ചരിത്രത്തിൽ ആദ്യം! സഭയില്‍ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാര്‍ക്കിടയിലിരുന്ന് ജോസഫ് വിജയ്
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വ്യാഴാഴ്ചയാണ് നിയമസഭയില്‍ അത്യപൂര്‍വമായ സംഭവമുണ്ടായത്. മന്ത്രിമാര്‍ക്കൊപ്പം ആദ്യ നിരയില്‍ നിലയുറപ്പിച്ച വിജയ് പരമ്പരാഗത രീതികളെ മറികടക്കുകയായിരുന്നു. സാധാരണയായി, സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രിക്ക് പ്രത്യേകവും വിശാലവുമായ ഒരു ഇരിപ്പിടമാണുള്ളത്. മന്ത്രിമാര്‍ അദ്ദേഹത്തിന് തൊട്ടടുത്ത്, മുന്‍നിരയില്‍ തങ്ങളുടെ പദവികളുടെ മുൻഗണന അനുസരിച്ച് പ്രത്യേകം ഇരിക്കുന്നതാണ് രീതി.234 അംഗങ്ങളുള്ള സഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവും വിവിധ നിയമസഭാ കക്ഷി നേതാക്കളും എതിര്‍വശത്തെ നിരയില്‍ ഇരിക്കുന്നു. ഇവരുടെ പിന്നിലായി അതത് പാര്‍ട്ടിയിലെ അംഗങ്ങളും ഇരിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടെ, സ്പീക്കര്‍ ജെസിഡി പ്രഭാകറിന്റെ വലതുവശത്തുള്ള തന്റെ ഇരിപ്പിടത്തില്‍ നിന്ന് വിജയ് അനായാസം എഴുന്നേറ്റ്, മന്ത്രിമാരായ കെ എ സെങ്കട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ക്കിടയിലായി ചെന്നിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്നത് എന്നാണ് വിവരം.
പാചകവാതക വില മുതൽ ക്രെഡിറ്റ് കാർഡ് വരെ; സെപ്റ്റംബർ മുതൽ അറിയണം നിർണായക സാമ്പത്തിക മാറ്റങ്ങൾ
പുതിയ ഒരു മാസം എത്തുകയാണ്, ഒപ്പം സാമ്പത്തിക കാര്യങ്ങളിൽ ചില സുപ്രധാന മാറ്റങ്ങളും സെപ്റ്റംബർ മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.പാചകവാതക വില മുതൽ നികുതി നടപടികൾ വരെ നിരവധി കാര്യങ്ങളാണ് ഇനി അറിഞ്ഞിരിക്കേണ്ടത്. സാധാരണ കുടുംബങ്ങളുടെ മാസച്ചെലവിനെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കാവുന്ന ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.പാചകവാതക ഉപഭോക്താക്കൾ ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണം. ഇതിനുള്ള സമയപരിധി ഓഗസ്റ്റ് 31 ആണ്. പരിശോധന പൂർത്തിയാക്കാത്തവർക്ക് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനഃപരിശോധിക്കാറുണ്ട്. അതിനാൽ സെപ്റ്റംബർ ഒന്നിനും ഗാർഹിക പാചകവാതക വിലയിൽ മാറ്റമുണ്ടാകാം. വില ഉയർന്നാൽ കുടുംബങ്ങളുടെ പ്രതിമാസ ചെലവിലും അതിന്റെ നേരിട്ടുള്ള പ്രതിഫലനം ഉണ്ടാകും.കൂടാതെ സെപ്റ്റംബർ എത്തുമ്പോൾ ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ ബാങ്ക് അവധികളും ശ്രദ്ധിക്കണം. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇതിന് പുറമെ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക ആഘോഷങ്ങളും മറ്റ് പ്രത്യേക ദിവസങ്ങളും കാരണം ബാങ്കുകൾക്ക് അവധിയുണ്ടാകാം. അതിനാൽ പണം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, ബാങ്ക് സന്ദർശനം തുടങ്ങിയവ ആസൂത്രണം ചെയ്യുന്നവർ സ്വന്തം സംസ്ഥാനത്തെ ബാങ്ക് അവധി പട്ടിക മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.