ക്ഷയരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ വിതരണം ചെയ്തു.
മുട്ടിൽ:ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ 2025 ലെ ക്ഷയരോഗ മുക്ത തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ ഗോൾഡ് അവാർഡ് ഏറ്റുവാങ്ങി. നൂൽപ്പുഴ, പുൽപ്പള്ളി, കണിയാമ്പറ്റ, കോട്ടത്തറ, വൈത്തിരി, മീനങ്ങാടി, മുട്ടിൽ, മേപ്പാടി ഗ്രാമപഞ്ചായത്തുകളും സുൽത്താൻ ബത്തേരി നഗരസഭയും സിൽവർ അവാർഡിന് അർഹരായി.തൊണ്ടർനാട്, പനമരം, അമ്പലവയൽ, എടവക, തരിയോട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ ബ്രോൺസ് അവാർഡ് കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ.ടി രേഖ അവാർഡുകൾ കൈമാറി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്‌മി ആലക്കമുറ്റം ജില്ലയിലെ 114 വിദ്യാലയങ്ങളെ പുകയില രഹിത വിദ്യാലങ്ങളായി പ്രഖ്യാപിച്ചു.വിദ്യാർത്ഥികൾക്കായി ക്ഷയരോഗ ബോധവത്കരണ ചിത്രരചനാ മത്സരവും കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി. ജില്ലാ ടി ബി ഓഫീസർ ഡോ പ്രിയസേനൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ്, ദേശീയ പുകയില നിയന്ത്രണ പരിപാടി ജില്ലാ നോഡൽ ഓഫീസർ ഡോ കെ ആർ ദീപ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം ഫസൽ, സ്‌റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് സലീം ബാബു, ജില്ലാ ടി ബി ആൻഡ് എച്ച്.ഐ. വി കോ- ഓർഡിനേറ്റർ വി.ജെ ജോൺസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആരോഗ്യ സ്‌ഥിരം സമിതി ചെയർപേഴ്സൺമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ഏഴാംമൈൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂൺ 29) രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇ.എച്ച്.ടി ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( ജൂൺ 29) രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും .
ജില്ലാതല പൾസ് പോളിയോ വിതരണോദ്ഘാടനം: എം.പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു.
പടിഞ്ഞാറത്തറ:ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നോടങ്ങളിലായി സജ്ജീകരിച്ച 523 ബൂത്തുകള്‍ക്ക് പുറമേ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, പൊതുജനങ്ങളെത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചു. പരിപാടിയിൽകൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണിയൻ, വാർഡ് അംഗം എം. പി.നൗഷാദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. ടി രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ പി. എസ്, കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷൗക്കീൻ, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷഹസാദ്, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ. എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ കൃഷ്‌ണകുമാർ, ബയോളജിസ്റ്റ് കെ ബിന്ദു, ജില്ലാ നഴ്‌സിങ് ഓഫീസർ ബിനിമോൾ തോമസ്, ജില്ലാ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുബൈറത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ, ആരോഗ്യകേരളം ജൂനിയർ കൺസൾട്ടൻ്റ് കെ.എസ് നിജിൽ, ജില്ലാ പബ്ലിക് റിലേഷൻ ഓഫിസർ സിജോ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു
കേണിച്ചിറ: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു.കേണിച്ചിറ ആശാൻകവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തി യാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു
കേണിച്ചിറ: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു.കേണിച്ചിറ ആശാൻകവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തി യാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അഞ്ചു.കെ ബേബിയെ ആദരിച്ചു
സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ വാളേരി കുര്യക്കാട്ടിൽ അഞ്ചു.കെ ബേബിയെ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയൻ മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ എച്ബി പ്രദീപ് മാസ്റ്റർ, വാർഡ് മെമ്പർ എംകെ ജയപ്രകാശ്,എംയു ബേബി, ജോയി കെകെ, സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കുര്യക്കാട്ടിൽ ബേബി-കത്രീന ദമ്പതികളുടെ മകളാണ് അഞ്ചു.
രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറുമെന്നാണ് അറിയിപ്പ്. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
വയോജന സ്നേഹയാത്ര സംഘടിപ്പിച്ചു
കമ്പളക്കാട് കെലക്ട്രോൺ വളവ് ഒന്നാം മയിൽ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച “വയോജന സ്നേഹയാത്ര” ശ്രദ്ധേയമായി. സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണർവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയിൽ 100 യാത്രികർ പങ്കെടുത്തു. ഇതിൽ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയിൽ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുതിർന്നവർക്കായി ഒരുക്കിയ ഈ യാത്ര സൗഹൃദത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും മനോഹരമായ അനുഭവമായി മാറി.യാത്രയ്ക്ക് സൗത്ത് സോണൽ കമ്മിറ്റി ഭാരവാഹികളായ പി.ടി. അഷ്റഫ് ഹാജി, പി.സി. ഇബ്രാഹിം ഹാജി, അബ്ദുൽ ഷുക്കൂർ ഹാജി, വി.പി. അബ്ദുൽ സലീം, പി.പി. കാസിം, വി.പി. ഹാരിസ്, ജംഷീദ് കിഴക്കയിൽ എന്നിവർ നേതൃത്വം നൽകി.യാത്രയുടെ ആത്മീയ നേതൃത്വത്തിന് കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി മറ്റത്തൂർ, കെലക്ട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവർ നേതൃത്വം നൽകി. അവരുടെ സാന്നിധ്യവും മാർഗനിർദേശവും യാത്രയ്ക്ക് കൂടുതൽ ആത്മീയ ഭംഗി പകർന്നു.വനിതാ യാത്രികരുടെ ബസിൽ വളണ്ടിയർമാരായി പ്രവർത്തിച്ച റഹിയാനത്ത്, ബഷീർ, മുഹ്സിന, ഫൗസിയ എന്നിവരുടെ സേവനവും പ്രത്യേകം ശ്രദ്ധേയമായി. യാത്രികരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും സന്തോഷകരമായ യാത്രാനുഭവം ഒരുക്കുന്നതിലും ഇവർ സജീവ പങ്കുവഹിച്ചു.“തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ അനുഭവമായിരുന്നു വയോജന സ്നേഹയാത്ര” എന്നാണ് യാത്രയിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടത്. മുതിർന്നവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും പരിപാടിയുടെ വിജയത്തിന് അടയാളമായി മാറി.ഇത്തരത്തിലുള്ള സാമൂഹികവും മാനുഷികവുമായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്.ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്‌പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്.
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.വാഹനം ഓടിക്കുന്ന ആളോ പിന്നിലിരിക്കുന്ന ആളോ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ മൂന്നു മാസം ലൈസൻസ് ഉപയോഗിക്കുന്നതിൽനിന്ന് അയോഗ്യനാക്കും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടുകയും വേണം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനത്തിന് വിധേയമാകണംലഹരി ഉപയോഗിച്ചോ അല്ലെങ്കിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചോ മരണം സംഭവിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം.അമിതവേഗതക്ക് പിടികൂടിയാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനം.റോഡുകളിൽ റേസിങ് നടത്തിയാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനം നേടണം.ഉപയോഗയോഗമല്ലാത്തതോ തകരാറുള്ളതോ ആയ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിന് വിധേയമാകണംഅമിതമായ ഭാരം കയറ്റിയാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടണംഎമർജൻസി വാഹനങ്ങൾക്ക് വശം കൊടുത്തില്ലെങ്കിൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടുകയും വേണം.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇന്ന് എറണാകുളം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പ്ഓറഞ്ച് അലർട്ട്ജൂൺ 28: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ജൂൺ 29: കണ്ണൂർ, കാസർഗോഡ്യെല്ലോ അലർട്ട്ജൂൺ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറംജൂൺ 29: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്ജൂൺ 30: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ജൂലൈ 1: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന് ക്ഷയരോഗ മുക്ത അവാര്‍ഡ്
മുട്ടിൽ:ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്ഷയരോഗ കാര്യാലയം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല.വൈസ് പ്രസിഡൻ്റ് ലതിക എം.മെഡിക്കൽ ഓഫീസർ ഡോ സഖീർ.ഹെൽത്ത് ഇൻസ്പെകടർ അബ്‌ദുൽ ഗഫൂർ ടി കെ.ശെറിൻ,ആൻസി. തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി
ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്
ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.cancer symtpomsവിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.
