കുട്ടികളെ നേരെയാക്കാൻ ഇതല്ല ചെയ്യേണ്ടത്.

കുട്ടികള്‍ക്കുമേല്‍ നാം അടിച്ചേല്‍പിക്കുന്ന പല നിബന്ധനകളും നിർബന്ധങ്ങളും അവരില്‍ പ്രതികൂല മനോഭാവം ഉണ്ടാക്കുമെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. സത്യസന്ധത പോലുള്ള ഗുണങ്ങള്‍ അവരില്‍ വളർത്താൻ ബോധപൂർവമായുള്ള ഇടപെടല്‍തന്നെ വേണം. പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍, അവർ വീട്ടില്‍നിന്ന് കണ്ടു മനസ്സിലാക്കിയായിരിക്കും ഇത്തരം നല്ല ശീലങ്ങള്‍ പകർത്തുക. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച്‌ ചെയ്യുന്നവ വിപരീത ഫലം ഉളവാക്കിയേക്കാം. കുട്ടികളോട് ചെയ്യരുതാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ…

പേടിയില്‍നിന്നുള്ള അനുസരണം

പേടിപ്പിച്ചും ശിക്ഷിച്ചും സത്യസന്ധത പരിശീലിപ്പിക്കാൻ ശ്രമിച്ചാല്‍ കുട്ടികള്‍ പലതും ഒളിച്ചുവെക്കും. ശിക്ഷ പേടിച്ച്‌ സത്യസന്ധതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന കുട്ടികള്‍ അതിന്റെ മൂല്യം മനസ്സിലാക്കാതെപോകുന്നു. അതുകൊണ്ട് തെറ്റുകള്‍ അംഗീകരിക്കാനും ഏറ്റെടുക്കാനും അവരെ സഹായിക്കണം.

ഗ്രാഫ് ഉയർത്തിവെക്കരുത്

പ്രതീക്ഷകളുടെ ഉയർന്ന മാനദണ്ഡം മുന്നില്‍വെച്ച്‌ കുട്ടികളെ സമ്മർദത്തിലാക്കരുത്. പഠനത്തിലും കായിക ഇനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കണമെന്ന് സമ്മർദ്ദം ചെലുത്തിയാല്‍, രക്ഷിതാക്കളെ നിരാശപ്പെടുത്താതിരിക്കാൻ അവർ കള്ളം കാണിക്കാൻ സാധ്യതയുണ്ട്.

കുട്ടികള്‍ക്കുമുണ്ട് സ്വകാര്യത

കുട്ടികളുടെ പ്രവർത്തനങ്ങള്‍ അമിതമായി നിരീക്ഷിക്കുക, അവരുടെ സാധനങ്ങള്‍ അമിതമായി പരിശോധിക്കുക, അവരുടെ ദിവസത്തെക്കുറിച്ച്‌ വല്ലാതെ ചോദ്യംചെയ്യുക എന്നിവയുണ്ടായാല്‍ അവർ സത്യസന്ധമായി പെരുമാറാൻ സാധ്യത കുറയും. അതേസമയം, സ്വകാര്യത നല്‍കുകയെന്നാല്‍ പൂർണ സ്വാതന്ത്ര്യം നല്‍കലല്ല.

അവർക്ക് മുന്നില്‍
കാപട്യം പാടില്ല

രക്ഷിതാക്കളുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങള്‍, അവരുടെ കൊച്ചു കള്ളങ്ങള്‍ വരെ അനുകരിച്ചേക്കാം. ”ഞാൻ വീട്ടിലില്ലെന്ന് പറയൂ”, ”ഞാൻ മറന്നു പോയി” തുടങ്ങിയ കള്ളങ്ങള്‍ കേള്‍ക്കുന്ന കുട്ടികള്‍, അത് സാധാരണമാണെന്ന് കണ്ടീഷൻ ചെയ്യപ്പെടും.

കുട്ടികളുടെ വികാരങ്ങളെ
ചെറുതായി കാണരുത്

തങ്ങളുടെ ചിന്തകളും വികാര പ്രകടനങ്ങളും രക്ഷിതാക്കള്‍ നിസ്സാരമായി കാണുന്നുവെന്ന് തോന്നിയാല്‍ കുട്ടികള്‍ മനസ്സു തുറക്കാൻ വിസമ്മതിക്കും. ”ഇത്ര സില്ലിയാകല്ലേ”, ”ഓവറാക്കല്ലേ”, ”നിർത്തിക്കോ നിന്റെ കരച്ചില്‍” എന്നതുപോലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ കേള്‍ക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍.

ഇടയ്ക്കിടയ്ക്ക് കുട്ടി അകാരണമായി കരയാറുണ്ടോ ? പിന്നിൽ ചെവിയുമായി ബന്ധപ്പെട്ട ഈ പ്രശ്നമാവാം

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതി‍‍ർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നി‍‍‍ർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും

മതേതര വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം: കാതോലിക്ക ബാവ

സുൽത്താൻബത്തേരി: മതേതര രാജ്യമായ നമ്മുടെ നാട്ടിൽ എല്ലാവരും മതേതര വ്യത്യാസമില്ലാതെ ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റ് നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം

പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു

പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ്

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.