സ്ഥിരം ട്രാക്കൊരുക്കാനുള്ള ചുമതല ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ്. എന്നാല്‍, ഉത്തരവിൽ പറഞ്ഞാൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം പറയുന്നില്ല. വലിയ സാമ്പത്തിക ബാധ്യതവരുന്ന ഈ തീരുമാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ എതിർക്കുകയാണ്. പുതിയ പരിഷ്ക്കാരം ഡ്രൈവിങ് പഠനത്തിനുള്ള ചെലവു കൂട്ടും. പതിനഞ്ചു വർഷം കഴിഞ്ഞ വാഹനം ടെസ്റ്റിന് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പുതിയ വാഹനങ്ങള്‍ വാങ്ങി ക്യാമറകള്‍ സ്ഥാപിച്ച് ടെസ്റ്റ് നടത്തുന്നതിനെയും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനകള്‍ എതിർപ്പറിയിച്ചിട്ടുണ്ട്.

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.