ഇതിലൊക്കെ പുറമെ, സെപ്റ്റംബറിൽ രാജ്യവ്യാപക ബാങ്ക് സമരത്തിനും പ്രഖ്യാപനമുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 11ന് രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കുക, പുതുക്കിയ പ്രകടനാധിഷ്ഠിത ആനുകൂല്യ പദ്ധതിയിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിനും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദേശയാത്ര നടത്തുന്നവർക്കായി വിമാനത്താവളങ്ങളിലെ യാത്രാ നടപടികളിലും മാറ്റങ്ങൾ വരും. യാത്രാരേഖകളുടെ പരിശോധന കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനാൽ യാത്രക്കാർ ആവശ്യമായ രേഖകൾ കൃത്യമായി കൈവശം സൂക്ഷിക്കണം. പാസ്പോർട്ടും വിസയും പോലുള്ള നിർബന്ധിത രേഖകൾക്ക് പകരം ഡിജിറ്റൽ രേഖകൾ മാത്രം മതിയാകില്ല.വലിയ തുകയുള്ള സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും പുതിയ വിവരവെളിപ്പെടുത്തൽ സംവിധാനം വരും. മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളെയാണ് പ്രധാനമായും പുതിയ വ്യവസ്ഥ ബാധിക്കുക. ഇത് സാധാരണ നിക്ഷേപകരെ നേരിട്ട്ബാധിക്കുന്ന മാറ്റമല്ല.ഇതിനു പുറമെ ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ് എന്നതും ഓർക്കുക. സെപ്റ്റംബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് വൈകിയതിനുള്ള പിഴയും, പലിശയും ഈടാക്കും.സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അനാവശ്യമായി ലേറ്റ് ഫീ നല്‍കേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും.Form 26AS, AIS എന്നിവയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുനോക്കി അടിയന്തരമായി ITR-3 അല്ലെങ്കില്‍ ITR-4 ഫയല്‍ ചെയ്യുക.ഇനി ക്രെഡിറ്റ് കാർഡുകളിലേയ്ക്ക് വന്നാൽ വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്.ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ഇ-മെയില്‍ വഴി മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബില്ലുകള്‍ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ സേനങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്ക് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ഇനി മുതൽ കുറവുണ്ടായേക്കാം. ബാങ്ക് അയച്ച ഇമെയിലുകളോ, വെബ്സൈറ്റിലെ പുതിയ ചാര്‍ജ് ഘടനയോ പരിശോധിച്ച് റിവാര്‍ഡ് പോയിന്റ് നിബന്ധനകള്‍ മനസിലാക്കുക.ഇത്തരം നിരവധി നിർണായക കാര്യങ്ങൾ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സെപ്റ്റംബർ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തിരിച്ചറിയൽ പരിശോധനകളും നികുതി നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
മുതിരേരി ചെറുപുഷ്പ ശാഖ മിഷൻ ലീഗ് മേഖലാ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്
കണിയാരം TTI ൽ വച്ച് നടന്ന മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ മാനന്തവാടി മേഖല കലാസാഹിത്യമത്സരങ്ങളിൽ 18 ശാഖകൾ മാറ്റുരച്ചപ്പോൾ മേഖലയിൽ ഫസ്റ്റ് റണ്ണർ അപ് ആയി മുതിരേരി ചെറുപുഷ്പ ശാഖ വളരെ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നു. ശാഖ ഡയറക്ടർ ഫാ.ബിനു പൈനുങ്കൽ, ജോ. ഡയറക്ടർ സി.ബെറ്റി ഡി.എസ്.ടി., ശാഖ പ്രസിഡന്റ് ഷേർലി ഒറ്റപ്ലാക്കൽ, മേഖല എക്സിക്യൂട്ടീവ് അംഗം നിനി കുറുപ്പൻ പറമ്പിൽ, ശാഖ സെക്രട്ടറി ആഞ്ചലിൻ ആത്രശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമിന്റെ കൂട്ടായ പ്രവർത്തനം ഈ ഉജ്വല നേട്ടത്തിന് സഹായകരമായി.
