ജൂനിയർ എക്സിക്യൂട്ടീവ് നിയമനം
അസാപ് കേരളയുടെ മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 35 വയസ്. ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ ബിരുദമാണ് യോഗ്യത. അപേക്ഷകൾ ജൂലൈ 21 വൈകുന്നേരം ആറ് വരെ സ്വീകരിക്കും. അഭിമുഖം ജൂലൈ 23ന് നടക്കും. https://forms.gle/btqGNJzA2CFQkTWGA ഗൂഗിൾ ഫോം വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 9495999669
പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖേന 2025 ഡിസംബർ മാസം വരെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുളള തീയതികളിൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം മുഖേന പെൻഷൻ മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495-2378480
മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നിര വധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി സ്വദേ ശി പുല്ലാമ്പാടിപറമ്പിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് ഹനീഫ ആണ് അറസ്റ്റിലായത്. ഈ കേസിലെ നൈജീരിയൻ പ്രതിയുമായി നേരിട്ട് ബന്ധമുള്ള യാളയാണ് ഇയാൾ. ഈ കേസിൽ 6 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഞ ച ബൈജുവിന്റെ നേത്യ ത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജ മോൾ പി എൻ, സിവിൽ എക് സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, ബേസിൽ സി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരൻ കോയ എന്നിവർ അടങ്ങിയ സ്പെ ഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.
മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തി
ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55)യെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനില യിൽ കണ്ടെത്തിയത്. അമ്പലമൂല പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചു.
കൽപ്പറ്റയിൽ അഗ്രികൾച്ചർ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണം
ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വന്ദന ഷാജു അധ്യക്ഷത വഹിച്ചു. കൽപ്പറ്റയിൽ സംസ്ഥാന തല അഗ്രികൾച്ചർ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് കെപിസിസി സംസ്ക്കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പരമ്പരാഗത നെൽവിത്തുകൾ , കൃഷി രീതികൾ വിവിധ വിളകളുടെവിത്തുകൾ, പഴയകാല കാർഷികോപകരണങ്ങൾ, ഗവേഷണത്തിലൂടെ കണ്ടെത്തിയവ കൃഷിയറിവ് ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടെ സംരക്ഷിക്കപ്പെടുന്നതിനും പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും പര്യാപ്തമാകുന്നത് വരും കാലത്തേക്ക് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി .ഇതു സംബന്ധിച്ച് കൃഷി മന്ത്രി ടി സിദ്ധിക്കിന് നിവേദനം നൽകുവാനും തീരുമാനിച്ചു. ജില്ലാ കൺവീനർ സി കെ ജിതേഷ്, ജില്ലാസെക്രട്ടറി സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ , സെക്രട്ടറി ടി സതീഷ് കുമാർ, എൻ അബ്ദുൾ മജീദ്, പ്രഭാകരൻ ചോമാടി,ശ്രീജബാബു, അലി കരുവാടൻ എന്നിവർ സംസാരിച്ചു.
കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ എൻ.ടി.യു.സി) വൈത്തിരി താലൂക്ക് തല കമ്മിറ്റി രൂപീകരികരിച്ചു
ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു. സി )വൈത്തിരി താലൂക്ക് തല കമ്മിറ്റി രൂപീകരികരിച്ചു.ഐ. എൻ.ടി.യു സി ജില്ലാ പ്രസിഡണ്ട് പി.പി. ആലിഉദ്ഘാടനം ചെയ്തു.ജില്ലയിലെ അടഞ്ഞു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിൻ്റ്,സൺറൈസ് വാലി, എന്നിവ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളി അദ്ധ്യക്ഷത വഹിച്ചു . ഐ.എൻ.ടി.യു.സി വയനാട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ ഇളകുളം , വർഗീസ് എ, ആർ. ഉണ്ണികൃഷ്ണൻ , ജോജി ജേക്കബ്, ഉമ്മർ പഞ്ചാര , സനൂപ് എന്നിവർ സംസാരിച്ചു കഭാരവാഹികളായി ആർ. ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്)വർഗീസ് എ (വർക്കിംഗ് പ്രസിഡണ്ട് ) ആകുൽ ഇസ്മായിൽ (സെക്രട്ടറി)വർഗീസ് എ ഒ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.
ഏറിയും കുറഞ്ഞും കൺഫ്യൂഷൻ തന്നെ! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,135 രൂപയും പവന് 1,05,080 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.അതേ സമയം, ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് 'ദി വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിൽ സ്വർണ വിലയിലും ചാഞ്ചാട്ടം പ്രകടമാണ്.
ഇന്ദിര കട്ട് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം, ഇല്ലെങ്കിൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും: കെ എൻ ബാലഗോപാൽ
Ûതിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കേരളത്തിലിപ്പോള്‍ കരണ്ട് കട്ടാണെന്നും ഇന്ദിര കട്ട് എന്നാണ് ജനങ്ങള്‍ ഇതിനെ വിളിക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഇടയിലും രാവിലെയും രാത്രിയിലുമെല്ലാം 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കറണ്ട് തുടര്‍ച്ചയായി ഓഫ് ചെയ്യുകയാണെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തില്‍ കറണ്ട് കട്ട് ഉണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ അനുഭവിച്ച പവര്‍കട്ട് പൂര്‍വാധികം ശക്തിയോടെ വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. കേരളത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും പവര്‍കട്ട് എന്നും ലോഡിങ് എന്നും കേട്ടിട്ടില്ല എന്ന് തങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ അവര്‍ക്കെല്ലാം പവര്‍കട്ടും ലോട്ട് ഷെഡ്ഡിങും അനുഭവിക്കാന്‍ കഴിഞ്ഞിരിക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു.
യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് യുഎസ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാന്റെ തിരിച്ചടി
ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് അമേരിക്ക. ഖേഷം ദ്വീലുണ്ടായ സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബന്തര്‍ അബാസിലും ചബഹറിനും ആക്രണണമുണ്ടായി. അഹ്വാസ് ക്യാന്‍സര്‍ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നു. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നാണ് ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാന്‍ പ്രതികരിച്ചത്. ആതേസമയം അറബ് മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടത്തി.ഇറാന് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ബഹ്റൈന്‍ പ്രധിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന് ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്ത് വന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങാന്‍ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ, ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് സൈന്യം അറിയിച്ചു. അതേസമയം റോമില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ നിന്ന് പരിമിതമായ അളവില്‍ ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ലെബനനും ഇസ്രായേലും സമ്മതമറിയിച്ചതായും യുഎസ് പറയുന്നു.
'ആളുകൾ ഇത് വലിയ വിവാദമാക്കും, പക്ഷേ...'; മെസിയുമായുള്ള വാക്പോരിൽ തുറന്നുപറച്ചിലുമായി ബെല്ലിങ്ഹാം
ലോകകപ്പ് സെമിഫൈനലിനിടെ അർജന്റീനിയൻ നായകൻ ലിയോണൽ മെസിയുമായി മൈതാനത്ത് വാക് പോരിലേര്‍പ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. കളിയിലുണ്ടായ ഒരു ഫൗളുമായി ബന്ധപ്പെട്ടാണ് തങ്ങൾ സംസാരിച്ചതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ബെല്ലിങ്ഹാം മത്സരശേഷം വ്യക്തമാക്കി.മത്സരത്തിനിടെ മെസിയുമായി മുഖാമുഖം നിന്ന് ബെല്ലിങ്ഹാം തർക്കിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. യഥാർത്ഥത്തിൽ ഞങ്ങൾ തൊട്ടു മുമ്പ് നടന്ന ഒരു ഫൗളിനെക്കുറിച്ചാണ് സംസാരിച്ചത്. അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ല. ആളുകൾ അവരുടെ രീതിക്ക് ഇതിനെ വലിയൊരു വിവാദമാക്കുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, സത്യത്തിൽ അവിടെ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടില്ല. മത്സരത്തിനിടയിലെ ഒരു ഫൗളിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ, 'എനിക്കെതിരെ നടന്ന ഫൗളിന്റെ കാര്യമോ?' എന്ന് മെസി ചോദിച്ചു. 'ആ ഫൗളൊക്കെ താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടല്ലോ' എന്നാണ് ഞാൻ തിരിച്ചു പറഞ്ഞത്-ബെല്ലിങ്ഹാം വ്യക്തമാക്കി.
അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ കറൻ്റ് പോയി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം
ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കറൻ്റ് പോയതോടെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. കെഎസ്ഇബി എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.7 വരെ പവർകട്ട് ഉണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
'വൈദ്യുതി ഉപയോഗം കുത്തനെ കൂടി, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല'; മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി മിന്നൽ വേഗത്തിൽ; സെർവർ ഡൗണും പേയ്മെന്റ് ഫെയിലുമൊക്കെ ഇനി പഴങ്കഥ!
തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തെ സർവർ തകരാർ, സ്ലോ ലോഡിങ്, പേയ്മെന്റ് തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ 15 മുതൽ പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചില ദേശീയ മാധ്യമങ്ങൾ ഇത് ഓഗസ്റ്റിലെ രണ്ടാം ആഴ്ച, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിച്ചേക്കാമെന്നും റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിൽ നടന്ന ഒരു പരിപാടിക്കിടെ വിദ്യാർഥികൾ നിലവിലെ ഐആർസിടിസി വെബ്സൈറ്റിലെ ബുദ്ധിമുട്ടുകൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വെബ്സൈറ്റ് നവീകരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.പുതിയ വെബ്സൈറ്റിൽ എന്തൊക്കെ മാറ്റങ്ങൾ?ലളിതവും വേഗത്തിലുള്ളതുമായ ഉപയോക്തൃ അനുഭവമാണ് പുതിയ വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് തത്കാൽ ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്പ്-അപ്പുകൾ, പരസ്യ ബാനറുകൾ, ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകൾ എന്നിവ കുറയ്ക്കാനാണ് ശ്രമം.ഇഷ്ട മുള്ള സീറ്റും ഫെയർ കലണ്ടറുംപുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ബുക്കിങ് സമയത്ത് തന്നെ ഇഷ്ടമുള്ള സീറ്റ് അല്ലെങ്കിൽ ബെർത്ത് തിരഞ്ഞെടുക്കാൻ കഴിയും. വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യാൻ ഫെയർ കലണ്ടർ സംവിധാനവും ലഭ്യമാകും. യാത്രാ തീയതിയിൽ ഇളവ് വരുത്താൻ കഴിയുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ടെത്താൻ ഇത് സഹായകരമാകും.
സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു
ന്യൂഡൽഹി: തലമുറകളായി പല ഇന്ത്യന്‍ കുടുംബങ്ങളുടെ ഐശ്വര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പതിയെ പതിയെ മികച്ചൊരു നിക്ഷേപ ആസ്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും, സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താൽപ്പര്യം കുറഞ്ഞിട്ടില്ല. പക്ഷെ, അത് വാങ്ങുന്ന രീതിയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.24 കാരറ്റ് സ്വർണ്ണവില കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനത്തോളം വർധിച്ച് പത്ത് ഗ്രാമിന് ഏകദേശം 1.45 ലക്ഷം രൂപയിലെത്തിയതോടെയാണ് ഉപഭോക്താക്കളുടെ ചിന്താഗതിയിൽ ഈ മാറ്റം പ്രകടമായത്. പരമ്പരാഗത ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ്ണത്തിലേക്കും ഗോൾഡ് ഇ.