മുണ്ടെക്കൈ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലാവാന്‍ ഡിവൈഎഫ് നിര്‍മ്മിക്കുന്ന വീടുനിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം മാനന്തവാടിയിൽ അതിജീവനത്തിന്റെ തട്ടുകടയ്ക്ക് തുടക്കമായി. വൈകുന്നരങ്ങളിലാരംഭിക്കുന്ന ഈ തട്ടുകടകള്‍ രാത്രി വരെ നീളും. രാഷ്ട്രീയ ഭേദമെന്യേ ഡിവൈഎഫ്‌ഐയുടെ ഈ മാതൃകക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മാനന്തവാടി ഗാന്ധിപാര്‍ക്കിലാരംഭിച്ച തട്ടുകട ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ജിതിന്‍, വി ബി ബബീഷ്, കെ അഖില്‍, അഖില്‍കുമാര്‍, നിരഞ്ജന അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടല്‍ വിവരമറിഞ്ഞതു മുതല്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെ
രക്ഷാപ്രവര്‍ത്തനത്തിനും, ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സജീവമാണ്.അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നിരവധി വീടുകളാണ് ഡിവൈഎഫ്‌ഐ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി പേപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ചും, ബിരിയാണി, പായസം, അച്ചാര്‍, പപ്പടം തുടങ്ങി വിവിധ ചലഞ്ചുകള്‍ നടത്തിയാണ് തുക ശേഖരിക്കുന്നത്.വലിയ ജനപിന്തുണയാണ് ഡിവൈഎഫ്‌ഐയുടെ ഈ ക്യാംപയിന് ലഭിക്കുന്നത്.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