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (Long Pending) കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ കോടികളുടെ കുടിശ്ശിക; ജീവനക്കാർക്ക് ശമ്പളമില്ല, പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് സ്പൈസ് ജെറ്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ്. വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവള അധികൃതർ ഉൾപ്പെടെയുള്ള വിവിധ സേവനദാതാക്കൾക്ക് നൽകാനുള്ള കുടിശ്ശികയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്നാണ് സൂചന. ഇതിന് പിന്നാലെ ജീവനക്കാർക്കും ശമ്പളം വൈകുന്ന സാഹചര്യമുണ്ടായതായാണ് റിപ്പോർട്ടുകൾ.കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. വിമാനത്താവളത്തിൽ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല. ആകെ 14 ജീവനക്കാരാണ് ഇവിടെ സ്പൈസ് ജെറ്റിനായി പ്രവർത്തിക്കുന്നത്. ജീവനക്കാർക്കും ക്രൂ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനി ലക്ഷങ്ങളുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് വിവരം.
ലൈവ് ടെലികാസ്റ്റിംഗിൽ വിപ്ലവം തീർക്കുന്ന ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ആദരവ്
നൂതന സാങ്കേതിക വിദ്യകളിലൂടെ ലൈവ് ടെലികാസ്റ്റിംഗ് രംഗത്ത് തരംഗമായി മാറിയ 'ഫാസ്റ്റ് ലൈവ് മീഡിയ'യ്ക്ക് വീണ്ടും ആദരവ്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുമയോടെ ഓരോണം" - ആരവം 2026 ഓണാഘോഷ പരിപാടിയിലാണ് ഫാസ്റ്റ് ലൈവ് മീഡിയയെ ആദരിച്ചത്.ഇന്ദ്രിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചെമ്മണ്ണൂർ റീജിയണൽ മാനേജർ മഹേഷിൽ നിന്ന് ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ സിജു സാമുവൽ ആദരവ് ഏറ്റുവാങ്ങി. കൽപ്പറ്റ ഷോറൂം മാനേജർ നിഷാദ്, സി.എം.ഡി മാനേജർ അജ്മൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മികച്ച ലൈവ് ടെലികാസ്റ്റിംഗിലൂടെയും ക്രിയേറ്റീവ് വീഡിയോ പ്രൊഡക്ഷനിലൂടെയും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദൃശ്യമാധ്യമ രംഗത്ത് തങ്ങളുടേതായ മുദ്രപതിപ്പിക്കാൻ ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻപും നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും ആദരവുകളും ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്.
