മണ്ണ് ലേലം
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മേപ്പാടി പോളി ടെക്നിക് കോളേജ് കോമ്പൗണ്ടിൽ നടക്കുന്ന സംരക്ഷണ ഭിത്തി നിർമാണ സ്ഥലത്ത് അധികമുള്ള മണ്ണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ലേലം ചെയ്യുന്നു. ഏകദേശം 1457 ക്യുബിക് മീറ്റർ വരുന്ന മണ്ണ് ഓഗസ്റ്റ് 20 രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുള്ളവർ മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നിനകം സമർപ്പിക്കണം. ഫോൺ: 04936 206077
റീ ടെണ്ടര്‍
മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിയ്ക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ ഫോറം സ്വീകരിക്കും. ഫോൺ- 04935240324, 8086311616
തീറ്റപ്പുൽകൃഷി വികസനം- അപേക്ഷ ക്ഷണിച്ചു.
ക്ഷീര വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 വരെ ക്ഷീര വികസന വകുപ്പിന്റെ ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കുതലത്തിലുള്ള ക്ഷീര വികസന ഓഫീസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടാം. ഫോണ്‍- കൽപ്പറ്റ ബ്ലോക്ക് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് - 9447 773180, പനമരം ബ്ലോക്ക് – 9745 294737, മാനന്തവാടി ബ്ലോക്ക് - 9846 212700
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ കോളേജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. 9539596905
താത്പര്യപത്രം ക്ഷണിച്ചു
കോളേജ് വിദ്യാഭ്യാസ വകുപ്പ് 2026 27 സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മാനന്തവാടി ഗവ കോളേജ് പ്രവേശന കവാടം നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അക്രഡിറ്റഡ് ഏജൻസീസ്/പി എം സി /നോണ്‍ പി എം സി എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് 19ന് വൈകുന്നേരം നാലുവരെ താത്പര്യപത്രം സമർപ്പിക്കാം. ഫോണ്‍- 9496109814
രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്പര്യങ്ങള് പ്രധാനം; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യാന്തര ബന്ധങ്ങളിലെ സൗഹൃദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നത് രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണെന്ന ആശയം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്കൊപ്പം അമേരിക്ക സന്ദര്‍ശിച്ച അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവച്ചു.അന്ന് നടന്ന ഒരു ഔദ്യോഗിക അത്താഴ വിരുന്നിന് ശേഷം ഇന്ദിരാഗാന്ധി തന്റെ അമ്മ സോണിയ ഗാന്ധിയോട് അമേരിക്കക്കാര്‍ തന്നെ വിഡ്ഢിയാക്കുകയാണെന്ന് പറഞ്ഞതായി രാഹുല്‍ ഗാന്ധി ഓര്‍മിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ഭാര്യ നാന്‍സി റീഗന്, ഇന്ദിരാഗാന്ധിയുടെ സാരിയുടെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതിനെക്കുറിച്ചായിരുന്നു ഇന്ദിരയുടെ പരാമര്‍ശമെന്നും രാഹുല്‍ പറഞ്ഞു.
ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്'; യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കുമെന്ന് ചെന്നിത്തല
ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കും. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ല. അദ്ദേഹം സ്വകാര്യ ആവശ്യത്തിന് അവധിയിൽ പോയതാണ്. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണ്. അവരെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.തമിഴ്നാട്, കർണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താൻ കഴിയൂ. പുട്ടവിമലാദിത്യ തിരുച്ചുവന്നാൽ ഉടൻ ഉത്തരാവാദിത്തം തിരികെ നൽകും. ഓണക്കാലത്ത് പരിശോധന കർശനമാക്കുമെന്നും എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിൽ ഇനി ധൈര്യപൂർവം പരാതിയുമായി പോകാമെന്നും കുറ്റവാളികൾ മാത്രം പൊലീസിനെ പേടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ
രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കും. ഇതാദ്യമായാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴങ്ങുന്നത്. 'വന്ദേമാതര'ത്തിൻ്റെ 150-ാം വാർഷികം ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന 'യുവശക്തി'ക്ക് പ്രധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.ചെങ്കോട്ടയിലെ ചടങ്ങുകൾചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ദില്ലി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനൻ്റ് ജനറൽ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അതിനുശേഷം, ദില്ലി ഏരിയ ജിഒസി പ്രധാനമന്ത്രിയെ സല്യൂട്ടിങ് ബേസിലേക്ക് ആനയിക്കും. അവിടെ കര - നാവിക - വ്യോമസേനകളുടെയും ദില്ലി പൊലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന് സെക്രട്ടറി; ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന് ആകും സംസ്ഥാന സെക്രട്ടറിയാവുക. രാഹുല്‍ ട്രഷറര്‍ ആകും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന് എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന് എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദ്ദേശമില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് വന്ദേമാതരം ആലപിക്കണമെന്ന് പരാമര്‍ശിക്കാത്തത്. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മരം ലേലം
കോളേരി ജി.എച്ച്.എസ്.എസ് കോമ്പൗണ്ടിലുള്ള പ്ലാവ്, മാവ് മരങ്ങൾ ഓഗസ്റ്റ് 19ന് രാവിലെ 11ന് ലേലം ചെയ്ത് വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകന്റെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 211425, 6238491308
റാങ്ക് ലിസ്റ്റുകൾ റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 277/18) 2026 മെയ് 19ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2026 മേയ് 18 അർദ്ധരാത്രിയോടെ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 027/2022) 2024 ഡിസംബർ 26ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിലെ മുഖ്യ പട്ടികയിലെ എല്ലാവരെയും നിയമന ശുപാർശ ചെയ്തതിനാൽ 2026 ജൂലൈ 18 മുതൽ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
തടി ലേലം
വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള തേക്ക്, വീട്ടി, പലവക തടികൾ, ബില്ലറ്റ്, വിറക് എന്നിവ ഓഗസ്റ്റ് 17ന് ഇ-ലേലം ചെയ്യുന്നു. www.mtcecommerce.com എന്ന വെബ്സൈറ്റിൽ പേജ് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഡിപ്പോയിലെത്തി തടികൾ പരിശോധിക്കാനും സൗകര്യമുണ്ട്. ഫോൺ: 8547602856, 8547602858, 04936 221562.
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്റ്, ഫുഡ്പ്രൊഡക്ഷൻ ജനറൽ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റൻ്റ്, ബേക്കർ ആന്‍ഡ് കൺഫക്ഷണർ, പ്ലംബർ എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഗസ്റ്റ് 17 മുതൽ 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോണ്‍-04936 205519, 9961702406, 9995914652 കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലും ടെക്നോളജിയിൽ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒരു വർഷക്കാലയളവുള്ള കോഴ്സിന് എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് രാവിലെ 11ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തണം.
സിപിഐ ദേശീയ പ്രക്ഷോഭം;ട്രെയിൻ റദ്ധാക്കിയ കേന്ദ്ര നടപടിക്കെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി
കൽപറ്റ: മാറ്റം അനിവാര്യമാണ്, ബാലറ്റിലേക്ക് തിരിച്ച് പോകുക, കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംമ്പർ ഒന്നിന് രാം ലീല മൈതാനത്ത് സംഘടിപ്പിക്കുന്ന ദില്ലി ചലോ മാർച്ചിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന പ്രവർത്തകർക്കായി ബുക്ക് ചെയ്ത ട്രെയിൻ രാഷ്ട്രീയ പ്രേരിതമായി റദ്ധാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാൻലി, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജെ ചാക്കോച്ചൻ, എം വി ബാബു, വിജയന് ചെറുകര, മഹിതാ മൂര്‍ത്തി, ടി മണി, വി യൂസഫ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ടി സി ഗോപാലന്, നിഖില്‍ പത്മനാഭന്, ആലി തിരുവാള്‍, കെ എം ബാബു, എസ് സൗമ്യ, താരാ ഫിലിപ്പ്, അഷറഫ് തയ്യില്‍, ഷിബു പോള്‍ നേതൃത്വം നല്കി.
രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായി, സെബാസ്റ്റ്യൻ ജോസഫ്
മാനന്തവാടി: രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ മാനന്തവാടി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചു. സർവീസ് ജീവിതത്തിൽ നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേത്യ ത്വം നൽകിയ സെബാസ്റ്റ്യൻ ജോസഫ് ചൂരൽമല ദുരന്ത ഭൂമിയിൽ ഫസ്റ്റ് റെസ്പോണ്ട് ടീം ആയി അവിടെ എത്തുകയും തകർന്ന വീടുകളിൽ അക പ്പെട്ട 60 ഓളം ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നതുമാണ് അദ്ദേഹ ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷപ്രവർത്തനം. അദ്ദേഹത്തിന്റെ സേവന ത്തിനു അർഹമായ അംഗീകാരം ആയാണ് രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ചത്. മാനന്തവാടി പയ്യംപള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ്. മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂൾ ലൈബ്രെറിയൻ ആയ ഷൈനി ആണ് ഭാര്യ. അജിൻ,അഖിൽ എന്നിവർ മക്കളാണ്.
ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനം നടത്തി
കൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് എൻ. കെ ജയരാജ് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.പി രാജേഷിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ബിപിൻ സണ്ണി, ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക്, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ജോർജ് നിറ്റസ്, പി. ബിനീത് എന്നിവർ സംബന്ധിച്ചു. മഹാറാണി സിൽക്സ് കൽപ്പറ്റ, യെസ് ഭാരത് വെഡിംഗ് കളക്ഷൻസ് കൽപ്പറ്റ & ബത്തേരി, സിന്ദൂർ ടെക്സ്റ്റയിൽസ് & റെഡിമെയ്ഡ്സ് കൽപ്പറ്റ, സെഞ്ച്വറി ഫാഷൻ സിറ്റി മാനന്തവാടി & ബത്തേരി, NA ഫാഷൻ വില്ലേജ് മാനന്തവാടി, ഗീത സ്റ്റോർ കൽപ്പറ്റ, ഫാമിലി വെഡിംഗ് സെന്റർ ബത്തേരി, കല്യാൺ സിൽക്സ് കൽപ്പറ്റ എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് ഡിസ്കൗണ്ട് ഓഫർ നൽകുന്നത്.
കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു
സുല്‍ത്താന്‍ബത്തേരി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര്‍ ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത് ദളിത് സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടിന്റെയും ജാതിവിവേചനത്തിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ മതേതര കൂട്ടായ്മയും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധി ജംങ്ഷനിലെ മഹാത്മജിയുടെ പ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് മതേതരകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഹല്‍ദ്വാനിയില്‍ നടന്നത് ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്, ഉഷാവിജയന്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്, പി പി ആലി, കെ ഇ വിനയന്, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, വി എ മജീദ്, ഡി പി രാജശേഖരന്, അഡ്വ. പി ഡി സജി, എന്‍ സി കൃഷ്ണകുമാര്‍, എന്‍ യു ഉലഹന്നാന്, ബിനു തോമസ്, ബീന ജോസ്, ഒ വി അപ്പച്ചന്, സംഷാദ് മരക്കാര്‍, നജീബ് കരണി, ഉമ്മര്‍ കുണ്ടാട്ടില്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പ്രസന്ന, ജിനി തോമസ്, അമല്‍ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
പോലീസിലെ ഘടനാ മാറ്റം;വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ 15 പോലീസ് സ്റ്റേഷനുകളിൽ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്; ഏഴു പുതിയ സർക്കിളുകൾ
കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുകഎന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'എൻ്റെ പോലീസ് സ്റ്റേഷൻ' പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ. പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമ തല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിൽ 15 എണ്ണത്തിൻ്റെയും ചുമതലകൾ സബ് ഇൻസ്പെക്ടർമാർക്ക് കൈമാറും. കൽപ്പറ്റ,ബത്തേരി സ്റ്റേഷനുകളിലും സൈബർ പോലീസ് സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർക്ക് തന്നെയായിരിക്കും ചുമതല. കേസുകളുടെ എണ്ണം, ലോ ആൻഡ് ഓർഡർ പ്രശ്നങ്ങൾ എന്നിവ പരി ഗണിച്ച് കല്പറ്റ, ബത്തേരി സ്റ്റേഷനുകളിലും, ഐ.ടി,സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്നതിനാലും ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ് പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കായതിനാലും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും ചുമതല ഇൻസ്പെക്ടർക്ക് തന്നെയാക്കി നിലനിർത്തി.
പ്രത്യേക സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും മാതാവിനെയോ, പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പ്രത്യേക സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ അല്ലെങ്കിൽ സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം. കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.egrantz.kerala.gov.in പോർട്ടലിലൂടെ സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0495 2377786