ടി.എഫുകളിലേക്കും (Gold ETF) പണം നിക്ഷേപിക്കാനാണ് മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ താല്പര്യപ്പെടുന്നത്.ആഭരണ ഡിമാൻഡ് കുറഞ്ഞു; നിക്ഷേപ ഡിമാൻഡ് കുതിച്ചുയർന്നുവേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ഒന്നാം പാദ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്വർണ്ണ നിക്ഷേപ ഡിമാൻഡ് (ബാറുകൾ, കോയിനുകൾ, ഗോൾഡ് ഇ.ടി.എഫ്) മുൻവർഷത്തെ അപേക്ഷിച്ച് 54% വർധിച്ച് 82 ടണ്ണിലെത്തി. ഇതോടെ ആകെ സ്വർണ്ണ ഡിമാൻഡിന്റെ 70 ശതമാനവും നിക്ഷേപ രൂപത്തിലായി മാറി. അതേസമയം, ആഭരണങ്ങളുടെ വിഹിതം 30 ശതമാനമായി കുറഞ്ഞു. 2000-ത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, ഒരേ കുടുംബം തന്നെ വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുമ്പോൾത്തന്നെ, സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഗോൾഡ് ഇടിഎഫ് എസ്ഐപി (SIP) വഴിയും നിക്ഷേപം നടത്തുന്നുണ്ട്.ഉയർന്ന വിലയും മാറിയ ശീലങ്ങളുംസ്വർണ്ണവില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ തങ്ങളുടെ ബജറ്റ് നിലനിർത്തിക്കൊണ്ട് വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചു. ഇക്കഴിഞ്ഞ പാദത്തിൽ ആഭരണങ്ങളുടെ ഡിമാൻഡ് 19% കുറഞ്ഞ് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 66 ടണ്ണിലെത്തി. എങ്കിലും ഉയർന്ന വില കാരണം ആഭരണങ്ങൾക്കായി ചിലവഴിച്ച തുക റെക്കോർഡ് നിലവാരത്തിലാണ് (₹99,900 കോടി). ഭാരം കുറഞ്ഞതും, കട്ടി കുറഞ്ഞതുമായ ഡിസൈനുകൾക്കും, സ്റ്റഡ്ഡഡ് ആഭരണങ്ങൾക്കുമാണ് ഇപ്പോൾ പ്രിയം.ഡിജിറ്റൽ സ്വർണ്ണംയുവതലമുറയാണ് (മില്ലേനിയൽസ്, ജെൻ സി) ഈ മാറ്റത്തിന് പ്രധാന പങ്കുവഹിക്കുന്നത്. വിവാഹങ്ങളിലൂടെയോ കുടുംബ പാരമ്പര്യത്തിലൂടെയോ അല്ല ഇവർ സ്വർണ്ണ വിപണിയിലേക്ക് എത്തുന്നത്. മൊബൈൽ ആപ്പുകൾ വഴി പ്രതിമാസം 500 രൂപയോ 1000 രൂപയോ നിക്ഷേപിച്ച്, മ്യൂച്വൽ ഫണ്ടുകൾ പോലെ സ്വർണ്ണത്തെ ഒരു അസറ്റ് ക്ലാസ് ആയിട്ടാണ് അവർ കാണുന്നത്.പണിക്കൂലി, സൂക്ഷിക്കാനുള്ള ഭയം, പരിശുദ്ധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാത്തതാണ് ഗോൾഡ് ഇടിഎഫുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 2025 മാർച്ചിൽ ₹59,000 കോടിയായിരുന്ന ഗോൾഡ് ഇ.ടി.എഫ് കൈകാര്യം ചെയ്യുന്ന ആസ്തി (AUM), 2026 മാർച്ചിൽ ₹1.7 ലക്ഷം കോടിയായി കുതിച്ചുയർന്നു.വിപണി മാറുന്നു, ജ്വല്ലറികളുംപരമ്പരാഗത വിവാഹ ആവശ്യങ്ങൾ ഇപ്പോഴും ശക്തമായി തുടരുമ്പോഴും, ഉത്സവകാലങ്ങളിലെയും അല്ലാതെയുമുള്ള സ്പർണ്ണ വാങ്ങലുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. ഈ മാറ്റം ഉൾക്കൊണ്ട് ജ്വല്ലറികളും തങ്ങളുടെ ബിസിനസ്സ് ശൈലി മാറ്റിക്കഴിഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങൾക്കും 9-കാരറ്റ് സ്വർണ്ണത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം, ഉപഭോക്താക്കളെ നിലനിർത്താൻ സ്വർണ്ണ സമ്പാദ്യ പദ്ധതികളും ബൈബാക്ക് ഓഫറുകളും റീട്ടെയിലർമാർ വ്യാപകമായി അവതരിപ്പിക്കുന്നുണ്ട്.
