ചെറിയ കരുതൽ വലിയ നിക്ഷേപമായി വളർത്താം; നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടത് എന്തെല്ലാം

ഒരോ കുട്ടിയും ജനിക്കുമ്ബോള്‍ മുതല്‍ തന്നെ വലിയ സ്വപ്നങ്ങളാണ് അവരുടെ മാതാപിതാക്കള്‍ക്കുള്ളത്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി മുന്നിലുള്ള കാര്യങ്ങളൊക്കെയും അവർ അപ്പോള്‍ മുതല്‍ സ്വപ്നം കണ്ടുതുടങ്ങാറുണ്ട്.

ഏറ്റവും കുറഞ്ഞപക്ഷം മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നെങ്കിലും ചിന്തിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എന്നാല്‍, വിദ്യാഭ്യാസ ചെലവുകളാകട്ടെ ദിനംപ്രതി കൂടി കൂടി വരുകയുമാണ്. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ നാടുകളിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്. ഇത്തരം ഒരു സാഹചര്യത്തില്‍ അവരുടെ ഭാവി ഭദ്രവും സുരക്ഷിതവുമാക്കുന്നതിന് ശരിയായ നിക്ഷേപം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

കുട്ടികള്‍ക്കായുള്ള നിക്ഷേപ ആസൂത്രണവും പദ്ധതിയും അപ്രതീക്ഷിതമായി വരാൻ സാധ്യതയുള്ള കാര്യങ്ങളില്‍ പോലും സാമ്ബത്തിക ഭദ്രത ഉറപ്പാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതിലൂടെ, സാമ്ബത്തിക സമ്മർദ്ദങ്ങളാല്‍ ഭാരപ്പെടാതെ അവരുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങള്‍ അവർക്ക് അവസരം നല്‍കുക കൂടിയാണ് ചെയ്യുന്നത്. കുട്ടികള്‍ക്കുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നിക്ഷേപ ലക്ഷ്യം: കുട്ടികളുടെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുന്നു എന്ന് പറയുമ്ബോഴും ഭാവിയിലേക്ക് എന്തിനുവേണ്ടി നിക്ഷേപിക്കുന്നു എന്ന കാര്യത്തില്‍ ധാരണയുണ്ടായിരിക്കണം. അത് അവരുടെ വിദ്യാഭ്യാസത്തിനാണോ? മറ്റെന്തെങ്കിലും വിനോദ ആവശ്യങ്ങള്‍ക്കോ അവരുടെ ഏതെങ്കിലും ആഗ്രഹങ്ങള്‍ സാധ്യമാക്കുന്നതിനാണോ? അവർക്കായി ഒരു വീട് വാങ്ങാനാണോ? അവർ ആരംഭിക്കാൻ പോകുന്ന ബിസിനസിനുള്ള മൂലധനമായിട്ടാണോ? അങ്ങനെ ആവശ്യമെന്താണ് എന്ന കാര്യത്തില്‍ വ്യക്തത അനിവാര്യമാണ്. ഇത് ശരിയായ നിക്ഷപം തിരഞ്ഞെടുക്കാനും നിക്ഷേപ തന്ത്രം ആസൂത്രണം ചെയ്യാനും സാധിക്കും.

സമയ ദൈർഘ്യം: കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഏറെ പ്രാധാന്യത്തോടെ ഉറപ്പുവരുത്തേണ്ട മറ്റൊരു കാര്യമാണ് സമയം. ലക്ഷ്യത്തിലേക്ക് എത്ര സമയമാണ് നിങ്ങള്‍ക്ക് ബാക്കിയുള്ളത് എന്നറിഞ്ഞിരിക്കണം. നിങ്ങളുടെ കുട്ടിയ്ക്ക് ചെറിയ പ്രായമാണെങ്കില്‍ അപകട സാധ്യതയുള്ളതാണെങ്കിലും മികച്ച റിട്ടേണ്‍സ് ഉറപ്പുനല്‍കുന്ന നിക്ഷേപ അവസരങ്ങള്‍ തിരഞ്ഞെടുക്കാം. എന്നാല്‍, അവർ കൊളേജില്‍ ചേരുന്ന പ്രായമൊക്കെ ആയെങ്കില്‍ വളരെ കുറച്ച്‌ സമയം മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്.

അപകട സാധ്യത: കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കിലും അപകട സാധ്യത വിലയിരുത്തി വേണം ഏതൊരു നിക്ഷേപവും ആരംഭിക്കാൻ. വളരെ ഉയർന്ന റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന, എന്നാല്‍ അപകട സാധ്യത കൂടുതലായ ഒരുപാട് നിക്ഷേപ അവസരങ്ങള്‍ വിപണിയിലുണ്ട്. ഇതില്‍ നിന്നും ശരിയായത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. ആവശ്യമെങ്കില്‍ ഒരു സാമ്ബത്തിക ഉപദേഷ്ടാവിനെ സമീപിക്കാവുന്നതുമാണ്.

ലോക്ക് ഇൻ കാലയളവ്: ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് അതെങ്കില്‍ കുട്ടികള്‍ക്കും നിങ്ങള്‍ക്കും അത് സാമ്ബത്തിക സുരക്ഷിതത്വം എല്ലാകാലത്തും വാഗ്ദാനം ചെയ്യും.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.