ആശ്വാസമില്ല... ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്
സുൽത്താൻ ബത്തേരി:ദൊട്ടപ്പൻകുളത്ത്വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത്ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ജിയോയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത മാസം 6 ലക്ഷം റേഷൻ കാർഡ് റദ്ദായേക്കും; റേഷൻ വാങ്ങാത്തവ മരവിപ്പിക്കും
കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും. തുടർന്നു 3 മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തും. ഇത്തരം ഗുണഭോക്താക്കളെയും മരവിപ്പിച്ചുനിർത്തും. തുടർന്ന് 3 മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട റേഷൻ കാർഡ് മാത്രം നിശ്ചയിച്ച് മറ്റുള്ളവയിൽനിന്നു പേര് ഒഴിവാക്കണം.ആദ്യഘട്ടത്തിൽ നടപടി മുൻഗണനാ കാർഡുകളിൽ ∙സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ 6 മാസമായി റേഷൻ വാങ്ങാത്തവർക്ക് എതിരെയാകും കർശന നടപടി. കേരളത്തിൽ ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണു പ്രാഥമിക വിവരം.നീല, വെള്ള, ബ്രൗൺ എന്നിങ്ങനെയുള്ള മുൻഗണന ഇതര വിഭാഗത്തിൽ ഇത്തരം 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.
കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി
കൽപറ്റ: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (KLEO) 44 മത് വയനാട് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.എൽ.ഇ.ഒ ജില്ലാ പ്രസിഡന്റ് വി.സി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തിചടങ്ങിൽ ജില്ലാ സെക്രട്ടറി രാകേഷ് ടി.വി, കെ.എൽ ഇ.ഒ രക്ഷാധികാരി അബ്ദുള്ള വട്ടക്കുടി, എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ഷാജി കെ.ടി, കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെകട്ടറി ഷാനവാസ് കെ,ട്രഷറർ വിജിൽ വി.വി എന്നിവർ സംസാരിച്ചു .
നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് വയനാട് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാന് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ജലച്ചായം, പ്രസംഗ മത്സരം, പദ്യം ചൊല്ലല്‍, മുദ്രാവാക്യം, ഷോര്‍ട്ട് വീഡിയോ തയ്യാറാക്കല്‍ മത്സരങ്ങളിലേക്ക് 15-29 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 95395 97398, 9074674969.
പ്രീ-സ്കുള് കിറ്റ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്കുള് എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി അഡീഷണല്‍ പീച്ചംങ്കോട്, തരുവണ - 670645 വിലാസത്തില്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240754
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കേന്ദ്രത്തിന്റെ കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി.
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.
സ്കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം
തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്കൂൾ കെട്ടിടത്തിൽ കൂട്കൂട്ടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി.തേനീച്ചകൾക്കും പ്രദേശവാസികൾക്കും യാതൊരുവിധ അപകടവും സംഭവിക്കാത്ത രീതിയിൽ അവയെ കൂടുസഹിതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.പൾസ് എമർജൻസി ടീം പ്രവർത്തകരായ ശിവാനന്ദൻ, മുസ്തഫ, ഷിബു, മൊയ്തുട്ടി, അനീഷ്, സന്തോഷ് എന്നിവരോടൊപ്പം സ്കൂൾ അധ്യാപകൻ ഷിജു മാഷും ദൗത്യത്തിൽ പങ്കാളികളായി. നാടിന്റെ കാവലാളുകളായി മാറിയ പൾസ് എമർജൻസി ടീം അംഗങ്ങളുടെയും അധ്യാപകന്റെയും പ്രവൃത്തിയെ നാട്ടുകാരും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.
ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി
ബത്തേരി: നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 7 ചാക്ക് ലഹരി വസ്തുക്കളടങ്ങിയ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഷ്ടിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് 21 പേരെ സ്ഥലം മാറ്റി. ഒരു അസിസ്റ്റൻൻ്റ് സബ് ഇൻസ്പെക്ടറെ അടക്കമാണ് സ്ഥലം മാറ്റിയത്.ജില്ലാ പൊലീസ് മേധാവിയുടേതാണു നടപടി.മികച്ച സ്റ്റേഷനെന്നു പേരുണ്ടായിരുന്ന ബത്തേരി പൊലീസിനു തൊണ്ടി മോഷണം നാണക്കേടായതോടെയാണു നടപടി.ആകെ അൻപതിലധികം പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ നിന്നാണു പകുതിയോളം പേരെ മാറ്റിയത്.ഇവരെ കൂടാതെ എസ്ഐയെ രണ്ടു ദിവസം മുൻപു സ്ഥലം മാറ്റിയിരുന്നു. തൊണ്ടിമുതൽ മോഷണക്കേസിലെ പ്രതി ടി. സബിത്തിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ
ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്. സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ- വന്യജീവി സംഘർഷം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ കമാൻഡ് സെന്റർ സഹായകമാകും. വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമണത്തിൽ ശാശ്വത വൈകല്യം സംഭവിച്ചവർക്കും പെൻഷൻ നൽകുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണ്,ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.വനമേഖലയോട് ചേർന്ന് ട്രഞ്ചുകൾ, ഫെൻസിങ് എന്നിവആവശ്യമാണെങ്കിൽ ഉറപ്പാക്കി അറ്റകുറ്റ പ്രവർത്തികൾ കൃത്യസമയത്ത് നടത്തണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. വന മേഖലയിൽ ജോലി ചെയ്യുന്ന റെസ്ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വർദ്ധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെ റെസ്ക്യൂ ടീമിന് ലഭ്യമാക്കന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു.ജനജാഗ്രതാ സമിതികളിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ ഇക്കോ-ടൂറിസം പദ്ധതികൾ വികസിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അധിനിവേശ സസ്യമായ സെന്ന ശാസ്ത്രീയമായി നശിപ്പിക്കണമെന്നും എംഎൽഎ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ.ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഉമ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്. ഒ സന്തോഷ് കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ അരുൾ സെൽവൻ, വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ അജിത്ത് കെ രാമൻ, സൗത്ത് വയനാട് ഡി.എഫ്. ഒ ആഷിഖ് അലി, ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒമാരായ എ.ഷജ്ന, വി.പി ജയപ്രകാശ്, ഫോറസ്റ്റ് കൺസർവേറ്റർ ഇംത്യാസ്, അസിസ്റ്റൻ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി നജ്മൽ അമീൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ടെന്‍ഡര്‍ ക്ഷണിച്ചു
പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് പരിസരത്തെ പഴയ അക്വേറിയം കെട്ടിടം പൊളിച്ചു നീക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 25 ന് വെകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍- 8129339882, 7012283789.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് ടൗണ്‍, നടക്കല്‍, തരുവണ പമ്പ്-തൊണ്ണമ്പറ്റകുന്ന്, പരിയാരം മുക്ക്, വെള്ളമുണ്ട ടൗണ്‍ - മംഗലശ്ശേരിമല റോഡ്, ചിറവയല്‍ പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് പ്രവേശനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുമായി ബന്ധപ്പെടണം. ഫോണ്‍-9495999669.
ജില്ലാ സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പ് നടത്തി
കൽപറ്റ: ജില്ലാ സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി വയനാട് ജില്ലാ വുഷു ചാമ്പ്യൻഷിപ്പ്കൽപറ്റ കെൻയു റിയു കരാത്തേ സ്കൂളിൽ വെച്ച് നടന്നു .എസ് എസ്.കെ ജില്ലാ കോർഡിനേറ്റർ നിസാർ കമ്പ ഉദ്ഘാടനം ചെയ്തു.കെൻയുറിയു കരാത്തേ ഏഷ്യൻ പ്രസിഡണ്ട് ഗിരിഷ് പെരുന്തട്ട അദ്ധ്യക്ഷത വഹിച്ചു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ മുഖ്യാതിഥിയായി.വുഷു അസോസിയേഷൻ സെക്രട്ടറി സി.എച്ച് ഷറഫുദ്ധീൻ,സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, പ്രമോദ്, വിനോദ് ജസ്റ്റിൻ, സിദ്ധീഖ് ,സോളമൻ എൽ.എ എന്നിവർ സംസാരിച്ചു
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമം ‘നവപഥം 2026’ സംഘടിപ്പിച്ചു
