ഇന്ത്യൻ ശതകോടീശ്വരന്റെ മകൾ ഉഗാണ്ടയിൽ പോലീസ് കസ്റ്റഡിയിൽ; കുളിക്കാനോ വസ്ത്രം മാറാനോ പോലുമുള്ള സാഹചര്യമില്ല എന്ന് ആരോപണവുമായി കുടുംബം രംഗത്ത്

ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്.

സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഉഗാണ്ടയില്‍ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ഷെഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായും ക്രിപ്റ്റോകറൻസി ഇടപാട് ഉള്‍പ്പെടെയുള്ള സാമ്ബത്തിക തട്ടിപ്പുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

26-കാരിയായ വസുന്ധര ഓസ്വാള്‍ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീടുള്ള ജീവിതം ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായിരുന്നു. സ്വിസ് സർവകലാശാലയില്‍നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും ഇവർ നേടിയിട്ടുണ്ട്. ഓസ്വാള്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി ചുമതല വഹിക്കുന്ന വ്യക്തിയാണ് വസുന്ധര ഓസ്വാള്‍. ബിരുദപഠന കാലത്ത് തന്നെ പ്രോ ഇൻഡസ്ട്രീസിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച വസുന്ധര നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

വസുന്ധരയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് ഇവർ ഉഗാണ്ടയില്‍ തടവിലാണെന്ന കാര്യം പുറംലോകമറിയുന്നത്. വസുന്ധരയെ വളരെ മോശം അവസ്ഥയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അവരുടെ കുടുംബം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചത്. കുളിക്കാനും വസ്ത്രം മാറാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും, അവള്‍ക്ക് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായിട്ട് പോലും അധികൃതർ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

ഒക്ടോബർ ഒന്നിനാണ് വസുന്ധരയെ അവരുടെ ഇ.എൻ.എ. പ്ലാന്റില്‍ നിന്നും ആയുധധാരികളായ 20 പേരടങ്ങുന്ന സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്. കാണാതായ ഒരാളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വസുന്ധരയെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് ഇവർ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഈ ആരോപണം ആദ്യഘട്ടത്തില്‍ തന്നെ കുടുംബം നിഷേധിച്ചിരുന്നു. ഇവർക്ക് പുറമെ, കമ്ബനിയുടെ നിയമോപദേഷ്ടാവ് ഉള്‍പ്പെടെയുള്ള സഹപ്രവർത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

വസുന്ധരയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ അധികൃതർ പിടിച്ചെടുത്തിരിക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. മകളെ നിയമവിരുദ്ധമായി തടവില്‍വെച്ചിരിക്കുകയാണെന്ന് കാണിച്ച്‌ പിതാവ് പങ്കജ് ഓസ്വാള്‍ യുണൈറ്റഡ് നേഷൻസ് വർക്കിങ്ങ് ഗ്രൂപ്പ് ഓണ്‍ ആർബിറ്ററി ഡിറ്റെൻഷൻ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

വസുന്ധരയുടെ കമ്ബനിയിലെ മുൻജീവനക്കാരൻ നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് ഓസ്വാള്‍ കുടുംബം പറയുന്നത്. പഞ്ചാബ് ആസ്ഥാനമായുള്ള ഓസ്വാള്‍ കുടുംബം വ്യവസായ മേഖലയിലെ വിജയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പേരെടുത്തിട്ടുള്ള ഈ കുടുംബം സ്വിറ്റ്സർലൻഡില്‍ 200 മില്ല്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കിയതും അടുത്തിടെ വാർത്തയില്‍ ഇടംനേടിയിരുന്നു.

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

പാതിവില തട്ടിപ്പ് :ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് ശനിയാഴ്ച

പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി

കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.

കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടോ? ; അപകടം ഒഴിവാക്കാന്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദീര്‍ഘദൂര യാത്രയ്ക്കിടയിലുംമറ്റും ഫോണിലെ ബാറ്ററി തീര്‍ന്നുപോകുന്നത് പതിവാണ്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ കാറിലെ USB പോര്‍ട്ടോ കാര്‍ ചാര്‍ജറോ ഉപയോഗിച്ച് ഈസിയായി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും അല്ലേ?.സംഗതി വളരെ എളുപ്പമാണെങ്കിലും ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.