‘സൂക്ഷിച്ച് ഉപയോഗിക്കുക, ഐഫോൺ ജീവനെടുക്കും’; മുന്നറിയിപ്പുമായി ആപ്പിൾ

ന്യൂയോര്‍ക്ക്: പേസ്‌മേക്കർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്നവർക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പുതിയ ജനററേഷൻ ഐഫോണുകൾ ഇത്തരം ആളുകളുടെ ജീവന് ഭീഷണിയാകുമെന്നാണ് കമ്പനി തന്നെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫോൺ നെഞ്ചിൽനിന്ന് ഏറെ അകലെ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ 13, 14, എയർപോഡുകൾ, ആപ്പിൾ വാച്ചുകൾ ഉൾപ്പെടെയുള്ള കമ്പനിയുടെ ഉപകരണങ്ങളാണ് പേസ്‌മേക്കർ ഉൾപ്പെടെ ശരീരത്തിൽ ഘടിപ്പിച്ചവരുടെ ജീവൻ കവരാനിടയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഹോംപോഡ്, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്കും ഇതേ അപകടസാധ്യതയുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബീറ്റ്‌സിന്റെ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നവരും സൂക്ഷിക്കാൻ നിർദേശമുണ്ട്.

ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്കകത്തുള്ള മാഗ്നെറ്റുകളും ഇലക്ട്രോമാഗ്നെറ്റുകളും ശരീരത്തിൽ ഘടിപ്പിച്ച മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുമെന്നാണ് ആപ്പിൾ ബ്ലോഗ്‌പോസ്റ്റിൽ സൂചിപ്പിച്ചത്. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾക്ക് അകത്തുള്ള സെൻസറുകൾ തൊട്ടടുത്തുള്ള ഫോണിനകത്തെ മാഗ്നെറ്റുകളോട് പ്രതികരിക്കും. ഉപകരണങ്ങളുടെ പ്രതികരണശേഷിയെ ഇതു ബാധിക്കുകയും ജീവൻരക്ഷാ സേവനങ്ങളെ തടസപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. അതിനാൽ, ഫോൺ നെഞ്ചിൽനിന്ന് സുരക്ഷിതമായ അകലത്തിൽ വയ്ക്കാനാണ് ആപ്പിൾ നിർദേശിക്കുന്നത്.

2020 ഒക്ടോബറിൽ ഐഫോൺ 12 പുറത്തിറക്കിയ സമയത്ത് തന്നെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചവർക്ക് ഫിറ്റ്ബിറ്റ്‌സ്, ആപ്പിൾ സ്മാർട്ട് വാച്ചുകൾ കൂടുതൽ അപായകരമാകുമെന്ന് കഴിഞ്ഞ മാസം യൂറ്റാ സർവകലാശാലയിലെ കംപ്യൂട്ടർ എൻജിനീയറായ ഡോ. ബെഞ്ചമിൻ സാഞ്ചസ് ടോറൻസ് നടത്തിയ പഠനത്തിലും കണ്ടെത്തി. ഈ വിഭാഗത്തിലുള്ളവർ ഇത്തരം ഉപകരണങ്ങൾ കരുതലോടെ ഉപയോഗിക്കാനാണ് ഇവരെല്ലാം ആവശ്യപ്പെട്ടത്.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.