ഓണക്കാലത്തെ മദ്യവിൽപന: മുൻവർഷത്തേക്കാൾ ഉയർന്ന വിൽപ്പനയെന്ന് കണക്കുകൾ; ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം
തിരുവനന്തപുരം :ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന.ഉത്രാട നാളിൽ മാത്രം 126 കോടിഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു. നിലവിൽ 799 ഒഴിവുകൾ സംസ്ഥാനത്താകെയുണ്ട്. ഇതിൽ ഭൂരിഭാഗവും അസിസ്റ്റന്റ് സർജൻ തസ്തികയിൽ, 431 ഒഴിവ്. പി.എസ്.സി. മുഖേന 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല.കൂടുതൽ ഡോക്ടർക്ഷാമം കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ. കാസർകോട് ജില്ലയിൽ അസിസ്റ്റൻ്റ് സർജൻ തസ്തികയിൽമാത്രം 113 ഒഴിവുകളുണ്ട്; സിവിൽ സർജൻ തലത്തിൽ മൂന്നും. പാലക്കാട് ജില്ലയിൽ 87 -ഉം കണ്ണൂരിൽ 70 -ഉം അസിസ്റ്റന്റ് സർജൻ ഒഴിവുകളുണ്ട്. ഇടുക്കിയിൽ 41 ഒഴിവുകളാണുള്ളത്.ഇടുക്കി ജില്ലാ ആശുപത്രിയിൽ 34 ഡോക്ടർ തസ്തികയിൽ 10 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ പ്രതിദിനം പുറംരോഗി വിഭാഗത്തിൽമാത്രം ആയിരംമുതൽ 1200 വരെ രോഗികൾ എത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് സർജൻ തലത്തിൽ 25 ഒഴിവുകളുണ്ട്. കൊല്ലം ജില്ലയിൽ കൺസൾട്ടന്റ്റ് തലത്തിൽ മാത്രം 14 ഒഴിവുകളുണ്ട്. വയനാട്ടിൽ കൺസൾട്ടന്റ്റ് തലത്തിൽ 16 ഒഴിവുകളും ജൂനിയർ കൺസൾട്ടന്റ് തലത്തിൽ 13 ഒഴിവുകളും. തൃശ്ശൂരിൽ ഏഴ് സിവിൽ സർജൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.പി.എസ്.സി. ശുപാർശചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തതും സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കാത്തതും ഒഴിവ് തുടരാൻ കാരണമാണ്. സ്ഥിതി പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്.ആർ. സെൽ രൂപവത്കരിച്ചിട്ടുണ്ട്. മെഡിക്കൽ ആൻഡ് ഹോസ്പ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അനിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണിത്. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സ്ഥാനക്കയറ്റം നൽകുകയാണ് സെല്ലിൻ്റെ ലക്ഷ്യം. ഈ വർഷം ഡിസംബറിനുമുൻപ് ഇതു തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ടെസ്റ്റ് റാങ്കിങ്; ഗില്ലിനെ മറികടന്ന് പന്ത്; ജയസ്വാളിന് തിരിച്ചടി
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നേറ്റം. താരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ഏഴാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. ഗാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 165 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു.ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ശുഭ്മാന്‍ ഗില്‍ എട്ടാം സ്ഥാനത്താണ്. 2026-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് പന്ത്.മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അര്ദ്ധശതകങ്ങളോടെ അദ്ദേഹം 249 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം ടെസ്റ്റില്‍ പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 3 ഇന്നിംഗ്സുകളില്‍ നിന്ന് 328 റണ്‍സാണ് പടിക്കലിന്റെ സമ്പാദ്യം.
രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കൊയിലേരിയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. രോഗിയെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇത്തവണയും പതിവ് തെറ്റിച്ചില്ല: നബിദിനഘോഷയാത്രയ്ക്ക് കണിയാരത്ത് ഉജ്ജ്വല സ്വീകരണം
മാനന്തവാടിനബിദിനഘോഷയാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്സുമെല്ലാം നല്കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല. സ്വീകരണ പരിപാടിക്ക് എ കെ റൈഷാദ്, രാജു മൈക്കിള്‍, കടവില്‍ ജോയി, എ അഷറഫ്, എ കെ റംഷീദ്, ജെയിംസ് വര്‍ഗീസ്, കെ രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
യൂത്ത് അസോസിയേഷൻ മേഖല മത്സരം ; മാനന്തവാടിക്ക് ഓവറോൾ
പുതുശേരിക്കടവ്: ജെഎസ്ഒവൈ എ മേഖലാമൽസരം പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു .മേഖല പ്രസിഡൻ്റ് ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു.ഫാ.ബിജുമോൻ ജേക്കബ് ,ഭദ്രാസന സെക്രട്ടറി കെ പി എൽദോ ,മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം ജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയു കുന്നേൽ,പ്രസംഗിച്ചു.മാനന്തവാടി ,കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല
കോഴിക്കോട് : ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.
സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്
2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മിക്ക സബ്സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.
നേപ്പാൾ പ്രളയം: രക്ഷാപ്രവർത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു; 21 ഇന്ത്യക്കാരടക്കം 123പേരെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. ഇതിനകം 123 പേരെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയതില്‍ 21 ഇന്ത്യക്കാരുമുണ്ട്. അതിനിടെ മിന്നല്‍ പ്രളയത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 529 പേർ വിനോദസഞ്ചാരികളാണ് എന്നാണ് വിവരം
പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നു; E20 നയത്തിൽ വീണ്ടും വിലക്കയറ്റ ആശങ്ക
പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ എഥനോൾ കലർത്തുന്നത് മുട്ടവിലയെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ രാജ്യത്തെ കോഴിവളർത്തൽ മേഖലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം തന്നെ പ്രകടമാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടയ്ക്ക് പല വിപണികളിലും 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. വരാനിരിക്കുന്ന ശീതകാലത്ത് വില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.ശീതകാലത്ത് മുട്ടവില ₹20–25 വരെ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.ഇതിന് പിന്നിലെ പ്രധാന കണ്ണി മക്കച്ചോളമാണ്. കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ മക്കച്ചോളം വലിയ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഉപയോഗിക്കപ്പെടുന്നു. എഥനോൾ നിർമാണത്തിനുള്ള ആവശ്യം ഉയർന്നതോടെ മക്കച്ചോളത്തിന് ആവശ്യകത കൂടി. ഇതോടെ കോഴിത്തീറ്റ നിർമാണച്ചെലവും ഉയർന്നു.കോഴിവളർത്തൽ ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റയ്ക്കാണെന്നാണ് വ്യവസായ മേഖലയിലെ കണക്ക്. അതിനാൽ മക്കച്ചോളം വില ഉയരുന്നത് നേരിട്ട് കോഴിഫാമുകളുടെ ചെലവിൽ പ്രതിഫലിക്കും. ഈ അധിക ചെലവ് ഒടുവിൽ മുട്ടവിലയിലും ഉപഭോക്താവിന്റെ പോക്കറ്റിലും എത്തുന്നു.
ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു ധൃതിയുമില്ല, സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദം: ഡോണൾഡ് ട്രംപ്
അമേരിക്ക:ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു.ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'എനിക്ക് സമയപരിധിയൊന്നുമില്ല. ഞാൻ ധൃതിയിലല്ല' എന്നായിരുന്നു അൽ ജസീറയുടെ റിപ്പോർട്ടർ ടാന്യ നൂരിയുടെ ചോദ്യങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം.
കോഴിക്കോട് വാഹനാപകടം വയനാട് സ്വദേശി മരിച്ചു.
അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്കൂട്ടറും ദോസ്തും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു
കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്.പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്കാരവും തൊട്ടറിയാനും, തദ്ദേശീയവിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വിവിധ മഡ്-ഗെയിംസ് മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വടംവലി മത്സരത്തിനുള്ള സമ്മാനങ്ങൾ സെഞ്ച്വറി പ്ലാമൂല യൂത്ത് ക്ലബ്ബും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി
മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 1 മുതൽ 5 വരെ പുത്തൻകുരിശ് ജെഎസ് സി ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് "നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 മണിക്ക് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. കൊല്ലിക്കണ്ടം എൽദോ മാർ ബസേലിയോസ് ബാവായുടെ കുരിശിൻ തൊട്ടിയിലും തുടർന്ന് ചീപ്പാട് സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെയും കുരിശിൻ തൊട്ടിയിലും നിന്ന് ആരംഭിക്കുന്ന യാത്രകളുമായി ചേർന്ന് തുടരുന്ന യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.

