ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. 36 പേരടങ്ങുന്ന ഹരിത കര്‍മ്മ സേന യൂണിറ്റിനെയാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പ്രശസ്ത്രി പത്രവും മൊമന്റോയും നല്‍കി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ശുചിത്വ പദവി നേടിയ 16 തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്. പദവി ലഭിച്ചതിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ പങ്ക് പ്രധാനമാണ്. പഞ്ചായത്തിൻ്റെ ശുചിത്വ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിസന്ധിയിലും സജീവമായി ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ലഭ്യമാക്കിയിട്ടുണ്ട്. 2019 മെയ് മാസത്തിലാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫീല്‍ഡ് പ്രവര്‍ത്തനം ജില്ലയില്‍ ആദ്യം ആരംഭിച്ചതും പഞ്ചായത്തിലെ യൂണിറ്റാണ്. 9180 വീടുകളില്‍ ഹരിത കര്‍മ്മ സേനകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് പതിനായിരത്തിലധികം മാസ്‌കുകള്‍ ഇവരുടെ സ്റ്റിച്ചിംഗ് യൂണിറ്റില്‍ നിന്ന് നിര്‍മ്മിച്ചു നല്‍കി. ലഭിക്കുന്ന യൂസര്‍ഫീക്കു പുറമേ അധിക വരുമാനത്തിന്റെ ഭാഗമായി പേപ്പര്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റും ഇവര്‍ക്കുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കാന്‍ സ്വയം തയ്യാറാക്കിയ ബിന്നുകള്‍ സ്ഥാപിക്കുകയും നിരത്തുകളിലും പ്രദേശത്തും ഉണ്ടായ മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ചും പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബോധവല്‍ക്കരണത്തിന് ഇവരുടെ പിന്തുണയുണ്ട്. ഹരിത കേരളം മിഷന്റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍, പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍, കോവിഡ് കേന്ദ്രങ്ങള്‍ ശുചീകരിക്കല്‍, പൊതു നിരത്തുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ പദ്ധതികളിലും ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഹരിത കേരളം മിഷന്റെ തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കാപ്പിസെറ്റ് കന്നാരം പുഴയില്‍ 5 വര്‍ഷത്തോളം തരിശായി കാടുപിടിച്ചു കിടന്ന രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമ കാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മോന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന പ്രസാദ്, പഞ്ചായത്ത് മെമ്പര്‍ അനില്‍ കുമാര്‍, സെക്രട്ടറി വി.ടി. തോമസ്, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ലിസ ജോയ്, സെക്രട്ടറി ഉഷാ സുദന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,

ഫോണ്‍ കവറിനുള്ളില്‍ പൈസ വെക്കുന്നവരാണോ? അപകടം തൊട്ടരികേയുണ്ട്

ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍

ആവേശകരമായ മത്സരത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂരിന് വിജയം

എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ട്രികാർട്ട് അവതരിപ്പിക്കുന്ന എ. എഫ്. സി എമ്പയർ കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ

ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.