വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു
പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരി വിരുദ്ധ സഭ' നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, രേഖ കെ., മമ്മൂട്ടി അഞ്ചുകുന്ന്, നവാസ് ടി.ഇ. തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സഭ തീരുമാനിച്ചു.
വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സാഹിറ ഉസാമ(പ്രസിഡന്റ്) റൈഹാനത്ത് ബഷീർ(വൈസ് പ്രസിഡന്റ്) ,ഹഫ്സത് ജാഫർ(സെകട്ടറി), ആയിശ ഹംസ,ഉമൈബ കരിം(ജോയിന്റ് സെക്രട്ടറിമാർ), മുനീറ ശിഹാബ്(ട്രഷറർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെയുമാണ് കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിൽ തെരഞ്ഞെടുത്തത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു.ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി നുഫൈസ,ജില്ലാകമ്മിറ്റിയംഗം മൈമൂന നാസർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ആയിശ,റൈഹാനത്ത് എന്നിവർ സംസാരിച്ചു.
തൂഫാനില്‍ രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ല; ജി സുധാകരന് മറുപടിയുമായി ചെന്നിത്തല
ഓപ്പറേഷന്‍ തൂഫാന്‍ സിപിഐഎം നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആരും തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷന്‍ തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന്‍ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇതുവരെ 10600-ല്‍ അധികം ആളുകള്‍ അറസ്റ്റിലായി. ഒമ്പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുപതാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന്‍ തൂഫാ'ന്റെ പേരില്‍ പി ആര്‍ മഹാമഹം തീര്‍ക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നല്‍കി.
വെറുംവയറ്റില്‍ പാല്‍ കുടിക്കാറുണ്ടോ?എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരും പതിവായി ചെയ്യുന്ന കാര്യമാണ്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആരോഗ്യകരമായ ശീലമെന്ന നിലയില്‍ പാല്‍ കുടിക്കാറുണ്ട്. ചിലര്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ പാല്‍ കുടിക്കും. എന്നാല്‍ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് യഥാര്‍ഥത്തില്‍ ശരീരത്തിന് ഗുണകരമാണോ? അതോ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണോ കൂടുതല്‍ നല്ലത്?പാല്‍ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ചില വിറ്റാമിനുകളും ധാതുക്കളും തുടങ്ങിയവയെല്ലാം പാലിലൂടെ ലഭിക്കും. അതുകൊണ്ടുതന്നെ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന ഒന്നാണ് പാല്‍.എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യംപാലിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം പ്രധാനമാണ്. ആവശ്യമായ അളവില്‍ കാല്‍സ്യം ലഭിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.പ്രോട്ടീന്‍ ലഭിക്കുംപാലില്‍ നല്ല നിലവാരത്തിലുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പേശികളുടെ പരിപാലനത്തിനും വളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. പ്രഭാതഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തവര്‍ക്ക് പാല്‍ ഭക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നത് സഹായകരമാണ്.വയറ് നിറഞ്ഞതായി തോന്നാംപാലിലെ പ്രോട്ടീനും കൊഴുപ്പും കാരണം കുടിച്ചതിന് ശേഷം കുറച്ചുസമയം വയറുനിറഞ്ഞതായി തോന്നാന്‍ സാധ്യതയുണ്ട്. ചില പഠനങ്ങളില്‍ പാലുള്‍പ്പെടെയുള്ള ഡയറി ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം 'സാറ്റിയറ്റി' അഥവാ വയറ് നിറഞ്ഞതായി തോന്നുന്ന അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെ അനുഭവപ്പെടണമെന്നില്ല.വെറും വയറ്റില്‍ തന്നെ കുടിക്കണമെന്നുണ്ടോ?