ആധാറിനും വോട്ടർ ഐഡി കാർഡിനും പുറകെ ഇന്ത്യൻ പാസ്‌പോർടും; പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്‌പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ശ്രദ്ധിക്കുക;വായിലെ കാൻസറിന്റെ 6 മുന്നറിയിപ്പ് ലക്ഷണങ്ങൾ ഇവയാണ്;പുകവലിക്കുന്നവർക്ക് മാത്രമല്ല ഓറൽകാൻസർ വരുന്നത്
ഓറല്‍ കാന്‍സര്‍ അല്ലെങ്കില്‍ വായിലെ അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസിലേക്ക് ആദ്യം വരുന്ന കാര്യം, അത് പുകവലിക്കുന്നവര്‍ക്ക് മാത്രം ഉണ്ടാകുന്ന രോഗമാണെന്നുള്ളതാണ്. എന്നാല്‍ അങ്ങനെയല്ല. ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവര്‍ക്കും രോഗം വരാനുളള സാധ്യത വളരെ കൂടുതലാണ്.വെറ്റില ചവയ്ക്കല്‍, അമിതമദ്യപാനം, വൈറല്‍ അണുബാധകള്‍, വായ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, അനാരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതിയില്‍ നിന്നുണ്ടാകുന്ന ചില മലിനീകരങ്ങള്‍ എന്നിങ്ങനെയുള്ള ധാരാളം ഘടകങ്ങള്‍ കാന്‍സറിന് കാരണമാകാം. അപകട സാധ്യതകള്‍ മനസിലാക്കേണ്ടത് നിര്‍ണായകമാണ്. കാരണം നേരത്തെയുള്ള അവബോധം പ്രതിരോധത്തിനും രോഗ നിര്‍ണയത്തിനും ശരിയായ ചികിത്സയ്ക്കും സഹായിക്കും.എച്ച്ടി ലൈഫ്സ്‌റ്റൈല്‍ നോയിഡയിലെ മേദാന്ത ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അങ്കുര്‍ നന്ദന്‍ വര്‍ഷ്ണി ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ വായിലെ കാന്‍സറിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.ഡോ. വര്‍ഷ്ണിയുടെ അഭിപ്രായത്തില്‍, പുകവലി വായിലെ അര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ അത് മാത്രമല്ല രോഗത്തിന് കാരണം. ''പുകവലിക്കാത്ത ആളുകള്‍ക്ക് ഒന്നിലധികം കാരണങ്ങള്‍കൊണ്ട് വായിലെ അര്‍ബുദം വരാം. ഇന്ത്യയില്‍ പുകയില, ഗുട്ട്ക, മറ്റ് പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് പോലുള്ള ശീലങ്ങള്‍ പ്രധാന ആശങ്കകളായി തുടരുന്നു. കൂടാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ചില വസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും മദ്യപാനം, പോഷകാഹാരക്കുറവ്, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( HPV ) പോലുള്ള അണുബാധകള്‍ എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കും.' അവര്‍ പറയുന്നു.ഓറല്‍ കാന്‍സറിന് കാരണമാകുന്നതും അവഗണിക്കാന്‍ പാടില്ലാത്തതുമായ കാരണങ്ങള്‍.ഏത് രൂപത്തിലുള്ള പുകയിലയും ദോഷകരമാണ്പുകയില ചവയ്ക്കുന്നതും ഗുട്ട്ക ഉപയോഗിക്കുന്നതും പുകവലിയുടെ അത്രയും ദോഷകരമല്ലെന്നാണ് പലരും കരുതുന്നത്. പക്ഷേ ഇത് തെറ്റിദ്ധാരണയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായിലെ കാന്‍സറുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോ. വര്‍ഷ്നി പറയുന്നു. ഏത് രൂപത്തിലുള്ള പുകയിലയും വായിലെ കോശങ്ങളെ നശിപ്പിക്കും. എല്ലാത്തരം പുകയില ഉത്പന്നങ്ങളളും ഒഴിവാക്കുന്നതും കാന്‍സറിനെ പ്രതിരോധത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.
