“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ

അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് ഒരു കുടുംബം വേണമെന്നും നിയമപരമായി പുതിയ വിവാഹം കഴിക്കുമെന്നും നടൻ പ്രതികരിച്ചു. രണ്ടുപേർ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.

“വെളുപ്പിനെ മൂന്നുമണിക്ക് വീട്ടില്‍ വന്നവർ സഹായം ചോദിച്ച്‌ എത്തിയതാണെങ്കില്‍ ഉറപ്പായും ബെല്ലടിക്കും. ഇവർ ബെല്ലടിക്കുന്നതിന് പകരം കതക് നേരെ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞുമുണ്ട്. ഞാൻ കതക് തുറക്കുകയാണെങ്കില്‍, എന്തെങ്കിലും കാരണവശാല്‍ വഴക്കുണ്ടായാല്‍ എന്ത് സംഭവിക്കും. എനിക്കെതിരെ കേസ് വരും. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ഇവർ അകത്തു കയറിയത്. ഇതാണ് സത്യം”.

“എന്റെ പേരിൽ 200 കോടി സ്വത്ത് വന്നു എന്ന വാർത്ത പുറത്തുവന്നതിന് ശേഷം എനിക്ക് മനസ്സമാധാനം ഇല്ല. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും എനിക്ക് സംശയിക്കാം. ഞാൻ എന്റെ ആരോഗ്യം നോക്കി ഇപ്പോള്‍ ജീവിക്കുകയാണ്. ഞാനും എന്റെ കൂടെ നില്‍ക്കുന്നവരും നന്നായി ജീവിക്കും. ഞാൻ കേരളത്തില്‍ നിന്ന് മാറും. എവിടേക്കാണെന്ന് പറയില്ല. ഏത് സംസ്ഥാനത്ത് പോകുമെന്ന് പറയില്ല, എനിക്ക് കുടുംബത്തോടൊപ്പം മനസ്സമാധാനത്തില്‍ ജീവിക്കണം”.👇video
https://youtu.be/PT2ZjqGuTls?si=4OeWyYycO32191wG
“നിയമപരമായി മുന്നോട്ടു പോകും. ഇന്നോ നാളെയോ ഞാൻ മരിച്ചു പോയാല്‍ ആർക്കും സ്വത്തു കൊടുക്കണം അല്ല ഞാൻ തീരുമാനിക്കും. അത് ആര് വിചാരിച്ചാലും തടയാൻ കഴിയില്ല. ഭീഷണി കോളുകള്‍ വരെ വന്നിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചപ്പോള്‍ സ്വത്തെല്ലാം എനിക്ക് തന്നു. ശരീരത്തിന് ഇപ്പോള്‍ എനിക്ക് ബലം കൂടി. ഞാൻ നൂറ് ശതമാനം അടുത്ത വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും. ഞാൻ ആശുപത്രി പണിയും, ആർക്കെങ്കിലും പൈസ കൊടുക്കണം എന്ന് എനിക്ക് തോന്നിയാല്‍ ഞാൻ കൊടുക്കും. ഇല്ലെങ്കില്‍ കളഞ്ഞിട്ടു പോകും. അത് എന്റെ തീരുമാനമാണ്, വേറെ ആരുടെയും തീരുമാനമല്ല. എനിക്ക് മനസ്സമാധാനമായിട്ട് ജീവിക്കണം. എനിക്ക് കുടുംബം വേണം, ഭാര്യ വേണം, കുട്ടികള്‍ വേണം”-ബാല പറഞ്ഞു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.