Advertisement

ഇനി 8 ദിവസം മാത്രം; ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും

എല്ലാ ഗാര്‍ഹിക LPG ഉപഭോക്താക്കളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. നിങ്ങള്‍ കൃത്യസമയത്ത് e-KYC പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതേസമയം നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ വീണ്ടും ഈ നടപടിക്രമം ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

GENERAL
News Image

ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.'പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല', രമേശ് ചെന്നിത്തല പറഞ്ഞു.അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

KERALA
News Image

സി.കെ. രാഘവൻ മെമ്മോറിയൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024–2026 ബി.എഡ്. ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കാലിക്കറ്റ് സർവകലാശാല മുൻ ഡീനുമായ പ്രൊഫ. ഡോക്ടർ കെ. ശിവരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കണമെന്നും, സമൂഹത്തിന് മാതൃകയാകുന്ന അധ്യാപകരായി വിദ്യാർഥികൾ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ അധ്യക്ഷത വഹിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു സ്വാഗതം ആശംസിച്ചു.സി.കെ.ആർ.എം. എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.ആർ. ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം എന്നിവർ സംസാരിച്ചു.തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ബിരുദം നേടിയ വിദ്യാർഥികൾ, അധ്യാപകരെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയും ധാർമിക മൂല്യങ്ങളോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി ഇ.കെ മൈമൂനത്ത് നന്ദി രേഖപ്പെടുത്തി.നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചടങ്ങിൽ എത്തിയിരുന്നു.

PULPALLY
News Image
Advertisement

വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഗ്രാമിന് 13,965 രൂപയിലും പവന് 1,11,720 രൂപയിലും തുടരുകയാണ് സ്വർണ വില. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.

KERALA
News Image

ഇരട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത

കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി ചക്രവാത ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്.

KALPETTA
News Image

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

കുട്ട: കേരള കർണാക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിൽ മാരക്ക (51) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ കാപ്പിത്തോട്ട ത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുക യായിരുന്നു.ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

MANANTHAVADY
News Image

വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു.

മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടില്‍ സ്വദേശിയായ മരണപ്പെട്ട എം.എന്‍ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിര്‍മ്മിക്കാന്‍ എട്ട് സെന്റ് ഭൂമി സര്‍ക്കാറിലേക്ക് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഇഷ്ടധാനമായി കുടുംബം കൈമാറിയത്. സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്‍കിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം കെ അജീഷ് ആദരിച്ചു. എ.ഡി.എമിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എം. അഫ്സത്ത്, വില്ലേജ് അസിസ്റ്റന്റ് സി.കെ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും

80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 10,11,13 തിയതികളില്‍ പരേഡ് പരിശീലനം നടക്കും. കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

ലാബ് പരിശോധനകൾക്ക് ദർഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന ആ‍ർ.എസ്.ബി.വൈ, ആർ.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം, എസ്.റ്റി, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ് ടെസ്റ്റുക‌ൾ ചെയ്തുകൊടുക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ആശുപത്രി ലബോറട്ടറിയിൽ ലഭ്യമല്ലാത്ത ടെസ്റ്റുകളാണ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം ചെയ്തുകൊടുക്കേണ്ടത്. ആശുപത്രി പരിസരത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ ഓഗസ്റ്റ് 20 വൈകുന്നേരം അഞ്ചിനകം ദർഘാസുകൾ സമർപ്പിക്കണം. ഫോൺ: 04935 240264.

ARIYIPPU
News Image

ക്ഷേമനിധി സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു

മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ കലാ-കായിക-അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്ന് 2024-25 വർശത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അവസാന തീയ്യതി സെപ്റ്റംബർ അഞ്ച്. ഫോൺ: 04936 206355, 9188519862

ARIYIPPU
News Image

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.അതേസമയം, കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം ന‌ടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

KERALA
News Image

ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ പി അനിൽ കുമാ‍ർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു

KERALA
News Image

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും’; കെ മുരളീധരന്‍

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങള്‍ സംസാരിക്കും. ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജില്ലാഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാര്‍ഥ്യമാണ്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്‌മെന്റ്‌സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത്. അത്തരത്തില്‍ നിര്‍ദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.

KERALA
News Image

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരിൽ നിന്നും കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സ്റ്റേറ്റ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്കു നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. കൂടാതെ ഡിപ്ലോമ, ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവര്‍ക്കും കലാകായിക സംസാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികള്‍ക്കും ക്യാഷ് അവാർഡും നൽകും. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം peedika.kerala.gov.in-സൈറ്റിലൂടെ ഒക്ടോബർ 31 വരം അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878

ARIYIPPU
News Image

ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം

ആധാർ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസം ചേർക്കാനും സൗജന്യമായി മാറ്റം വരുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വ‍ർഷം ഡിസംബ‍ർ 31 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമേ ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കൂ. ആധാറുമായി ഇമെയിൽ ഐ.ഡി ബന്ധിപ്പിച്ചാൽ തങ്ങളുടെ ആധാർ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇതിലൂടെ സ്വന്തം ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ ചേർക്കാനും അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും കഴിയും. ഇതിന് 75 രൂപ ഫീസ് ഈടാക്കും.ഇതിനുപുറമെ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനും അവസരമുണ്ട്. 2027 ജൂൺ 14 വരെയാണ് ഈ സൗജന്യം ലഭ്യമാവുക. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേഷൻ എന്ന ഓപ്ഷന്‍ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. എന്നാൽ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഫീസ് ഈ‍ടാക്കും.അഞ്ച് വയസുവരെയുള്ള കുട്ടികൾക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും ആധാർ എൻറോൾമെന്റ് സൗജന്യമാണ്. അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും അഞ്ച് വയസിനും 17 വയസിനുമിടയിൽ സൗജന്യമായി ചെയ്യാനാവും. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസം മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. ആധാർ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ 1800-4251-1800 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ അല്ലെങ്കിൽ 0471-2335523 നമ്പറിലൂടെയോ സിറ്റിസൺ കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതിനുപുറമെ സംസ്ഥാന ഐ.ടി. മിഷൻ ആധാർ സെക്ഷനിൽ 0471-2525442 എന്ന നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

