ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്
ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.cancer symtpomsവിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.
നീറ്റ് പുനഃപരീക്ഷ നാളെ :ഇവ ധരിക്കരുത്, മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻടിഎ
ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്കുള്ള ഡ്രെസ് കോഡ്, പരീക്ഷാഹാളിൽ അനുവദിക്കുന്ന വസ്തുക്കൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.ഡ്രെസ് കോഡും അനുവദനീയമായ വസ്തുക്കളുംസുതാര്യമായ വെള്ളക്കുപ്പിഹാൾടിക്കറ്റ് സുതാര്യമായ പ്ളാസ്റ്റിക് പൗച്ചിൽ സൂക്ഷിക്കാം.മതചിഹ്നങ്ങൾ, തലപ്പാവ്, ഹിജാബ് തുടങ്ങിയ മതപരമായ വസ്തുക്കൾ ധരിക്കാം. എന്നാൽ ഇക്കാര്യം പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം.കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാം.ഫുൾക്കൈ വസ്ത്രങ്ങൾ ധരിക്കണം.സ്ളിപ്പർ അല്ലെങ്കിൽ ഹീൽ ഇല്ലാത്ത ചെരിപ്പുകൾ ധരിക്കണം. ഹൈ ഹീൽ ചെരിപ്പ് ധരിക്കുന്നവർ അധിക സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഷൂസിന് അനുവാദമില്ല.അനുവദനീയമല്ലാത്തവമൊബൈൽ ഫോൺസ്‌മാർട്ട് വാച്ച്ബ്ളൂടൂത്ത് ഉപകരണങ്ങൾഇയർഫോൺആശയവിനിമയത്തിനുള്ള വസ്തുക്കൾലോഹ വസ്തുക്കൾവലിയ ബെൽറ്റ് ബക്കിൾസ്വലിയ ആഭരണങ്ങൾപരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം.പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും.
40 വയസിന് ശേഷം പുരുഷന്മാര്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍
മനുഷ്യനെ സംബന്ധിച്ചിടത്തോളം 40 വയസ് ഒരു ജൈവശാസ്ത്രപരമായ വഴിത്തിരിവായിട്ടാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശരീരത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സമയവും കൂടിയാണ് 40 വയസ് മുതലുള്ള കാലം. സ്ത്രീകളിലേതുപോലെ തന്നെ ഈ ഘട്ടത്തിലാണ് പുരുഷന്മാരുടെ ശരീരത്തിലും ധാരാളം മാറ്റങ്ങള്‍ വരുന്നത്. ഇക്കാലത്ത് അവരില്‍ മെറ്റബോളിസം മാറാന്‍ തുടങ്ങുന്നു. ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു.വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്നുണ്ടായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്നു. അക്കാലമത്രയും പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുകൊണ്ടുതന്നെ 40വയസിന് ശേഷം പുരുഷന്മാര്‍ ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.ഹൃദയാരോഗ്യംഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും മറ്റും ചെയ്താണ് ഹൃദ്രോഗം വികസിക്കുന്നത്.ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ മരണത്തിന്റെ പ്രധാന കാരണമായി ഹൃദയസംബന്ധമായി അസുഖങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍.പുരുഷന്മാര്‍ക്ക് 50 വയസ്സ് എത്തുമ്പോള്‍ ഹൃദയ സംബന്ധമായ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഒരു സമ്പൂര്‍ണ ലിപിഡ് പ്രൊഫൈല്‍ടെസ്റ്റ് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ ('മോശം' കൊളസ്‌ട്രോള്‍),എച്ച്ഡിഎല്‍('നല്ല' കൊളസ്ട്രോള്‍) ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നു. പതിവ് സമ്മര്‍ദ്ദ പരിശോധനയ്ക്കൊപ്പം ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഈ പരിശോധനകള്‍വഴി മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു.
മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി, സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ
യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി എൻ വാസവൻ. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും സർക്കാരുമെന്ന് വി എൻ വാസവൻ വിമർശിച്ചു. ബിജെപി - കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം രൂപം എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമായ സാമ്പത്തിക രേഖ എന്ന നിലയിൽ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. എന്നാൽ ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന തുകൽ സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാത്ത ആദ്യത്തെ ബജറ്റ് കൂടിയാവും ഈ യുഡിഎഫ് സർക്കാരിന്റേതെന്ന് വി എൻ വാസവൻ പറഞ്ഞു.
അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ
കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കാമുകനിൽ നിന്ന് ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് ആദിത്യയുടെ ബന്ധു വിനോദ് ആവശ്യപ്പെട്ടു. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു. യുവാവിനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
കർഷകരെ ചേർത്തുപിടിച്ച ബജറ്റ്: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: ആദ്യ യു.ഡി.എഫ് ബജറ്റ് കർഷക സൗഹൃദമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് പറഞ്ഞു.സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി നൽകിയ 35 ഇന നിവേദനത്തിലെ മിക്ക ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശനെ അദ്ദേഹം അഭിനന്ദിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോടി വീതം ബ്രീഫ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂണ്‍ 29ന് രാവിലെ പത്തിന് മുമ്പ് സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ടിന് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447849320.
വെറ്ററിനറി ഡോക്ടര്‍ നിയമനം
പുല്‍പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം ജൂണ്‍ 29ന് രാവിലെ 11.30ന് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8281572799.
റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ - ഹൈസ്‌കൂള്‍ (കാറ്റഗറി നമ്പര്‍ 444/2025) തസ്തികയിലേക്ക് 2024 ജൂലൈ 24ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ 2026 മെയ് 14ന് റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
അപേക്ഷാ തീയ്യതി നീട്ടി
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ എം.എസ്, എം.എസ്.സി, പി.ജി ഡിപ്ലോമ, ബി.എസ്.സി ഓണേഴ്‌സ്, മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. യോഗ്യതാ പരീക്ഷയുടെ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ 17 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ജൂലൈ 21നാണ് പ്രവേശന പരീക്ഷ. ജൂലൈ 25ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മീനങ്ങാടി ടൗണ്‍, ചെമ്മണ്ണാങ്കുഴി, അട്ടക്കൊല്ലി, മാര്‍ക്കറ്റ്, വട്ടത്തുവയല്‍, ത്രിവേണി, മീനങ്ങാടി സ്‌കൂള്‍കുന്ന്, 54 മൈല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പുലിക്കാട് - കുന്നുമ്മലങ്ങാടി റോഡ്, നടാഞ്ചേരി റോഡ്, പൊരുന്നന്നൂര്‍-തിരുമോത്ത് കുന്ന് റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ
മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല, മൂവട്ടിക്കുന്ന് മണലും പുറത്ത് വീട്ടിൽ, രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തത്. മുട്ടിൽ നോർത്ത് വില്ലേജ് 644/62 ൽ പെട്ട സ്ഥലത്ത് സർക്കാർ നോട്ടിഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവർ മുറിച്ചു കടത്താൻ ശ്രമിച്ചത്. നാട്ടുകാർ ഇടപ്പെട്ട് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലമുടമയുടെ പരാതിയിൽ മീനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മെന്റർ ടീച്ചർ നിയമനം
പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര ബന്ധു പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ താത്കാലികമായി മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പണിയ, അടിയ, വെട്ടകുറുമ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അല്ലെങ്കിൽ ഊരിലെ താമസക്കാരായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗങ്ങളെയും പരിഗണിക്കും.മത്സര പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 24 വൈകുന്നേരം അഞ്ചിന് മുമ്പ് സ്ഥിരതാമസമുള്ള താലൂക്കിലെ പ്രൊജക്ട് ഓഫീസിലോ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കണം. താലൂക്ക് അടിസ്ഥാനത്തിലായിരിക്കും എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നത്. ഫോൺ: 04936 202232 (ഐ.റ്റി.ഡി.പി കൽപ്പറ്റ), 04935 240210 (ടി.ഡി.ഒ മാനന്തവാടി), 04936 221074 (ടി.ഡി.ഒ ബത്തേരി)
പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍.പി സ്‌ക്കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് -673004 ല്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2723666, 04952356591, 9496882366. ഇ-മെയില്‍: kozhikode@captkerala.com
ഐ.ടി.ഐ പ്രവേശനം തുടങ്ങി
വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്‍പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ 2026-27 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, സി.ഒ ആന്റ് പി.എ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, പ്ലംബര്‍ ട്രേഡുകളിലായി 396 സീറ്റുകളിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അക്ഷയകേന്ദ്രങ്ങള്‍, ഇ-സേവനങ്ങള്‍, https://itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേനയോ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിച്ച എന്ന ശേഷം അടുത്തുള്ള ഗവ. ഐ.ടി.ഐയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 04936 205519, 8907772500, 9995914652, 9961702406
"കേറി വാ മക്കളേ.." ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ബജറ്റിന്‍റെ കൈത്താങ്ങ്; നികുതി കുത്തനെ കുറച്ചു
തിരുവനന്തപുരം :ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും എന്ന പ്രഖ്യാപനവുമായി 2026ലെ കേരള ബജറ്റ്. കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും വേണ്ടിയാണ് ഈ നീക്കം. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. കേരളത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഉറപ്പാക്കാനും ഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ മാറൽ തടയുംനികുതി നിരക്കുകൾ വളരെ കൂടുതലായതിനാൽ കേരളത്തിലെ ഭൂരിഭാഗം ടൂറിസ്റ്റ് ബസ് ഉടമകളും നാഗാലാൻഡ്, ഒഡീഷ, കർണാടക, അരുണാചൽ പ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ പോയാണ് നിലവിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് പ്രതിവർഷം കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്നത്. നിരക്കുകൾ പകുതിയായി കുറച്ചതോടെ ബസുടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ സ്വന്തം സംസ്ഥാനത്ത് തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കും
പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഇല്ലെന്ന് ബസ് ഉടമകൾ; 'പ്രതിദിനം 6000 രൂപയുടെ വരെ നഷ്ടം, ബസുകൾ കട്ടപ്പുറത്താവുന്ന അവസ്ഥ'
തിരുവനന്തപുരം :വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. പ്രൈവറ്റ് ബസുകൾക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പ്രതികരിച്ചു. 106.50 - 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസ്സിൽ വളരെ കുറവാണ്. പലരും ബസ് സർവീസ് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജൂലൈ ഒന്നിന് ശേഷം ഓടാൻ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. സ്വകാര്യ ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കണം. അതിൻ്റെ പണം സർക്കാരിൽ നിന്ന് ലഭിക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമാകും. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്‌ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ടി ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യകമ്പനികളെ മാടിവിളിക്കുന്ന ബജറ്റ്, കേരളത്തിന് അപകടമെന്ന സൂചന: വിമര്‍ശിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയന്‍ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതില്‍ നിര്‍മ്മിക്കാനുളള അവസരം തുറന്നുകൊടുക്കുകയാണോ എന്ന് സംശയമുണ്ടെന്നും സ്വകാര്യ മേഖലയ്ക്ക് അവസരം കൊടുക്കലാണ് ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒഡീഷയെയും ആന്ധ്രപ്രദേശിനെയും കേരളത്തെയും ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഇടനാഴി ആശയത്തെ സര്‍ക്കാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടെന്നും വന്‍കിട കോര്‍പ്പറേറ്റ് താല്‍പര്യം ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ സമുദ്ര വഴി സ്വകാര്യ മേഖലയ്ക്ക് കേരളത്തിന്റെ തീരങ്ങള്‍ തീറെഴുതാനാണോ പദ്ധതിയെന്ന് ആശങ്ക. ഫിഷറീസ് പ്ലാന്റ് തീരദേശത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കമാണോ എന്നാണ് സംശയം. കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നത്. അത് ഗൗരവമായി കാണണം. സ്വകാര്യ മേഖലയ്ക്ക് സഹായം ചെയ്യാനുളള നീക്കമാണ്. സ്വകാര്യ കമ്പനികളെ മടിവിളിക്കുന്ന സമീപനമാണ് ബജറ്റില്‍. സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങളില്ല. പ്ലാനിങ് ബോര്‍ഡ് പുനഃസംഘടിപ്പിക്കും എന്ന് പറഞ്ഞുകഴിഞ്ഞു. അത് കേന്ദ്രനയമാണ്. ടിന്‍ ടാങ്ക് ആക്കി പ്ലാനിങ് ബോര്‍ഡിനെ മാറ്റാനുളള ശ്രമമാണ്. നെഹ്‌റുവിന്റെ വികസന കാഴ്ച്ചപ്പാടിനെ കുഴിച്ചുമൂടുന്ന അവസ്ഥയാണ് ബജറ്റിലൂടെ കാണാന്‍ കഴിയുന്നത്' പിണറായി വിജയന്‍ പറഞ്ഞു.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ഇന്നും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.നിലവിൽ വാട്‌സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ

