‘ജോലിയും വരുമാനവും കൊണ്ടുവരും’; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ പ്രദേശ്

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ. സമഗ്രമായി പഠിക്കാൻ എംഎൽഎമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നൽകി. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിലും ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാൻ കഞ്ചാവ് കൃഷിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ധാരാളം ഔഷധഗുണമുള്ള കഞ്ചാവ്, പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം വർധിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തുമെന്ന് സുഖു പറഞ്ഞു. സംസ്ഥാനകത്തിനകത്ത് നിയമവിരുദ്ധമായി കഞ്ചാവ് കൃഷി നടത്തുന്ന സ്ഥലങ്ങൾ കമ്മീഷൻ സന്ദർശിക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ച് സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

‘കഞ്ചാവ് നിയമവിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമല്ല ഹിമാചൽ. പല സംസ്ഥാനങ്ങളിലും കഞ്ചാവ് കൃഷി നിയമപരമായി നടത്തുന്നുണ്ട്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡ് 2017-ൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയിരുന്നു. കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില ജില്ലകളിലും നിയന്ത്രിത കഞ്ചാവ് കൃഷി നടക്കുന്നുണ്ട്’ സുഖു പറഞ്ഞു.

സമാനമായി ഉറുഗ്വേ, കാനഡ, യു എസ്, ഓസ്ട്രിയ, ബെൽജിയം എന്നിങ്ങനെ നിരവധി രാജ്യങ്ങളിലും കഞ്ചാവിന്റെ നിയന്ത്രിത കൃഷി നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയന്ത്രണ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളും മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്ന മോഡലുകളെ കുറിച്ചും കൃത്യമായി പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയൽരാജ്യമായ ഉത്തരാഖണ്ഡ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാകുന്നത് 2018ലാണ്. ഉത്തരാഖണ്ഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയപ്പോൾ, ഗുജറാത്തിലെ ലഹരി മരുന്നുകളുടെ പട്ടികയിൽ നിന്ന് ഭാംഗ് ഒഴിവാക്കിയിരുന്നു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും സമാന നയങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കണമെന്ന് 2020ൽ ഐക്യരാഷ്ട്ര സഭയിൽ വാദിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.

അതേസമയം, 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌റ്റിന്റെ പരിധിയിൽ നിന്ന് കഞ്ചാവ് നീക്കുന്നത് കൂടുതൽ ആളുകൾ അതുപയോഗിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.