ട്രെയിനില്‍ ലഗേജ് കൊണ്ടുപോകുന്ന നിയമങ്ങളില്‍ മാറ്റം വരുത്തി റെയില്‍വേ; കായിക താരങ്ങള്‍ക്ക് സന്തോഷിക്കാം
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ യാത്രക്കാരനും റെയില്‍വേ നിയമങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ വസ്തുക്കളും കൊണ്ടുപോകാന്‍ റെയില്‍വേ അനുവദിക്കുന്നില്ല. ചിലത് കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഏതെങ്കിലും യാത്രക്കാര്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയും പിഴചുമത്തുകയും ചെയ്യേണ്ടി വന്നേക്കാം. എങ്കിലും അത്‌ലറ്റുകളെ സംബന്ധിച്ച് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇപ്പോള്‍ ട്രെയിനില്‍ വലിയ വലിപ്പത്തിലുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നത് മുമ്പത്തേക്കാള്‍ എളുപ്പമായേക്കുംവലിപ്പക്കൂടുതലുള്ള സ്പോര്‍ട്സ് ഉപകരണങ്ങള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ചു. പക്ഷേ ഈ വ്യവസ്ഥ എല്ലാ സ്പോര്‍ട്സ് ഉപകരണങ്ങള്‍ക്കും ബാധകമല്ല. നിലവാരമില്ലാത്തതും ദുര്‍ബലവുമായ സ്പോര്‍ട്സ് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച ഒരു പുതിയ സര്‍ക്കുലറും റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.
സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ട്, ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വം; നടൻ ആസിഫ് അലി
കൊച്ചി: എല്ലാ മേഖലയിലും എന്നപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും നടൻ ആസിഫലി. സിനിമയിലെ ലഹരി ഉപയോഗ രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും ആസിഫ് അലി പറഞ്ഞു. സമൂഹത്തിലെ ഘടകങ്ങളെയാണ് സിനിമ പകർത്തുന്നത്. ഒരിക്കലും ലഹരി വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി തൊടുപുഴയിൽ പറഞ്ഞു. കേരള പൊലീസിന്റെ തൂഫാൻ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുക ആയിരുന്നു ആസിഫ് അലി.
അങ്കണവാടികളിൽ പട്ടിണിപ്പൂട്ട്; സർക്കാരിനെതിരെ രൂക്ഷവിമർശനം; പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം
സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്. ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളിൽ ഈ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉൾപ്രദേശങ്ങളിലും പാൽ എത്തിക്കണമെങ്കിൽ ലിറ്ററിന് 65 മുതൽ 70 രൂപ വരെ ചെലവ് വരും. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാൽ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്, വമ്പന്മാർക്കിടയിൽ കരുത്തോടെ ഇന്ത്യയും; ഏറ്റവും മുന്നിൽ അമേരിക്ക
ഡിജിറ്റല്‍ ഇടപാടുകളുടെയും ക്രിപ്‌റ്റോ കറന്‍സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച് അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.അമേരിക്കയുടെ ആധിപത്യം, ഒപ്പം യൂറോപ്പുംഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.പണപ്പെരുപ്പം, കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയ്ക്കെതിരെയുള്ള ഒരു സുരക്ഷിത കവചമായാണ് രാജ്യങ്ങള്‍ സ്വര്‍ണ്ണത്തെ നിലനിര്‍ത്തുന്നത്. ഏറ്റവും വലിയ ശേഖരം പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും, വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളും ഇപ്പോള്‍ സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്.
മുഖ്യൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു
തീരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.