ഇവിടെയാണ് പ്രധാന കാര്യം. പാല്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ മാര്‍ഗമെന്ന് ഉറപ്പിച്ച് പറയാന്‍ മതിയായ ശാസ്ത്രീയ തെളിവില്ല. രാവിലെ കുടിക്കാം, പക്ഷേ ഭക്ഷണത്തിന് മുമ്പ് തന്നെ കുടിക്കണമെന്ന നിര്‍ബന്ധമില്ല. ശരീരത്തിന് യോജിക്കുന്ന സമയത്തും രീതിയിലും പാല്‍ കഴിക്കുകയാണ് വേണ്ടത്.ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാകാംപാല്‍ കുടിച്ച ശേഷം വയറുവേദന, വയറുവീക്കം, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് Lactose intolerance ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കാനും സാധ്യതയുണ്ട്. പാല്‍ അലര്‍ജിയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.അപ്പോള്‍ എങ്ങനെ കുടിക്കണം?പാല്‍ ഇഷ്ടമാണെങ്കില്‍ ഭക്ഷണക്രമത്തിന്റെ ഭാഗമായി സാധാരണ അളവില്‍ കഴിക്കാം. വെറും വയറ്റില്‍ കുടിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെങ്കില്‍ പ്രഭാതഭക്ഷണത്തോടൊപ്പമോ മറ്റൊരു ഭക്ഷണത്തിന്റെ ഭാഗമായോ കഴിച്ചു നോക്കാം.ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാലിന്റെ ഗുണം ലഭിക്കാന്‍ അത് വെറും വയറ്റില്‍ തന്നെ കുടിക്കണമെന്നില്ല. ഒരാളുടെ ശരീരത്തിന് യോജിക്കുന്ന രീതിയില്‍ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് പ്രധാനം. പാലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ മൊത്തത്തില്‍ പല ഗുണകരമായ ബന്ധങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യക്തിയുടെ ആരോഗ്യസ്ഥിതി, ഭക്ഷണക്രമം എന്നിവയും പരിഗണിക്കണം.
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1,250 ആയി, 4000 പേര്‍ ഇപ്പോഴും കാണാമറയത്ത്
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര്‍ ഇപ്പോഴും കാണാ മറയത്താണ്. കാണാതായവരില്‍ 583 പേര്‍ വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. അതുപോലെ റാസുവയില്‍ നിന്ന് 127-ഉം ഗോര്‍ഖയില്‍ നിന്ന് 69-ഉം, ധാഡിംഗില്‍ നിന്ന് 60-ഉം, തനഹൂവില്‍ നിന്ന് 38-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്.തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും 108 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കല്യാണ സല്‍ക്കാരത്തിനിടെ നടന്ന യുഎസ് ആക്രണണത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഎസിനെതിരെ ഇറാന്‍ യുദ്ധക്കുറ്റം ചുമത്തിയിരിക്കുകയാണ്.
ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം :റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി.റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല. ഈ ഘട്ടത്തിൽ വാലിഡ് ആയ പി.യു.സി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.2•നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നു: മുൻവർഷങ്ങളിൽ ക്ലെയിം ഒന്നും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള ‘നോ ക്ലെയിം ബോണസ്’ ആനുകൂല്യം നഷ്ടപ്പെടാൻ ഇത് കാരണമാകും. എന്നാൽ പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കുന്നു3•പരിരക്ഷ ഇല്ലാതാകുന്നു: ഇൻഷുറൻസ് പുതുക്കേണ്ട തീയതി കഴിഞ്ഞാൽ, ഒരൊറ്റ ദിവസം പോലും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നില്ല. ഈ കാലയളവിൽ അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടമ തന്നെ വഹിക്കേണ്ടി വരും.ഇൻഷുറൻസ് പുതുക്കാതെ പ്രത്യേകിച്ച് തേർഡ് പാർട്ടി പരിരക്ഷയില്ലാതെ വാഹനം ഓടിക്കുന്നത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.*എപ്പോഴാണ് വാഹന ഇൻഷുറൻസ് പുതുക്കേണ്ടത്?*ഇൻഷുറൻസ് കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കൽ നടപടികൾ ആരംഭിക്കാനാണ് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നത് . പോളിസി കാലഹരണപ്പെട്ടാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി ആക്ടീവ് ആക്കുകയാണ് ചെയ്യേണ്ടത്.