ARIYIPPU
News Image

സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വന്‍ മാറ്റം; ജെന്‍സിയുടെ പുതിയ നിക്ഷേപ രഹസ്യം ഇതാണ്

പണം സമ്പാദിക്കുന്നതിനൊപ്പം നിക്ഷേപിക്കുന്നതും സാധാരണമാണ്. സ്വര്‍ണമായും പണമായും റിയല്‍ എസ്റ്റേറ്റ്, ഓഹരിവിപണി അങ്ങനെ പലതിലും ആളുകള്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഇനി സ്വര്‍ണത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ ഒരു ആഭരണ വസ്തുവായി മാത്രമല്ല നല്ലൊരു നിക്ഷേപ മാര്‍ഗമായും കാണുന്നു. ഏറ്റവും കൗതുകകരമായ കാര്യം പുത്തന്‍ തലമുറയിലെ Gen Z അഥവാ ജെന്‍സികളും നിക്ഷേപം നടത്താന്‍ മുന്‍പന്തിയിലാണെന്നാണ്. അതും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യമത്രേ. വെറും 100 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താം.Imageജെന്‍സികള്‍ സ്വര്‍ണ്ണ വിപണിയുടെ മുഖച്ഛായ മാറ്റുന്നുവേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) ഗോള്‍ഡന്‍ ഫ്‌ലൈറ്റ് 2047 റിപ്പോര്‍ട്ട് അനുസരിച്ച് സമീപഭാവിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ വിപണിയില്‍ Gen Z ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ തലമുറ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരാണെന്നും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി സ്വര്‍ണ്ണത്തെയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണ്ണവും ആഭരണങ്ങളും വാങ്ങുന്നതിനേക്കാള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം, ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ Gen Z ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണ്ണം കുറഞ്ഞ പണത്തില്‍ നിക്ഷേപം നടത്താന്‍ യുവാക്കളെ സഹായിക്കുന്നു. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും ഇത് കുറച്ചിട്ടുണ്ട്.ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?100 രൂപയ്ക്കും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.ഇതോടൊപ്പം മിക്ക പ്ലാറ്റ്ഫോമുകളും 24 കാരറ്റ് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം നല്‍കുന്നു.ഡിജിറ്റല്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും സുരക്ഷിതമായാണ്. അത് ലോക്കറിലോ വീട്ടിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനും സാധിക്കും.100 രൂപയ്ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമോ? എങ്ങനെ വാങ്ങാംഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ അല്ലെങ്കില്‍ ജാര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം.ഇതിനുശേഷം ആപ്പിലെ ഗോള്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വിഭാഗത്തിലേക്ക് പോകുക.തുടര്‍ന്ന് 100 രൂപ, 500 രൂപ അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടാനുസരണം ഏത് തുകയും നല്‍കാവുന്നതാണ്.ഇനി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണമടയ്ക്കുക.പണമടച്ചുകഴിഞ്ഞാല്‍ ആ തുകയ്ക്ക് വിലയുള്ള 24 കാരറ്റ് സ്വര്‍ണ്ണം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും.

GENERAL
News Image

'ആസ്‌ക് മീ എനിത്തിങ്'; ജെന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ INSTAGRAM ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയിട്ടുള്ള 'ആസ്‌ക് മീ എനിത്തിങ്' ക്യാമ്പയിനുമായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. തന്നോട് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കമെന്നുമാണ് രാഹുല്‍ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ വഴിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അദ്ദേഹം ഉത്തരം നല്‍കി കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജെഎംഎം മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെയാണ്. ഡെറാഡൂണിലെ കോട്ടയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാളെ അലഹബാദില്‍ നടക്കുന്ന പരിപാടിയിലും ഇത് പറയും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. കേന്ദ്ര സര്‍ക്കാരോ, കോണ്‍ഗ്രസ് സര്‍ക്കാരോ, ജാര്‍ഖണ്ഡ് സര്‍ക്കാരോ ആകട്ടെ, എല്ലാ സര്‍ക്കാരുകളും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

GENERAL
News Image

സ്കോളർഷിപ്പ്

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ പ്ലസ് വൺ മുതൽ പിജി വരെയുള്ള കോഴ്സു‌കൾക്കും പ്രെഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്കും പഠന കാലയളവിൽ ലഭിക്കുന്ന സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. അംഗത്വ രജിസ്ട്രേഷന്‍റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഇൻസ്റ്റിറ്റിയൂഷൻ സർട്ടിഫിക്കറ്റ്, അംഗത്തിന്റെ ആധാർ കാർഡിന്റെ കോപ്പി, അലോട്ട്മെന്റ് മെമ്മോ എന്നിവ സഹിതം peedika.kerala.gov.in- സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878

ARIYIPPU
News Image

നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം നി‍‍ർത്തുന്നത് അർഹതയില്ലാത്തവർക്ക് കിട്ടുന്നത് ഒഴിവാക്കാൻ'; സർക്കാ‍ർ വിശദീകരണം

തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറയുന്നു.ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.

KERALA
News Image

വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് വനമിത്ര അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കൃഷി, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിലും ഒരു അവാർഡ് വീതമാണ് നൽകുന്നത്. താത്പര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ സെപ്റ്റംബർ‍ അഞ്ച് വൈകുന്നേരം അ‍ഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851

ARIYIPPU
News Image