ഭാരത് സേവക് ദേശീയ പുരസ്കാരം പ്രകാശ് പ്രാസ്കോ മീനങ്ങാടിക്ക്
ഭാരത് സർക്കാർ പ്ലാനിങ് ബോർഡ് ഭാരത് സേവക് സമാജിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഭാരത് സേവക് പുരസ്കാരം വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്കു ലഭിച്ചു. തിരുവനന്തപുരത്തു ബി എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം നൽകി. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് ഇതിനു മുൻപ് കർമ്മ ശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗവാതിൽ പുരസ്കാരം, പി കെ റോസി അവാർഡ്, മദർ തെരേസ അവാർഡ്, ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പുള്ളിമാൻ വേട്ട: പ്രതി കീഴടങ്ങി
ചെതലയം: പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കീഴടങ്ങി. ചൂതുപാറ വല്ലനാട് വീട് അരുൺ കുമാർ വി. എസ് (39) ആണ് ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ ഇന്നലെ കീഴടങ്ങിയത്. 23.07.2025 ന് വാകേരീ മണ്ണുണ്ടി വനത്തിൽ വെച്ച് പുള്ളി മാനിനെ വേട്ടയാടിയ കേസിൽ രണ്ടാം പ്രതി ആയ അരുൺ കുമാർ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഈ കേസിൽ സംഭവ ദിവസം വാകേര സ്വദേശി പ്രദീപനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയരുന്നു. പ്രതി സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക്ക് അലി മുമ്പാകെ നൽകിയ കുറ്റസമ്മത മൊഴിയെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ.പി അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിയമനം
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എല്‍ എസ് ജി ഡി പദ്ധതി പ്രകാരം താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റൻ്റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സല്, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 28ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോണ്‍- 04936 206768കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10നും കാഷ്യര്‍, എച്ച് എം സി ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10നും നടക്കും. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നിവയുടെ അസ്സല്, പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ എത്തണം.
പാര്‍ട് ടൈം സ്വീപ്പര്‍ നിയമനം
ജില്ലാ ആരോഗ്യവകുപ്പില്‍ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജൂലൈ മൂന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച്ച ജൂലൈ 22ന് രാവിലെ 10 മണിക്ക് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍- 04935 240390
സെക്രട്ടറിയറ്റ് മാർച്ച് 24ന് പ്രചാരണ ജാഥയുമായി മോട്ടോർ തൊഴിലാളികൾ
ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 24ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ഭാഗമായി തൊഴിലാളികൾ പ്രചാരണ ജാഥ നടത്തി. ഇന്ധനവില വർധന പിൻവലിക്കുക, ഓട്ടോ-ടാക്സി നിരക്ക് പുനർനിർണയിക്കുക, വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സെക്രട്ടറിയറ്റ് മാർച്ചും ജാഥയും. ബുധൻ രാവിലെ മാനന്തവാടിയിൽനിന്ന് പര്യടനം ആരംഭിച്ച ജാഥ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. പി യു സന്തോഷ് കുമാർ അധ്യക്ഷനായി. പുൽപ്പള്ളി, ബത്തേരി, മീനങ്ങാടി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പനമരത്ത് സമാപിച്ചു. ജാഥാ ക്യാപ്റ്റൻ കെ സുഗതൻ, വൈസ് ക്യാപ്റ്റൻ കെ എം ബിജു, മാനേജർ പി എ അസീസ്, ടി കെ പുഷ്പൻ, ബാബു ഷജിൽ കുമാർ, പി എ മുഹമ്മദ്, വി എ അബ്ബാസ്, കെ ജയരാജൻ, പി കെ അസീസ്, എ റിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി; സപ്ലൈകോയ്ക്ക് സർക്കാർ വക 200 കോടി, ഓണവിപണി ഉഷറാകും
ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്ർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.

