യോജിച്ച പോരാട്ടത്തിനായി വയനാട് സംരക്ഷണ സമിതി.

മലബാർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പേരിൽ വയനാട് ജില്ലയിലെ വിവിധ വില്ലേജുകൾ ഉൾപ്പെടുത്തി ബഫർ സോൺ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ അതിശക്തമായ സമരം ആരംഭിക്കുന്നതിനു ബത്തേരിയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു.15ന് മുൻപായി ഈ വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം സർക്കാർ എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ ഉയർന്നുവന്ന ജനകീയ സമരങ്ങളുടെ ഫലമായി കർഷക രക്ഷാ സമിതിയുമായി മന്ത്രി ടി.പി രാമകൃഷ്ണൻ നടത്തിയ പുതിയ ചർച്ചയിൽ കോഴിക്കോട് ഡി. എഫ്. ഒ. യെ ഒക്ടോബർ 15-ന് മുൻപായി പഠന റിപ്പോർട്ട് നൽകാൻ ചുമതല ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ജനജീവിതം അസാധ്യമാക്കുന്ന വിധത്തിൽ നിലവിൽ റിപ്പോർട്ട് നൽകിയ ആളെ തന്നെ വീണ്ടും റിപ്പോർട്ട് തയ്യാറാക്കാൻ ഏൽപ്പിച്ചാൽ എത്രത്തോളം ജനസൗഹൃദം ആകുമെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിരന്തരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആണ് നടത്തുന്നത്. അവസാനമായി വനം വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിലും അർദ്ധസത്യങ്ങൾ മാത്രമാണ് പറയുന്നതെന്ന് യോഗം വിലയിരുത്തി.

പുനർചിന്തകൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ എങ്കിലും സത്യം തുറന്നു പറയാൻ വനംവകുപ്പ് അധികൃതർ തയ്യാറാകണം.
ഇതേ നിയമങ്ങൾ നടപ്പിലാക്കിയ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശങ്ങളിൽ സംഭവിച്ചത് നമ്മുടെ മുൻപിൽ നേർക്കാഴ്ചയായി നിൽക്കുമ്പോൾ വയനാട്ടുകാർ മറ്റൊരു ഉദാഹരണം അന്വേഷിച്ചു പോകേണ്ടതില്ല.വയനാട്ടിൽ കാഴ്ചകാണാൻ വല്ലപ്പോഴും വരുന്നവർക്ക് വേണ്ടി ഈ നാട്ടിൽ ജീവിക്കുന്ന വരെ പരിഗണിക്കാതെ നടത്തുന്ന ഒരു പ്രവർത്തനവും ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. ആളോഹരി കൃഷി ഭൂമിയുടെ അളവ് വെറും 14.6 സെൻറ് മാത്രമുള്ള കേരളത്തിൽ കൃഷിഭൂമിയുടെ അളവ് കുറച്ച് ഫോറസ്റ്റ് ഏരിയ വർദ്ധിപ്പിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ജനപ്രതിനിധികളും സർക്കാരും തിരിച്ചറിയണമെന്നും യോഗം അഭ്യർത്ഥിച്ചു.

വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുവാൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് അധികൃതർ പിൻവാങ്ങണം. ജില്ലയുടെ നാലുചുറ്റും വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലയിലെ ജനജീവിതത്തെ ഇല്ലായ്മ ചെയ്തു വയനാടിനെ വനവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് താങ്ങാവുന്നതിലേറെ കടുവകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ
അധികമുള്ള കടുവകളെ മറ്റ് സങ്കേതങ്ങളിലേക്ക് മാറ്റുന്നതിന് പകരം കുടിയിറക്കിനവസരം ഉണ്ടാക്കി വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് നാം തിരിച്ചറിയണം.

പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളെ 1972 വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 62 വകുപ്പ് പ്രകാരം ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന് വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രമേയങ്ങൾ പാസ്സാക്കി സർക്കാരിലേക്ക് അയക്കണം.

പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം പിൻവലിക്കുക, കടുവാസങ്കേത ശുപാർശ പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ബത്തേരി അസംപ്ഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലയിലെ വിവിധ മത-സാമുദായിക-കർഷക -സാംസ്കാരിക സംഘടനകളുടെ സംയുക്തയോഗം വയനാട് സംരക്ഷണ സമിതിക്ക് രൂപം നൽകി. മാനന്തവാടി, ബത്തേരി (മലങ്കര), കോഴിക്കോട്, കോട്ടയം, മീനങ്ങാടി, ബത്തേരി (ഓർത്തഡോക്സ് ) രൂപതകളും സമസ്ത,
എസ് വൈ എസ്, എസ് എൻ ഡി പി, എൻ എസ് എസ്, വ്യാപാരി വ്യവസായ ഏകോപന സമിതി, കാർഷിക പുരോഗമന സമിതി, ജനസംരക്ഷണ സമിതി, ഹരിതസേന, ഇൻഫാം, ഫാർമേഴ്സ് റിലീഫ് ഫോറം, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, വയനാട് ചെട്ടി സമാജം, എം സി എ, കത്തോലിക്കാ കോൺഗ്രസ്, വൈ എം സി എ, എക്യുമെനിക്കൽ ഫോറം, വയനാട് കർഷക കൂട്ടായ്മ, കുറിച്ച്യർ സമുദായ സംരക്ഷണ സമിതി, എന്നീ സംഘടനകളും ചേർന്നാണ് വയനാട് സംരക്ഷണ സമിതി രൂപീകരിച്ചത്.

സമിതി ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം ബത്തേരി രൂപത വികാരി ജനറാൾ മോൺ. മാത്യു അറമ്പങ്കുടി ഉദ്ഘാടനം ചെയ്തു. സമരങ്ങളുടെ തുടക്കമായി ഗാന്ധിജയന്തി ദിനത്തിൽ പൊഴുതനയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് സായാഹ്ന ധർണ നടത്തും.

ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ, വർക്കിംഗ് ചെയർമാൻ ഫാ. ആൻ്റോ മമ്പള്ളി, ജനറൽ കൺവീനർ പി എം ജോയി, ജനറൽ സെക്രട്ടറി സാലു അബ്രഹാം, ട്രഷറർ ഹാരിസ് വഖാഫി, ലീഗൽ സെൽ കോർഡിനേറ്റർ അഡ്വ ഫാ. തോമസ് ജോസഫ് തേരകം എന്നിവരെയും വിവിധ സംഘടനാ പ്രതിനിധികൾ വൈസ് ചെയർമാൻമാരും കൺവീനർമാരുമായും തിരഞ്ഞെടുത്തു.

ഫാ. ജെയിംസ് പുത്തൻപറമ്പിൽ, എം സുരേന്ദ്രൻ, ഫാ. ബേബി ഏലിയാസ്, നസീർ കോട്ടത്തറ, ജോസഫ് പ്ലാറ്റോ, പി. വൈ. മത്തായി, പി. സി. ബിജു, ഫാ. ഷിജോ കുഴിപ്പളളി, വത്സ ചാക്കോ, രാജൻ തോമസ്, ഫാ. അബ്രഹാം ആശാരിപ്പറമ്പിൽ,
ഗഫൂർ വെണ്ണിയോട്, അനീഷ് കെ തോമസ്, ഉനൈസ് കല്ലൂർ എന്നിവർ പ്രസംഗിച്ചു.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.