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമം ‘നവപഥം 2026’ സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കൻഡറി എൻഎസ്എസ് സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് നോർത്ത് സോൺ കൺവീനർ ഹരിദാസ് വി. അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹയർ സെക്കൻഡറി അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ജലീൽ പി. എ. മുഖ്യാതിഥിയായി. വയനാട് ജില്ലാ എൻഎസ്എസ് കൺവീനർ ശ്യാൽ കെ. എസ്. സ്വാഗതം പറഞ്ഞു.എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ഹയർ സെക്കൻഡറി അക്കാദമിക് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വിശ്വേഷ് വി. ജി., മീനങ്ങാടി ക്ലസ്റ്റർ കൺവീനർ ഡോ. രാജേന്ദ്രൻ എം. കെ., സുൽത്താൻ ബത്തേരി ക്ലസ്റ്റർ കൺവീനർ രജീഷ് എ. വി., പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ സാജിദ് പി. കെ., പനമരം ക്ലസ്റ്റർ കൺവീനർ സുദർശൻ കെ. ഡി., കൽപ്പറ്റ ക്ലസ്റ്റർ കൺവീനർ സുഭാഷ് വി. പി. എന്നിവർ ആശംസകൾ നേർന്നു. മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ. നന്ദി രേഖപ്പെടുത്തി.എൻഎസ്എസ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രോഗ്രാം ഓഫീസർമാരുടെ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും സംഗമം വേദിയായി. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിനായി യൂണിറ്റുകൾ നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം ഓഫീസർമാരുടെ ആത്മാർഥമായ സേവനവും വിവിധ സാമൂഹിക ഇടപെടലുകളും ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. ആക്ഷൻ പ്ലാൻ ചർച്ച, സംസ്ഥാന കോ-ഓർഡിനേറ്ററുമായുള്ള സംവാദം, മൈ ഭാരത് പോർട്ടൽ പരിശീലനം തുടങ്ങിയ സെഷനുകൾ നടന്നു. വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും വിവിധ ക്ലസ്റ്ററുകളിലെ മികച്ച പ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും സെഷനുകൾ സഹായകമായി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വശേഷി വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ പുതുമയും ചലനാത്മകതയും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരുടെ സജീവ പങ്കാളിത്തം സംഗമത്തിന്റെ ശ്രദ്ധേയമായി
പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം
പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍ ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്റുകളില്‍ ചട്ട വിരുദ്ധമായി സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ളക്സുകള്‍ സ്ഥാപിച്ച വ്യക്തി/ സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം യാതൊരു അറിയിപ്പും കൂടാതെ ഉടനടി നീക്കം ചെയ്യുമെന്നും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. നീക്കം ചെയ്യുന്ന വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വരുന്ന ചെലവ് ത്തരവാദികളില് നിന്നും ഈടാക്കി അവര്‍ക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യുഷന് നടപടികള്‍ സ്വീകരിക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യത് പിഴ ഈടാക്കാന്‍ അതത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ജെയിന്റ് ജയറക്ടര്‍ പി.സി മജീദ് അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ്, കൊടിമരങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ആവശ്യമായ പോലീസ് സംരക്ഷണം നല്‍കുന്നതിനും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളുടെ സുരക്ഷയും വ്യക്തതയും ഉറപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാതൃയാനം പദ്ധതിക്കായി 1000 സിസിയില്‍ കൂടുതലുള്ള 5 സീറ്റര്‍ സെഡാന് (എ.സി ) ടൂറിസ്റ്റ് ടാക്സി വാഹനം ഓടുന്നതിന് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936206768 കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് പെയിന്‍ ആന്‍ഡ് പലിയേറ്റീവ് യൂണിറ്റിലേക്ക് നഗരസഭാ പരിധിയിലെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പരിചരണം നല്‍കുന്നതിന് ജീവനക്കാര്‍, പരിശോധന സംവിധാനങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ ഹോം കെയറിന് കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. ഫോണ്‍- 04936206768
സ്പോട്ട് അഡ്മിഷന്
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം സെപ്റ്റംബര്‍ 22 നകം ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടണം. 2026-27 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്കാന് കഴിയാത്തവര്‍ക്ക് 100 രൂപ ഫീസ് നല്കി നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍- 04936 205519, 9961702406, 9995914652