ജില്ലയില്‍ ദേവസ്വം അസി. കമ്മീഷ്ണര്‍ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണം:മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)
ജില്ലയില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ദേവസ്വം അസി.കമ്മീഷ്ണര്‍ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപി അനില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും കെടി ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പിവി സഹദേവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര സംഘടനാ റിപ്പോര്‍ട്ടും ടി.സന്തോഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം :റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി.റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ചെറുകിട വ്യാപാരികൾക്ക് ‘ഡിജിറ്റൽ പൂട്ട്’; സെപ്റ്റംബർ 15 നിർണായകം, യുപിഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം
രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. യുപിഐ പേയ്മെന്റുകൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ആശങ്ക ശക്തമാകുന്നത്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈന്‍ വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.2025 സെപ്റ്റംബറിലാണ് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷനുകള്‍ പുതുക്കി പരിഷ്‌കരിച്ച് പുറത്തിറക്കിയത്. പേയ്‌മെന്റ് അഗ്രിഗേറ്ററുകളെ പിഎ-ഓണ്‍ലൈന്‍, പിഎ-ഫിസിക്കല്‍, പിഎ-ക്രോസ് ബോര്‍ഡര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചതും ഇതിലൂടെയാണ്. നിലവിലുള്ള എല്ലാ വ്യാപാരികളുടെയും പൂർണ്ണമായ റീ-കെവൈസി 2026 സെപ്റ്റംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പണമിടപാടുകള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് കേന്ദ്രബാങ്കിന്റെ നിര്‍ദേശം. 2026 ജനുവരി 1 മുതല്‍ പുതുതായി ചേരുന്ന വ്യാപാരികള്‍ക്ക് പണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കെവൈസി നിര്‍ബന്ധമാക്കിയിരുന്നു.എന്നാൽ സെപ്റ്റംബർ 15 മുതൽ രാജ്യത്തെ UPI തന്നെ നിർത്തലാക്കും എന്നല്ല. പ്രശ്നം പ്രധാനമായും KYC പൂർത്തിയാക്കാത്ത വ്യാപരികളുടെ പണം സ്വീകരിക്കുന്നത് സംബന്ധിച്ചാണ്. പേയ്മെന്റ് അഗ്രിഗേറ്റർമാർ സമയപരിധിക്ക് മുമ്പായി പരമാവധി വ്യാപാരികളുടെ പരിശോധന പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.വ്യവസായ മേഖലയിലെ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന വ്യാപാരികളിൽ 85–90 ശതമാനം വരെ കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. എന്നാൽ സാധാരണ ക്യുആർ കോഡ് മാത്രം ഉപയോഗിക്കുന്ന ഏറ്റവും ചെറിയ വ്യാപാരികളിലാണ് കൂടുതൽ ആശങ്ക.
ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക്് കൂടിക്കാഴ്ച നടത്തുന്നു. കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാള വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ എഴിന് രാവിലെ 11 ന് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 204569.
കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി
മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെയും വായന, എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും യുവതലമുറയ്ക്ക് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. നാർകോടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ്, കോസ്മോസ് പ്രസിഡന്റ് അഡ്വ. അരുൺ, എസ്.ഐമാരായ സന്തോഷ് മോൻ, ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ടൂർണമെന്റിൽ കെ.ആർ. സജീവൻ- എം.എൻ. നേതിൽ ടീം(സ്‌പെഷ്യൽ യൂണിറ്റ്) ചാമ്പ്യന്മാരായി. എം.എ. ഫിനു- എം.എ. അനസ് ടീം (ഡി. എച്ച്. ക്യൂ) റണ്ണേഴ്‌സ് അപ്പായി. വിജയികൾക്ക് അമ്പലവയൽ സി.ഐ ബിജു ആന്റണി ട്രോഫികൾ നൽകി. 03.09.2026 വ്യാഴാഴ്ച രാവിലെ പനമരം ഫിറ്റ്‌കാസ ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കും. ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, ബത്തേരി, മാനന്തവാടി സബ് ഡിവിഷനുകൾ, ഡി.എച്ച്.ക്യൂ, സ്‌പെഷ്യൽ യൂണിറ്റ് എന്നിങ്ങനെ അഞ്ച് ടീമുകളായാണ് മത്സരങ്ങൾ. 05.09.2026 ശനിയാഴ്ച കല്പറ്റയിൽ ലഹരിവിരുദ്ധ മാരത്തൺ പരിപാടികളും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്‌ലിയാർ
മീനങ്ങാടി : അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്‌ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന തൃഷ്ണയും, ബഹുഭാഷാ നൈപുണ്യവും അദ്ദേഹത്തെ വേറിട്ട പണ്ഡിതശ്രേഷ്ഠനാക്കി. ദശാബ്ദങ്ങളോളം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അമരക്കാരനായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിലും സമസ്തയുടെ സംഘടനാ മികവിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഹജ്ജ് കമ്മിറ്റി ഭാരവാഹിത്വം, അന്താരാഷ്ട്ര ഫിഖ്ഹ് കൗൺസിൽ അംഗത്വം തുടങ്ങിയ പദവികളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ പണ്ഡിത പ്രഭ ശോഭിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. സമസ്ത ജില്ലാ ട്രഷറർ എ കെ ഇബ്‌റാഹിം ഫൈസി പ്രാർഥന നടത്തി. ശൈഖുൽ ജാമിഅയുടെ അന്തർ ദേശീയ മുഖം, ഇഷ്ടക്കാരുടെ സ്വന്തം കാക്കുപ്പ , വിനയാന്വിതനായ സെക്രട്ടറി ജനറൽ എന്നീ വിഷയങ്ങൾ യഥാക്രമം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ , ഉസ്മാൻ ഫൈസി അരിപ്ര , ഇബ്‌റാഹിം ഫൈസി പേരാൽ എന്നിവർ അവതരിപ്പിച്ചു. പി സുബൈർ ഹാജി കണിയാമ്പറ്റ, റിയാസ് ഫൈസി പാപ്ലശ്ശേരി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്‌ദുറസാഖ് ദാരിമി ബീനാച്ചി നന്ദിയും പറഞ്ഞു, എ കെ മുഹമ്മദ് ദാരിമി വാകേരി, അശ്‌റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി, ഇസ്മായിൽ ദാരിമി, ജാബിർ ഹൈതമി, മുസ്‌തഫ ദാരിമി, മുബാറകലി മിസ്ബാഹി , കെ പി അബൂബക്കർ മൗലവി , നവാസ് ബാഖവി, ടി വി അബ്ദുറഹ് മാൻ ഫൈസി, അമീൻ ഹുദവി, പി.പി മുഹമ്മദ് മുസ് ലിയാർ, ഹബീബ് റഹ് മാൻ ദാരിമി, എം എ അയ്യൂബ്, ശഫീഖ് ഫൈസി, ശറഫുദ്ദീൻ ഫൈസി, മുഹമ്മദലി റഹ് മാനി, വി കെ അബ്ദുറഹ് മാൻ ദാരിമി തുടങ്ങിയവർ പ്രോഗ്രാമിന്
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവർത്തികള്‍ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബര്‍ മൂന്ന്) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി പൂര്‍ണമായി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, ആലഞ്ചേരിമുക്ക്, മൊതക്കര റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
ഓവര്‍സീയര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എല്‍ഐഡി/ ഇഡബ്ല്യൂ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, മേല്‍ വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുമായി സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936-282422
ഗസ്റ്റ് അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് സീനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04936 248860
പച്ചത്തേയില വില നിശ്ചയിച്ചു
ഓഗസ്റ്റ് മാസത്തെ പച്ചത്തേയിലയുടെ വില 14.37 രൂപയായി നിശ്ചയിച്ചതായി ടീ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.
താലൂക്ക് വികസന സമിതി യോഗം
മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഡോക്ടര്‍ നിയമനം
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുകള്‍ സഹിതം മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

